സച്ചിന്റെ പ്രസിറ്റീജിയസ് റെക്കോര്‍ഡ് വീണുടയും, കോഹ്ലി ഇറങ്ങുക രണ്ടും കല്‍പിച്ച്‌

ന്യൂഡല്‍ഹി: ചെറിയ ഇടവേളക്ക് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്ന വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. സ്വന്തം നാട്ടില്‍ ഏറ്റവുംകൂടുതല്‍ സെഞ്ച്വറിയെന്ന ലിറ്റില്‍മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡ് മറികടക്കാന്‍ കോഹ്ലിക്ക് രണ്ട് സെഞ്ച്വറികൂടി മതിയാകും. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കെതിരായ മൂന്ന് മത്സര പരമ്പരയാണ് നാളെ തുടങ്ങുന്നത്.

ഇന്ത്യയില്‍ ഇതുവരെ 19 ഏകദിന സെഞ്ചുറികളാണ് 34കാരന്‍ നേടിയത്. ഒരു സെഞ്ച്വറി നേടിയാല്‍ 20 ഏകദിന സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനാകും. വെസ്റ്റിന്‍ഡീസിനും ഓസ്‌ട്രേലിക്കും പുറമെ കോഹ്ലിക്ക് മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള ടീമാണ് ശ്രീലങ്ക. ലങ്കയ്‌ക്കെതിരെയാണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ സ്വന്തമാക്കിയത്. ലങ്കയ്‌ക്കെതിരെ 47 ഏകദിനങ്ങളില്‍ നിന്ന് എട്ട് സെഞ്ചുറികളും 11 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 90.61 ശരാശരിയില്‍ 2220 റണ്‍സാണ് കോഹ്‌ലിയുടെ നേ്ട്ടം. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു കോഹ്‌ലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി.


ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തില്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഏകദിന സെഞ്ച്വറി നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നിലവില്‍ മികച്ചഫോമിലാണ്. ഏഷ്യാകപ്പിലും ലോകകപ്പ് ട്വന്റി 20യിലും മികച്ച പ്രകടനംനടത്തിയിരുന്നു. അടുത്തിടെ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ മറികടന്ന് കോഹ്‌ലി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടിയ രണ്ടാമത്തെ താരമായിയിരുന്നു.

സീനിയര്‍താരത്തിന് മുന്നില്‍ ഇനിയുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍മാത്രമാണ്.നിലവില്‍ 72 അന്താരാഷ്ട്ര സെഞ്ചുറികളാണ് സ്വന്തമാക്കിയത്. സച്ചിന്‍ ഏകദിനത്തില്‍ 49ഉം ടെസ്റ്റില്‍ 51ഉം സെഞ്ച്വറികളാണ് നേടിയത്. ഏകദിനത്തില്‍ 44 സെഞ്ച്വറികള്‍ ഇതിനകം നേടിയ കോഹ്ലിക്ക് ആറുതവണകൂടി നൂറുതികച്ചാല്‍ സച്ചിന്റെ പേരിലുള്ള മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തംപേരിലാക്കാം. ഏകദിനത്തില്‍ 463 മത്സരങ്ങളില്‍ നിന്നായി 8,426 റണ്‍സും ടെസ്റ്റില്‍ 200 മാച്ചില്‍ നിന്നായി 15,921 റണ്‍സുമാണ് സച്ചില്‍ അടിച്ച്കൂട്ടിയത്. വിരാട് 265 ഏകദിനത്തില്‍ നിന്നായി 12,471 റണ്‍സും ടെസ്റ്റില്‍ 104 മാച്ചില്‍ നിന്നായി 8119 റണ്‍സും സ്വന്തമാക്കി.

 

 

You Might Also Like