ഒരു ഇന്ത്യന്‍ താരവും സ്വന്തമാക്കാത്ത നേട്ടവുമായി കാര്‍ത്തിക്, ഇത് ചരിത്രപരം

വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 68 റണ്‍സിന് വിജയിച്ചു. തൊട്ട് മുമ്പ് നടന്ന ഏകദിന പരമ്പര തൂത്തൂവാരിയതിന് പിന്നാലെ കളത്തിലറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ 44 പന്തില്‍ 64 റണ്‍സും ഏഴാം നമ്പര്‍ ദിനേശ് കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 41 റണ്‍സും നേടി. കാര്‍ത്തിക്കും രവിചന്ദ്രന്‍ അശ്വിനും (13 നോട്ടൗട്ട്) ഏഴാം വിക്കറ്റില്‍ 52 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ട് പങ്കിട്ടു. മ്ത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ദിനേഷ് കാര്‍ത്തികായിരുന്നു.

ഇതോടെ ഒരു അത്യപൂര്‍വ്വ റെക്കോര്‍ഡും ദിനേഷ് കാര്‍ത്തികിനെ തേടിയെത്തി. 37-ാം വയസ്സില്‍ ടി20യില്‍ രണ്ട് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടിയ ഏക ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് കാര്‍ത്തിക് സ്വന്തമാക്കിയത്.

നേരത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് കാര്‍ത്തികിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കാര്‍ത്തിക് കളിയ്ക്കുമെന്ന് ഉറപ്പായി.

വെസ്റ്റിന്‍ഡീസിനായി പസര്‍ അല്‍സാരി ജോസഫ് തന്റെ നാലോവറില്‍ 46 വഴങ്ങി രണ്ട് വിക്കറ്റ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് എട്ട് വിക്കറ്റിന് 122 റണ്‍സാണ് നേടിയത്. 15 പന്തില്‍ 20 റണ്‍സെടുത്ത ഷമര്‍ ബ്രൂക്സാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ബ്രൂക്സിനെ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ പുറത്താക്കി. തന്റെ രണ്ടോവറില്‍ 1-11 എന്ന സ്‌കോറിനായിരുന്നു അദ്ദേഹം. അര്‍ഷ്ദീപ് സിംഗ് (2-24), രവി ബിഷ്ണോയ് (2-26), അശ്വിന്‍ (2-22) എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

You Might Also Like