നിന്റെ തന്തയാണ് അപ്പുറത്ത് നിക്കുന്നത്, സച്ചിനെ ചൂണ്ടി വീരു, അക്തറിനന്ന് മറക്കാനാകാത്ത രാവ്

ലോകക്രിക്കറ്റിന്റെ ആവേശമാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ. അങ്ങേയറ്റം ആവേശം നിറഞ്ഞ ഈ മത്സരങ്ങളിൽ വാക്പോരുകളും വെല്ലുവിളികളും സർവ്വസാധാരണമാണ്. 2003 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ഉണ്ടായ ഇത്തരം ഒരു രസകരമായ സംഭവത്തെ പറ്റി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് വെളിപ്പെടുത്തുകയുണ്ടായി.

മത്സരത്തിൽ പലതവണ സെവാഗിന്റെ വിക്കറ്റ് വീഴ്ത്താൻ ശ്രമിച്ചിട്ടും അക്തറിന് അത് സാധിക്കാതെ വന്നു. അതോടെ അക്തർ സെവാഗിനെ സ്ലെഡ്ജ് ചെയ്യാൻ തുടങ്ങി. അതിന് സെവാഗ് നൽകിയ മറുപടിയാണ് രസകരമായി മാറിയത്.

സെവാഗ് ബാറ്റിംഗ് ക്രീസിൽ നിൽക്കവെ ആയിരുന്നു അക്തർ അന്ന് പന്തറിയാൻ വന്നത്.

‘ഞാനായിരുന്നു സ്ട്രൈക്കർ എന്റിൽ. അക്തർ ബോൾ ചെയ്യുന്നു. അയാൾ എനിക്കെതിരെ പന്തറിഞ്ഞു കുഴഞ്ഞു. ശേഷം എന്നെ ചീത്ത പറഞ്ഞ് പ്രകോപിതനാക്കി വിക്കറ്റ് എടുക്കാനായി അയാൾ ശ്രമിച്ചു. വിക്കറ്റിന് ഇപ്പുറത്ത് കൂടി വന്നതിനുശേഷം അക്തർ തുടർച്ചയായി എനിക്കെതിരെ ബൗൺസറുകൾ എറിയാൻ തുടങ്ങി. ഓരോ ബോൾ എറിയുമ്പോഴും ഹുക്ക് ചെയ്തു കാണിക്കൂ എന്നായിരുന്നു അക്തറിന്റെ വെല്ലുവിളി’ സെവാഗ് പറയുന്നു.

‘ഞാൻ ഇതിനു മറുപടി നൽകാൻ തീരുമാനിച്ചു. നിന്റെ അച്ഛനാണ് നോൺ സ്ട്രൈക്കർ എൻഡിലുള്ളത്, ചെന്ന് അദ്ദേഹത്തോട് പറയൂ. അദ്ദേഹം ഹുക്ക് ഷോട്ട് കാട്ടിത്തരു’മെന്നാണ് ഞാൻ അക്തറിനോട് പറഞ്ഞത്. ശേഷം അടുത്ത ഓവറിൽ സച്ചിനെതിരെ അക്തർ പരീക്ഷിച്ചു. ആ ബോൾ സച്ചിൻ സിക്സറിന് പായിച്ചു. ശേഷം ഞാൻ അക്തറിനോട് ഇങ്ങനെ പറഞ്ഞു. ‘അച്ഛൻ അച്ഛനും മകനും മകനുമാണ്’- സെവാഗ് കൂട്ടിച്ചേർത്തു.

സച്ചിന്റെ ഒരു ഫുൾ ഹീറോയിസം തന്നെയായിരുന്നു അന്നത്തെ മത്സരത്തിൽ കണ്ടത്. പാക്കിസ്ഥാൻ ഉയർത്തിയ 273 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി സച്ചിൻ മത്സരത്തിൽ ആറാടി. 75 പന്തുകളിൽ 98 റൺസായിരുന്നു സച്ചിൻ മത്സരത്തിൽ നേടിയത്. ഇന്നിങ്സിൽ 12 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. ആറ് വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യ വിജയിച്ചത്

You Might Also Like