കോഹ്ലിയുടെ സ്വപ്‌നങ്ങള്‍ തച്ചുടച്ച് ധോണിയും പിള്ളേരും, ചെന്നൈയ്ക്ക് അനായാസ ജയം

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആറ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ത്തത്. ബംഗളൂരു ഉയര്‍ത്തിയ 157 റണ്‍സ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മറികടക്കുകയായിരുന്നു.

26 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്ത ഗെയ്ക്ക് വാദാണ് ചെന്നൈ നിരയില്‍ ടോപ് സ്‌കോഖര്‍ ആയത്. ഫാഫ് ഡുപ്ലെസിസ്സ് 31ഉം മൊയീന്‍അ ലി 23ഉം അമ്പാടി റായിഡു 32ഉം റണ്‍സെടുത്തു. 10 പന്തില്‍ 17 റണ്‍സെടുത്ത സുരേഷ് റെയ്‌നയും ഒന്‍പത് പന്തില്‍ 11 റണ്‍സെടുത്ത ധോണിയും പുറത്താകാതെ നിന്നു.

ബംഗളൂരുവിനായി ഹര്‍ഷല്‍ പട്ടേല്‍ രണ്ടും യുസ് വേന്ദ്ര ചഹലും ഗ്രെന്‍ മാക്‌സ് വെല്ലും ഓരോ വിക്കര്‌റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു കൂറ്റന്‍ സ്‌കോറിലേയ്ക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെ ചെന്നൈ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ബംഗളൂരുവിനായി നായകന്‍ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി. കോഹ്ലി 41 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സ് എടുത്തപ്പോള്‍ ദേവ്ഗത്ത് 50 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 70 റണ്‍സും എടുത്ത് പുറത്തായി.. ഇവരും ആദ്യ വിക്കറ്റില്‍ 13.2 ഓവറില്‍ 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

ഇതോടെ ബംഗളൂരു 200 റണ്‍സിലേക്ക് കുതിയ്ക്കുമെന്ന് തോന്നിപ്പിച്ചെങ്കില്‍ അവിശ്വസനീയമായി പന്തെറിഞ്ഞ് സിഎസ്‌കെ മത്സരത്തിലേക്ക് തിരിച്ച് വരുകയായിരുന്നു. ഇതോടെ മറ്റാര്‍ക്കും ബംഗളൂരു സ്‌കോര്‍ ഉയര്‍ത്താനായില്ല. ഡിവില്ലേഴ്‌സ് 11 പന്തില്‍ 12ഉം മാക്‌സ് വെല്‍ ഒന്‍പത് പന്തില്‍ 11 റണ്‍സും എടുത്ത് പുറത്തായി. ടിം ഡേവിഡ് (1), ഹര്‍ഷല്‍ പട്ടേല്‍ (3) പെട്ടെന്ന് പുറത്തായി. ഹസരങ്ക ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ചെന്നൈയ്ക്കായി ബ്രാവോ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാര്‍ദുല്‍ താക്കൂര്‍ രണ്ടും ദീപക് ചഹര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. മൂന്നാം സ്ഥാനത്താണ് നിലയില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്.

You Might Also Like