ബാഴ്‌സലോണയുടെ ആദ്യത്തെ പ്രീ സീസൺ മത്സരം ഇന്ന് പൂർത്തിയായപ്പോൾ ആഴ്‌സണലിനോട് അവർ തോൽവി വഴങ്ങുകയാണ് ചെയ്‌തത്. രണ്ടു തവണ ബാഴ്‌സലോണ മത്സരത്തിൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ തിരിച്ചടിച്ച ആഴ്‌സണൽ ഒടുവിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയം നേടിയത്. പ്രീ സീസൺ മത്സരം എന്നതിലുപരിയായി ആവേശകരമായ മത്സരമായിരുന്നു നടന്നത്.
റോബർട്ട് ലെവൻഡോസ്‌കി, റാഫിന്യ, ഫെറൻ ടോറസ് എന്നിവർ ബാഴ്‌സലോണക്കായി ഗോളുകൾ നേടിയപ്പോൾ ട്രോസാർഡിന്റെ ഇരട്ടഗോളുകളും സാക്ക, ഫാബിയോ വിയേര, ഹാവെർറ്റ്സ് എന്നിവരുടെ ഗോളുകളാണ് ആഴ്‌സലിന് വിജയം നേടിക്കൊടുത്തത്. പ്രീ സീസണിലെ ആദ്യത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽവി വഴങ്ങിയ ആഴ്‌സണലിന് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം.
Xavi: "I understand that everyone wants to win, but I told Arteta that it looked like a Champions League match. The intensity that they put was too high." pic.twitter.com/0FAWRnxw2A
— Gunners (@Gunnersc0m) July 27, 2023
അതേസമയം മത്സരത്തിന് ശേഷം ബാഴ്‌സലോണ പരിശീലകൻ സാവിയും ആഴ്‌സണൽ പരിശീലകൻ മൈക്കൽ അർടെട്ടയും തമ്മിൽ ചില സംസാരം നടന്നിരുന്നു. പ്രീ സീസൺ മത്സരമാണ് എന്നത് പരിഗണിക്കാതെ ആഴ്‌സണൽ കൂടുതൽ തീവ്രതയോടെയാണ് കളിച്ചതെന്നും സാവി പറഞ്ഞു. വിജയം നേടണമെന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകുമെങ്കിലും ഇത്രയും കായികമായ മത്സരം പേരുകൾക്ക് ഇടയാക്കുമെന്നാണ് സാവി പറഞ്ഞത്.
അതേസമയം സാവിയുടെ വാക്കുകൾക്ക് മറുപടിയുമായി ആഴ്‌സണൽ പരിശീലകൻ അർടെട്ട രംഗത്തു വന്നു. ഫുട്ബോൾ എന്നത് കളിക്കാരുടെ സ്വന്തമാണെന്നും മത്സരം തുടങ്ങുന്നത് മുതൽ ഏതു സമീപനം എടുക്കണമെന്ന് അവരാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ഫൗൾ ഉണ്ടാകുന്നത് മുതൽ മത്സരം തീവ്രമായി മാറുമെന്നും ആഴ്‌സണൽ പരിശീലകൻ വ്യക്തമാക്കി.