സഞ്ജുവിന്റെ കലിപ്പ് ആഘോഷം സെലക്ടര്‍മാരെ ചൊടിപ്പിച്ചു, പണി വരുന്നു

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് വിജയം നേടിയപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നടത്തിയ വിജയാഘോഷം ചര്‍ച്ചയാകുന്നു. പൊതുവേ ശാന്തനായ താരമാണ് സഞ്ജുവെങ്കിലും ലഖ്നൗവിനെതിരായ ജയം നേടിയ ശേഷം ആക്രമണോത്സകത കാട്ടിയാണ് സഞ്ജു ആഘോഷിച്ചത്. ഇതിപ്പോള്‍ ഏറെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് ഇന്നോ നാളെയോ ആയി നടക്കാനിരിക്കെ സഞ്ജുവിന്റെ വൈറല്‍ ആഘോഷം സെലക്ടര്‍മാരെ ലക്ഷ്യമിട്ടാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നും പകരം കെ എല്‍ രാഹുലിനെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നതെന്നുമുളള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

അതുകൊണ്ടുതന്നെ എല്ലാ വിമര്‍ശകര്‍ക്കൂമുള്ള മറുപടിയാണ് സഞ്ജുവിന്റെ കലിപ്പ് ആഘോഷമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇപ്പോഴിതാ സഞ്ജുവിന്റെ ആഘോഷം സെലക്ടര്‍മാരെ ചൊടിപ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

സഞ്ജുവിന്റെ ആഘോഷം സെലക്ടര്‍മാര്‍ക്കെതിരായ വെല്ലുവിളിയായാണ് പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ അജിത് അഗാര്‍ക്കര്‍ക്കും സംഘത്തിനും സഞ്ജുവിന്റെ ആക്രമണോത്സക ആഘോഷത്തില്‍ അതൃപ്തിയുണ്ടത്രെ. സെലക്ടര്‍മാരാണ് സഞ്ജുവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത്തരമൊരു ആഘോഷം സഞ്ജു നടത്തിയത് സെലക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത്.

സഞ്ജു ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുമ്പോഴും അന്താരാഷ്ട്ര ടി20യിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ തഴഞ്ഞ് കെ എല്‍ രാഹുലിനെ സെലക്ടര്‍മാര്‍ പരിഗണിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും സെലക്ടര്‍മാര്‍ അനുഭവസമ്പത്തുള്ള താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ കെ എല്‍ രാഹുലിന് ഇപ്പോഴും മുന്‍തൂക്കം അവകാശപ്പെടാം.

You Might Also Like