കാര്യവട്ടത്തൊരുക്കിയ പിച്ചിനെതിരെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി

തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലൊരുക്കിയ പിച്ച് ക്രിക്കറ്റ് ലോകത്ത് അമ്പരപ്പാണ് ഉണ്ടാക്കിയത്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് പറുതീസയായിരിക്കുമെന്ന് വിലയിരുത്തപ്പെട്ട പിച്ച് എന്നാല്‍ ബൗളര്‍മാരുടെ ശ്ക്തിപ്രകടനത്തിനാണ് വേദിയായത്.

മത്സരം തുടങ്ങി 2.3 ഓവര്‍ പിന്നിടുമ്പോഴേക്കും ദക്ഷിണാഫ്രിക്ക ഒന്‍പത് റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നിരുന്നു. ഇതോടെ പ്രതിരോധത്തിലാണ് ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 106 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയില്‍ ഇന്നിംഗ്‌സ് പൂര്‍ത്തികരിക്കുകയാിരുന്നു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. മുന്‍ നിര ബാറ്റ്‌സ്മാന്‍മാരായ രോഹിത്ത് റണ്‍സെടുക്കാതെ പുറത്തായപ്പോള്‍ കോഹ്ലി കേവലം രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ വെറും ആറ് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് മറ്റൊരു തരത്തില്‍ ബാറ്റ് ചെയ്തതോടെയാണ് ഇന്ത്യ ജയത്തിലെത്തിയത്.

ഗ്രീന്‍്ഫീല്‍ഡിലൊരുക്കിയ പിച്ചിനെ കുറിച്ച് വളരെ രൂക്ഷമായാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ രവി ശാസ്ത്രി പ്രതികരിച്ചത്. ഏത് വിധേനയും ഇത് ടി20യക്ക് അനുയോജ്യമായ പിച്ചല്ലെന്നും നോര്‍ജെയ്ക്ക് ലഭിക്കുന്ന ബൗണ്‍ അതിന് തെളിവാണെന്നും ശാസ്ത്രി പറഞ്ഞു.

‘ഇത് ഏത്് വിധേനയും ടി20യ്ക്കുളള വിക്കറ്റല്ല. നോര്‍ജെയ്ക്ക് ലഭിക്കുന്ന ബൗണ്‍സ് നോക്കൂ. ബാറ്റ് ചെയ്യുന്നവര്‍ക്ക് അവിടെ അസ്വാസ്ഥ്യമുണ്ട്’ ശാസ്ത്രി പറഞ്ഞു.

You Might Also Like