സച്ചിന്‍ 2007ല്‍ വിരമിച്ചിരുന്നു, ധോണി ആ തീരുമാനം മാറ്റിക്കുകയായിരുന്നു, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ്ണ കാലഘട്ടം തന്നെയായിരുന്നു 2007 മുതല്‍ 2011 വരെയുള്ള സമയം. കോച്ച് ഗ്യാരി ക്രിസ്റ്റന്റെയും നായകന്‍ എം എസ് ധോണിയുടെയും കീഴില്‍ ഒരുപാട് മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീം ഈ കാലയളവില്‍ കാഴ്ചവെച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഒരു കോംബോ എന്നും ഇന്ത്യയ്ക്ക് ആവേശം നല്‍കുകയും ചെയ്തു.

എന്നാല്‍ 2007 ഇന്ത്യയുടെ കോച്ചാവുന്ന സമയത്ത് ഇന്ത്യന്‍ ടീമിന്റെ മനോഭാവത്തെപ്പറ്റി ഗാരി ക്രിസ്റ്റന്‍ പറയുകയുണ്ടായി. 2007ലെ 50 ഓവര്‍ ലോകകപ്പില്‍ നേരിട്ട വലിയ പരാജയം ഇന്ത്യന്‍ ടീമിനെ വളരെയധികം നിരാശയിലാക്കിയിരുന്നു എന്നാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം കൂടിയായ ഗ്യാരി ക്രിസ്റ്റന്‍ ഓര്‍ത്തെടുക്കുന്നത്.

മുന്‍നിര താരങ്ങളൊക്കെ 2007 ലോകകപ്പ് പരാജയത്തിന് ശേഷം വലിയ മാനസിക സംഘര്‍ഷങ്ങളില്‍ തന്നെയായിരുന്നു എന്ന് ഗ്യാരി പറയുന്നു.

‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള താരങ്ങള്‍ ലോകകപ്പിലെ പരാജയത്തിനുശേഷം വലിയ നിരാശയിലായിരുന്നു. ആ സമയത്ത് നന്നായി ക്രിക്കറ്റ് ആസ്വദിക്കാന്‍ പോലും സച്ചിന് സാധിച്ചിരുന്നില്ല. തന്റെ കരിയറില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് പോലും സച്ചിന്‍ ആ സമയത്ത് ചിന്തിച്ചു. എന്നാല്‍ കോച്ച് ആയതിനുശേഷം സച്ചിനുമായി ഒരു ആത്മബന്ധം പുലര്‍ത്താന്‍ എനിക്ക് സാധിച്ചു. അതിലൂടെ സച്ചിന്‍ ടീമിന് എത്രമാത്രം പ്രാധാന്യമുള്ള ആളാണ് എന്ന് ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു’ ക്രിസ്റ്റന്‍ പറയുന്നു.

‘ഇന്ത്യന്‍ ടീമിലെ പുതിയ രീതികളുടെ സൃഷ്ടാവ് മഹേന്ദ്ര സിംഗ് ധോണിയായിരുന്നു. എന്തുവിലകൊടുത്തും ടീമിന് കിരീടം വാങ്ങി കൊടുക്കുക എന്നത് ധോണിയുടെ വലിയ ആഗ്രഹം തന്നെയായിരുന്നു. മാത്രമല്ല ടീമില്‍ ആര്‍ക്കും ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് നല്‍കാന്‍ ധോണി ആഗ്രഹിച്ചിരുന്നില്ല. ഇത്തരം ധോണിയുടെ രീതികള്‍ സച്ചിന് ഭയങ്കര ഇഷ്ടമായിരുന്നു. സച്ചിന്‍ അത് ആസ്വദിക്കാന്‍ തുടങ്ങുകയും, പിന്നെ തന്റെ പ്രതാപകാലത്തിലേക്ക് തിരികെത്തുകയും ചെയ്തു. അന്ന് പലരും പ്രതീക്ഷിക്കാത്ത ഒരു കോമ്പിനേഷന്‍ തന്നെയായിരുന്നു എന്റെയും ധോണിയുടെയും.’- ക്രിസ്റ്റന്‍ പറഞ്ഞു.

You Might Also Like