Tag Archive: KULDEEP YADAV

  1. നിര്‍ബന്ധിച്ച് ഡിആര്‍എസ് എടുപ്പിച്ചു, കുല്‍ദീപിനോട് പരസ്യമായി ഏറ്റുമുട്ടി രോഹിത്ത്

    Leave a Comment

    ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഡിആര്‍എസിനെ ചൊല്ലി പരസ്യമായി കലഹിച്ച് സ്പിന്നര്‍ കുല്‍ദീപ് യാദവും നായകന്‍ രോഹിത് ശര്‍മ്മയും. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്സിലെ 39-ാം ഓവറിലെ അവസാന പന്തില്‍ കുല്‍ദീപിന്റെ ഗൂഗ്ലി ആഷ്ടണ്‍ അഗറിന്റെ പാഡില്‍ പതിക്കുകയായിരുന്നു.

    ഡിആര്‍എസ് എടുക്കാന്‍ നായകന്‍ രോഹിത് ശര്‍മ്മ താല്‍പര്യം ആദ്യം കാണിച്ചില്ലെങ്കിലും കുല്‍ദീപിന്റെ സമ്മര്‍ദത്തിന് വഴങ്ങി റിവ്യൂ നല്‍കുകയായിരുന്നു. എന്നാല്‍ റിവ്യൂ പാഴായി. ഇതോടെ നിയന്ത്രണം വിട്ട രോഹിത്ത് കുല്‍ദീപിനോട് ചൂടാവുകയായിരുന്നു. രോഹിത് എന്താണ് പറഞ്ഞത് എന്ന് വ്യക്തമല്ല.

    ഇതേ ഓവറിലെ ആദ്യ പന്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്സ് ക്യാരിയെ കുല്‍ദീപ് സുന്ദരമായ പന്തില്‍ ബൗള്‍ഡാക്കിയിരുന്നു. ക്യാരിക്ക് 46 പന്തില്‍ 38 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. ക്യാരിയുടേത് അടക്കം മൂന്ന് വിക്കറ്റുകള്‍ മത്സരത്തില്‍ കുല്‍ദീപ് സ്വന്തമാക്കി.

    ഈ ആത്മവിശ്വാസത്തില്‍ കൂടിയായിരുന്നു അഗറിനെതിരെ ഡിആര്‍എസ് എടുക്കാന്‍ രോഹിത്തിനെ കുല്‍ദീപ് നിര്‍ബന്ധിപ്പിച്ചത്. എന്നാല്‍ അത് പാളുകയും രോഹിത്തില്‍ നിന്ന് പരസ്യ ശകാരം കേള്‍ക്കേണ്ടി വരുകയും ചെയ്തു.

    അതെസമയം മത്സരത്തില്‍ ഇന്ത്യ തോറ്റമ്പി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 270 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ 248 റണ്‍സിന് കീഴടങ്ങി. ഇതോടെ പരമ്പര 2-1ന് ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

  2. വീണ്ടും മാന്‍ ഓഫ് ദ മാച്ചായി, അടുത്ത കളി അവനെ പുറത്താക്കുമോ?

    Leave a Comment

    ബംഗ്ലാദേശിനെതിരെ ചിറ്റോഗില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് കുല്‍ദീപ് യാദവായിരുന്നു. അന്ന് ഇന്ത്യ ജയിച്ച മത്സരത്തില്‍ എട്ട് വിക്കറ്റും വിലപ്പെട്ട 40 റണ്‍സുമാണ് കുല്‍ദീപ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ കുല്‍ദീപിനെ പുറത്താക്കിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. ഇത് വലിയ വിമര്‍ശനത്തിനും കാരണമായി തീര്‍ന്നിരുന്നു.

    ആറ്റുനോറ്റ് കിട്ടിയ അവസരത്തില്‍ തിളങ്ങിയിട്ടും കുല്‍ദീപിന് രക്ഷയില്ലെന്ന് ഇതോടെ ക്രിക്കറ്റ് ലോകം വിധിയെഴുതി. പിന്നീട് ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര നടന്നെങ്കിലും കുല്‍ദീപിന് ടീമില്‍ ഇടം ഉണ്ടായിരുന്നില്ല. ആദ്യ ഏകദിനത്തിലും കുല്‍ദീപ് പുറത്തിരുന്നു. ഒടുവില്‍ ഈഡനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ യുസ് വേന്ദ്ര ചഹലിന് പരിക്കേറ്റതോടെ കുല്‍ദീപിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിച്ചു.

    ലഭിച്ച അവസരം കുല്‍ദീപ് വീണ്ടും മുതലാക്കിയിരിക്കുകയാണ്. കളിയുടെ ഗതിയെ തന്നെ മാറ്റി മറിയ്ക്കുന്ന ബൗളിംഗ് പ്രകടനമാണ് കുല്‍ദീപ് പുറത്തെടുത്തത്. മത്സരത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന ശ്രീലങ്കയെ 215ല്‍ ഒതുക്കിയത് കുല്‍ദീപിന്റെ ബൗളിംഗ് പ്രകടനമായിരുന്നു.

    16 ഓവറില്‍ ഒന്നിന് 102 എന്ന നിലയില്‍ നിന്ന് 24 ഓവറില്‍ ആറിന് 126 എന്ന നിലയിലേക്ക് ലങ്ക കൂപ്പുകുത്തിയത് കുല്‍ദീപിന്റെ മാന്ത്രിക സ്‌പെല്ലിലൂടെയായിരുന്നു. 10 ഓവറില്‍ 51 റണ്‍സ് വഴങ്ങി മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. മാത്രമല്ല ബാറ്റ് ചെയ്യാന്‍ ഏഴാമതായി ക്രീസിലെത്തിയ കുല്‍ദീപ് 10 പന്തില്‍ രണ്ട് ഫോറടക്കം പുറത്താകാതെ 10 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകകും ചെയ്തു.

    ഇതോടെ കളിയിലെ താരമായി തെരഞ്ഞെടുത്തത് കുല്‍ദീപിനെയായിരുന്നു. രോഹിത്തും കോഹ്ലിയുമെല്ലാം കാഴ്ച്ചക്കാരാക്കി മാറ്റിയാണ് കുല്‍ദീപ് അവസരം കിട്ടിയപ്പോള്‍ ഷൈന്‍ ചെയ്തത്.

    എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോളും ചോദിക്കുന്നൊരു ചോദ്യമുണ്ട്. കുല്‍ദീപിനെ അടുത്ത കളി ടീം ഇന്ത്യ കളിപ്പിക്കുമോയെന്ന്. എത്ര തന്നെ ഫോം തെളിയിച്ചാലും കുല്‍ദീപിനെ വിശ്വാസത്തിലെടുക്കാന്‍ ടീം മാനേജുമെന്റ് തയ്യാറായിട്ടില്ല. ഈ മാന്‍ ഓഫ് ദ മാച്ച പട്ടം അതിനൊരു മാറ്റത്തിന് കാരണമാകുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

  3. കുല്‍ദീപിനെ പുറത്താക്കിയതില്‍ ഖേദമില്ല, തുറന്നടിച്ച് രാഹുല്‍

    Leave a Comment

    ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിട്ടും രണ്ടാം ടെസ്റ്റില്‍ ടീമില്‍ നിന്ന് പുറത്തായ താരമാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ കടുത്ത വിമര്‍ശനവും നേരിട്ടിരുന്നു.

    മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരെല്ലാം കുല്‍ദീപിനെ പുറത്താക്കിയ തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇപ്പോഴിതാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകായണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. കുല്‍ദീപ് പറയുന്ന വിശദീകരണം ഇങ്ങനെയാണ്.

    ‘ഐപിഎല്ലില്‍ ഉപയോഗിക്കുാനിരിക്കുന്ന ഇംപാക്റ്റ് പ്ലയര്‍ നിയമം ടെസ്റ്റിലും ഉണ്ടായിരുന്നെങ്കിന്‍ ഞാന്‍ രണ്ടാം ഇന്നിംഗ്സില്‍ കുല്‍ദീപ് യാദവിനെ കൊണ്ടുവരുമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ച കുല്‍ദീപിനെ പുറത്തിരുത്തുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ആ മത്സരത്തില്‍ അവനായിരുന്നു പ്ലയര്‍ ഓഫ് ദ മാച്ച്. എന്നാല്‍ ആദ്യ ദിവസം പിച്ച് പരിശോധിച്ചപ്പോള്‍ പേസര്‍മാര്‍ക്കൊപ്പം സ്പിന്നര്‍മാരേയും പിന്തുണയ്ക്കുന്ന സാഹചര്യുണ്ടെന്ന് തോന്നി. അതുകൊണ്ട് ഒരു സന്തുലിത ടീമിനെ ഇറക്കാനായിരുന്നു തീരുമാനം’ രാഹുല്‍ പറഞ്ഞു.

    ‘എന്നാല്‍ ആ തീരുമാനത്തില്‍ ഇപ്പോഴും ഖേദിക്കുന്നില്ല. പേസര്‍മാര്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയെന്ന് നിങ്ങള്‍ക്ക് ശ്രദ്ധിച്ചാല്‍ മനസിലാവും. പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നു. പരിചയസമ്പത്ത് തന്നെയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്’ രാഹുല്‍ മത്സരശേഷം പറഞ്ഞു.

    വിജയിക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് മത്സരശേഷം ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പറഞ്ഞു. ”മധ്യനിര ബാറ്റര്‍മാരില്‍ വിശ്വാസമുണ്ടായിയിരുന്നു. ഈ മത്സരം ജയിക്കാന്‍ ആവശ്യമായ താരങ്ങള്‍ ടീമിലുണ്ട്. അത്രത്തോളം ക്രിക്കറ്റ് കളിച്ചവരാണ് ടീമിലുള്ള താരങ്ങള്‍. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ട്രാക്കായിരുന്നു ധാക്കയിലേത്. അതുകൊണ്ടുതന്നെ ഡ്രസിംഗ് റൂമില്‍ ഞങ്ങളും ടെന്‍ഷനിലായിരുന്നു. ബംഗ്ലാദേശ് രണ്ട് ഇന്നിംഗ്സിലും ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. പന്ത് പഴകിയാല്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സധിക്കുമായിരുന്നു. പുതിയ പന്തില്‍ ആര് കളിക്കുമെന്നുള്ളത് മാത്രമായിരുന്നു സംശയം. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ മത്സരം ജയിക്കാന്‍ സാധിച്ചു.” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

     

  4. നല്ല പച്ചത്തെറി പറയണമെന്നുണ്ട്, കുല്‍ദീപിനെ പുറത്താക്കിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

    Leave a Comment

    ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട കുല്‍ദീപ് യാദവിനെ പുറത്തിരുക്കാനുളള ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍. എന്തൊക്കെ സംഭവിച്ചാലും കുല്‍ദീപിനെ കളിപ്പിക്കേണ്ടിയിരുന്നുവെന്നും സുനില്‍ ഗവാസ്‌കര്‍ ചൂണ്ടികാണിക്കുന്നു.

    ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരില്‍ ഒരാളെയായിരുന്നു ഇന്ത്യ ഈ മല്‍സരത്തില്‍ ഒഴിവാക്കേണ്ടിയിരുന്നതെന്നും ഗവാസ്‌ക്കര്‍ തുറന്നടിച്ചു. സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌ക്കര്‍.

    മാന്‍ ഓഫ് ദി മാച്ചായ ഒരു താരത്തെ തൊട്ടടുത്ത കളിയില്‍ ഒഴിവാക്കുക, ഇതു അവിശ്വസനീയം തന്നെയാണ്. അവിശ്വസനീയമെന്നതു വളരെ മാന്യമായ വാക്കാണ്. എനിക്കു കൂടുതല്‍ പരുഷമായ വാക്കുകള്‍ ഉപയോഗിക്കണമെന്നു ആഗ്രഹമുണ്ടെന്നും ഗവാസ്‌കര്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരേ തുറന്നടിച്ചു.

    അതെസയം ഇക്കാര്യത്തെ കുറിച്ച് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ നല്‍കിയ വിശദീകരണം ഇപ്രകാരമാണ്. ‘ഞങ്ങള്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവിനു പകരം ജയദേവ് ഉനാട്കട്ടിനെ ഇലവനിലേക്കു കൊണ്ടു വന്നിരിക്കുകയാണ്. കുല്‍ദീപിനെ പുറത്ത് ഇരുത്തേണ്ടി വന്നത് ഞങ്ങളെ സംബന്ധിച്ച് നിര്‍ഭാഗ്യകരമായ തീരുമാനം തന്നെയാണ്. പക്ഷെ ഉനാട്കട്ടിനെ സംബന്ധിച്ച് ഇതൊരു അവസരമാണ്’.

    ചിറ്റഗോങിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ വമ്പന്‍ ജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു കുല്‍ദീപ് യാദവ് വഹിച്ചത്. ഒരു അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ എട്ട് വിക്കറ്റും നാല്‍പത് റണ്‍സുമായി കുല്‍ദിപ് നേടിയത്. 22 മാസങ്ങള്‍ക്കു ശേഷം താരം കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്. ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് കുല്‍ദീപ് ഗംഭീരമാക്കുകയും ചെയ്തു.

    12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇടംകൈയന്‍ പേസര്‍ ഉനാട്കട്ട് ടെസ്റ്റ് ടീമില്‍ തിരികെയെത്തിയിരിക്കുന്നത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ 10 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നു.

  5. തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച കുല്‍ദീപിനെ പുറത്താക്കി, പകരം മറ്റൊരു താരം, ഞെട്ടിച്ച് ക്യാപ്റ്റന്‍ രാഹുല്‍

    Leave a Comment

    ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച് കളിയിലെ താരമായി മാറിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ രണ്ടാം ടെസ്റ്റിലുളള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കി. പകരം ജയന്ത് ഉനദ്കടിനെതയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഏറെ സര്‍പ്രൈസായ തീരുമാനമായി മാറി ക്യാപിറ്റന്‍ രാഹുല്‍ അണിച്ചൊരുക്കിയ ഈ മാറ്റം. ടീമിലെ ഏക മാറ്റവും ഇതാണ്.

    ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 188 റണ്‍സിനാണ് ജയിച്ചത്. മത്സര വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കുല്‍ദീപ് എട്ട് വിക്കറ്റും നിര്‍ണ്ണായകമായ 40 റണ്‍സുമാണ് സ്വന്തമാക്കിയത്. ഇതോടെയാണ് കുല്‍ദീപ് കളിയിലെ താരമായി മാറിയത്.

    എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിനെ മാറ്റിനിര്‍ത്താനുളള തീരുമാനം അത്ഭുതപ്പെടുത്തി. മത്സരത്തിന് മുമ്പ് ടോസ് വേളയില്‍ ആണ് രാഹുല്‍ ഇക്കാര്യം വിശദീരിച്ചത്. കുല്‍ദീപിനെ മാറ്റാനുളള തീരുമാനം വളരെ കടുത്തതായിരുന്നെന്നും അശ്വിനും അക്‌സറും ടീമിലുളള സഹചര്യത്തിലാണ് ഈ മാറ്റമെന്നും മത്സരത്തിന് മുമ്പ് രാഹുല്‍ പറഞ്ഞു.

    അതെസമയം ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ഹസന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യ മത്സരം തോറ്റതിനാല്‍ മിര്‍പ്പൂരില്‍ എന്ത് വിലകൊടുത്തും മത്സരം ജയിച്ച് പരമ്പര ഒപ്പത്തിനൊപ്പമെത്തിക്കാനാണ് ഷാക്കിബും കൂട്ടരും ശ്രമിക്കുക.

    India: 1 KL Rahul (capt), 2 Shubman Gill, 3 Cheteshwar Pujara, 4 Virat Kohli, 5 Shreyas Iyer, 6 Rishabh Pant (wk), 7 R Ashwin, 8 Axar Patel, 9 Jaydev Unadkat, 10 Umesh Yadav, 11 Mohammed Siraj

    Bangladesh: 1 Najmul Hossain Shanto, 2 Zakir Hasan, 3 Mominul Haque, 4 Shakib Al Hasan (capt), 5 Mushfiqur Rahim, 6 Litton Das, 7 Nurul Hasan (wk), 8 Mehidy Hasan Miraz, 9 Taijul Islam, 10 Khaled Ahmed, 11 Taskin Ahmed

  6. മാന്‍ ഓഫ് ദ മാച്ച് സര്‍പ്രൈസ്, ഇത് വന്‍ തിരിച്ചുവരവ്

    Leave a Comment

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഏറെ നാളായി പുറത്തായ കുല്‍ദീപ് യാദവിന്റെ തിരിച്ചുവരവ് മത്സരമായി ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്്റ്റ് അടയാളപ്പെടുത്തും. മത്സരത്തില്‍ അപ്രതീക്ഷിത മികവ് പുലര്‍ത്തിയ കുല്‍ദീപ് കളിയിലെ താരം എന്ന നേട്ടവും സ്വന്തമാക്കി.

    ഇരുഇന്നിംഗ്‌സുകളിലുമായി എട്ട് വിക്കറ്റാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ വെറും നാല്‍പത് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം രണ്ടാം മത്സരത്തില്‍ 73 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മാത്രമല്ല ബാറ്റിംഗിലും കുല്‍ദീപ് തിളങ്ങി.

    ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ സ്‌കോര്‍ 400 കടത്താന്‍ സഹായിച്ചത് കുല്‍ദീപിന്റെ ബാറ്റിംഗ് പ്രകടനമായിരുന്നു. വാലറ്റത്ത് ഇറങ്ങിയ കുല്‍ദീപ് 40 റണ്‍സാണ് സ്വന്തമാക്കിയത്.

    ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ സ്ഥിര സാന്നിദ്ധ്യമായിരുന്നു കുല്‍ദീപ് യാദവ്. എന്നാല്‍ ഇടക്കാലത്ത് ഫോം നഷ്ടപ്പെട്ട താരം ഒടുവില്‍ ടീമില്‍ നിന്നും തന്നെ പുറത്തായിരുന്നു. എന്നാല്‍ തന്റെ പ്രതിഭയ്ക്ക് മാറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയ്ക്കുന്നതായി മാറി ബംഗ്ലാദേശിനെതിരെ കുല്‍ദീപിന്റെ മാച്ച് വിന്നിംഗ് പ്രകടനം.

    മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 513 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് 324 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ 188 റണ്‍സിന്റെ വിജയമാണ് ടീം ഇന്ത്യ നേടിയത്.

    മത്സരത്തില്‍ വെറ്ററല്‍ താരം ചേതേശ്വര്‍ പൂജാര ഇരുഇന്നിംഗ്‌സുകളിലൂമായി മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് ഇന്നിംഗ്സുകളിലുമായി 90, 102 റണ്‍സുകളാണ് പൂജാര നേടിയത്. നീണ്ട നാല് വര്‍ഷത്തിന് ശേഷമാണ് പൂജാരയുടെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നത്.

  7. അയാളെ പരിഗണിക്കാത്തത് സങ്കടകരം, സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയാണ് കാര്യങ്ങള്‍, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

    Leave a Comment

    ഏഷ്യാ കപ്പിനായി തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്റ് ദുര്‍ബലമാണെന്ന് അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ പേസ് ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്ന് വേണ്ടത്ര ശക്തമല്ലെന്ന് മഞ്ജരേക്കറും വിലയിരുത്തുന്നു. സ്പിന്നര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ കുല്‍ദീപ് യാദവിനെ പരിഗണിക്കാത്തതും സങ്കടകരമാണെന്ന് മഞ്ജരേക്കര്‍ വിലയിരുത്തുന്നു.

    ‘ഇന്ത്യ സമീപ മാസങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്, അത് ഫലം കണ്ടു, പ്രത്യേകിച്ച് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍. അവസരം ലഭിച്ചപ്പോള്‍ അശ്വിന്‍ മികച്ച പ്രകടനം നടത്തി, രവി ബിഷ്‌ണോയിയുടെയും അക്സര്‍ പട്ടേലിന്റെയും കാര്യവും അങ്ങനെതന്നെ. ഇപ്പോള്‍, വെസ്റ്റ് ഇന്‍ഡീസിനെതിരെ കുല്‍ദീപ് യാദവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതിനാല്‍ സെലക്ടര്‍മാര്‍ക്ക് കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

    ലോകകപ്പ് ടീമിലും കുല്‍ദീപിന് ഇടമുണ്ടാകാന്‍ സാധ്യതയില്ലെന്ന് മഞ്ജരേക്കര്‍ നിരീക്ഷിക്കുന്നു. ചഹലിന്റെ കൂടെ അശ്വിനോ അക്സര്‍ പട്ടേലോ ആയിരിക്കും കളിക്കാന്‍ സാധ്യത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ‘മികച്ച തിരിച്ചുവരവാണ് കുല്‍ദീപ് നടത്തിയത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ടീമില്‍ കളിക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യക്ക് കൂടുതല്‍ നിയന്ത്രണമുള്ള ബൗളര്‍മാരെയാണ് ആവശ്യം. അതിനാണ് ടീമില്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍. രവി ബിഷ്ണോയ് വരെ കുല്‍ദീപിനേക്കാള്‍ ടീമിലിടം നേടാന്‍ സാധ്യതയുള്ള താരമാണ്,’ മഞ്ജര്ക്കര്‍ പറഞ്ഞു.

    കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ഏഷ്യകപ്പിനുളള ടി20 ടീം പ്രഖ്യാപിച്ചത്. വിരാട് കോഹ്ലിയുടെ തിരിച്ചുവരവാണ് ഏറ്റവും ശ്രദ്ധേയമായ തീരുമാനം. മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനുമെല്ലാം ടീമിന് പുറത്തായി.

     

  8. കോഹ്ലി പിന്തുണച്ചില്ല, കുല്‍ദീപിന്റെ കരിയര്‍ സംരക്ഷിച്ചത് രോഹിത്ത്, തുറന്നടിച്ച് പരിശീലകന്‍

    Leave a Comment

    ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കരിയര്‍ സംരക്ഷിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണെന്ന് താരത്തിന്റെ ബാല്യകാല കോച്ച് കപില്‍ ദേവ് പാണ്ഡെ. വിരാട് കോഹ്ലിയ്ക്ക് കീഴില്‍കുല്‍ദീപിന് പിന്തുണയൊന്നും ലഭിച്ചില്ലെന്നും കപില്‍ ദേ പാണ്ഡെ വെളിപ്പെടുത്തുന്നു.

    കുല്‍ദീപിനെ പോലെ കഴിവുള്ള താരത്തിന് പിന്തുണ ലഭിക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കപില്‍ ദേവ് പാണ്ഡെ തുറന്നടിച്ചു.

    ‘ക്യാപ്റ്റന്മാര്‍ വിശ്വസിച്ചപ്പോഴെല്ലാം കുല്‍ദീപ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡ് അവനുണ്ട്. ഏകദിനത്തില്‍ രണ്ട് ഹാട്രിക് അവന്‍ നേടിയിട്ടുണ്ട്. ടി20 യിലും മികച്ച റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് കുല്‍ദീപ്. എന്നിട്ടും അവന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്’ കപില്‍ദേവ് പാണ്ഡെ പറയുന്നു.

    ‘അവന്റെ കരിയര്‍ സംരക്ഷിച്ചത് ശരിക്കും നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്. കുല്‍ദീപിന്റെ ഈ തിരിച്ചുവരവിന് കാരണം രോഹിത് ശര്‍മ്മയാണ്. രോഹിത് മികച്ച ക്യാപ്റ്റനാണ്. ഒരു വലിയകൂട്ടം കളിക്കാരില്‍ നിന്നും എങ്ങനെ കഴിവുകള്‍ കണ്ടെത്തണമെന്ന് രോഹിത് ശര്‍മ്മയ്ക്ക് അറിയാം. ഐ പി എല്ലിന് മുന്‍പായി കുല്‍ദീപിന് രോഹിത് ശര്‍മ്മ അവസരം നല്‍കി’ കപില്‍ ദേവ് പാണ്ഡെ പറഞ്ഞു.

    ‘കുല്‍ദീപിനെയും അവന്റെ യോ യോ ടെസ്റ്റിനെയും രോഹിത് സസൂക്ഷ്മം നിരീക്ഷിച്ചു. കുല്‍ദീപിന്റെ തിരിച്ചുവരവില്‍ ക്രെഡിറ്റ് നല്‍കേണ്ടത് രോഹിത് ശര്‍മ്മയ്ക്കാണ്. രോഹിത് ശര്‍മ്മയുടെയും പന്തിന്റെയും പോണ്ടിങിന്റെയും പിന്തുണയില്ലെങ്കില്‍ അവന് ഈ തിരിച്ചുവരവ് സാധ്യമാവുകയില്ലായിരുന്നു’ അദ്ദേഹം പറഞ്ഞ് നിര്‍ത്തി.

    നിലവില്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് കുല്‍ദീപ് കാഴ്ച്ചവെക്കുന്നത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് കുല്‍ദീപ്.

  9. അവന്റെ കാര്യം എന്തൊരു ദുരന്തമാണ്, ഓര്‍ക്കാന്‍ കൂടി വയ്യ, നിസഹായത വെളിപ്പെടുത്തി ഇന്ത്യന്‍ താരം

    Leave a Comment

    ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചുളള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറാണ് തന്റെ ദുഖം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

    കുല്‍ദീപ് യാദവിനെ സഹായിക്കാന്‍ തനിക്കു സാധിക്കില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അവസ്ഥ ഓര്‍ത്ത് സങ്കടം തോന്നുന്നതായും വസീം ജാഫര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് ജാഫര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

    ഏറെക്കാലം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ടെങ്കിലും കുല്‍ദീപ് യാദവിന് മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. സഹായിക്കാനാകില്ലെങ്കിലും കുല്‍ദീപ് യാദവിന്റെ അവസ്ഥയോര്‍ത്തു ദുഃഖമുണ്ട്. ഓഗസ്റ്റ് മുതല്‍ അദ്ദേഹം ടീമിനൊപ്പം ബയോ ബബിളില്‍ തുടരുന്നു, ഒരിടത്തുനിന്നും വേറൊരിടത്തേക്കു സഞ്ചരിക്കുന്നു. എന്നാല്‍ സ്വന്തം കഴിവു തെളിയിക്കാന്‍ ഒരു അവസരം മാത്രം ലഭിച്ചിട്ടില്ല ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

    പ്രതീക്ഷ കൈവെടിയരുത്. സ്വന്തം കഴിവുകളില്‍ വിശ്വസിക്കുക. നിങ്ങള്‍ അതു മുന്‍പേ തെളിയിച്ചതാണ്. ഒരു അവസരം ലഭിച്ചാല്‍ നിങ്ങള്‍ വീണ്ടും അതു ചെയ്യുമെന്ന് ഉറപ്പാണെന്നും വസീം ജാഫര്‍ വ്യക്തമാക്കി. നേരത്തെ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീര്‍ മുതല്‍ ഇര്‍ഫാന്‍ പത്താന്‍ വരെയുളള താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

    ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുമെന്നു കരുതിയതാണ്. എന്നാല്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിനു പരുക്കേറ്റതോടെ ടീമില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ മാനേജ്‌മെന്റ് കൊണ്ടുവരികയായിരുന്നു. വാഷിങ്ടന്‍ സുന്ദറും ഷഹബാദ് നദീമും ടീമിലെത്തി.

    ഇന്ത്യയ്ക്കായി 6 ടെസ്റ്റ്, 61 ഏകദിനം, 21 ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരമാണ് ചൈനാമാന്‍ ബോളറായ കുല്‍ദീപ്. 2017 മാര്‍ച്ചില്‍ ധരംശാലയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണു ടെസ്റ്റില്‍ അരങ്ങേറ്റ മത്സരം കളിച്ചത്. 2019 ജനുവരിയിലാണ് അവസാനമായി ടെസ്റ്റില്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് താരം അവസാനമായി ട്വന്റി20 കളിക്കാനിറങ്ങിയത്.

  10. കുല്‍ദീപിന്റെ കഴുത്തിന് പിടിച്ച് സിറാജ്, ഡ്രസ്സിംഗ് റൂമില്‍ സംഭവിക്കുന്നതെന്ത്?

    Leave a Comment

    ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മൈതാനത്ത് വിയര്‍ക്കുന്നതിനിടെ ഡ്രസ്സിംഗ് റൂമില്‍ നിന്നും അത്ര ശുഭകരമായ കാഴ്ച്ചയല്ല പുറത്ത് വരുന്നത്. ഡ്രസ്സിങ് റൂമിന് പുറത്ത് സിറാജ് സഹതാരം കുല്‍ദീപിന്റെ കഴുത്തിന് പിടിക്കുന്നതാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്.

    ഇരുവരും തമ്മില്‍ ഗൗരവതരമായി എന്തെങ്കിലും നടന്നതിന് തെളിവില്ലെങ്കിലും സ്പിന്നര്‍ കുല്‍ദീപിനെ പിടിച്ച് മാറ്റുന്നത് തമാശക്കല്ലെന്ന് കാഴ്ച്ചയില്‍ നിന്നും തന്നെ വ്യക്തമാണ്.

    ഒന്നാം ദിവസം കളി അവസാനിച്ചയുടന്‍ താരങ്ങള്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വാതിലില്‍ നില്‍ക്കുകയായിരുന്നു സിറാജ്. ടീമില്‍ ഇടമില്ലാതെ പുറത്തുനില്‍ക്കുന്ന കുല്‍ദീപ് മടങ്ങുമ്പോള്‍ സിറാജ് കഴുത്തിന് പിടിക്കുന്നു. വിഡിയോയില്‍ അതിവേഗം കാര്യങ്ങള്‍ അവസാനിക്കുന്നുണ്ട്? അതിനാല്‍, പിന്നീട് എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ല.

    അക്‌സര്‍ പട്ടേല്‍ പരിക്കുമായി പുറത്തായിട്ടും കുല്‍ദീപിന് അവസരം നല്‍കാത്ത നടപടിക്കെതിരെ വിവാദം ശക്തമാണ്. മുന്‍ താരങ്ങള്‍ വരെ പ്രതിഷേധം അറിയിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സ്പിന്‍ മികവുമായി വലിയ നേട്ടങ്ങള്‍ കൊയ്തിട്ടും കുല്‍ദീപിനെ എന്തിന് മാറ്റിനിര്‍ത്തുന്നുവെന്നാണ് ചോദ്യം.

    എന്നാല്‍, ടീമില്‍ ഉള്‍പെടുത്തിയിട്ടും കളിപ്പിക്കാത്തതിന് പിന്നില്‍ ചിലതുണ്ടാകാമെന്ന് സംശയിക്കുന്നവരുമുണ്ട്. അവര്‍ക്ക് ലഭിച്ച തെളിവായി ഈ കാഴ്ച്ചയെ ചിലര്‍ വാഖ്യാനിക്കുന്നുണ്ട്.