അക്രമിനെ കണ്ട് പേടിച്ച തന്നെ സച്ചിന്‍ പറ്റിച്ചു, തുറന്നടിച്ച് സെവാഗ്

ക്രിക്കറ്റിന് ഒരു വെടിക്കെട്ട് മുഖം കൂടിയുണ്ടെന്ന് തെളിയിച്ച കളിക്കാരനാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദർ സെവാഗ്. തന്റെ കരിയറിലുടനീളം ലോകോത്തര ബോളർമാരെ അടിച്ചുതകർത്താണ് സെവാഗ് കളിച്ചിട്ടുള്ളത്.

എന്നാൽ സെവാഗിന് വളരെയേറെ പേടിയുണ്ടായിരുന്ന ഒരു ബോളർ പാക്കിസ്ഥാൻ ടീമിലുണ്ടായിരുന്നു. പാക്കിസ്ഥാന്റെ ഇടങ്കയ്യൻ ബോളർ വസീം അക്രം. പലപ്പോഴായി സെവാഗ് ഇടങ്കയ്യൻ ബോളർമാരെ അടിച്ചകറ്റാൻ വിഷമിക്കാറുണ്ടായിരുന്നു. അതിനാൽ തന്നെ താൻ വസീം ആക്രമിനെ നേരിടാൻ ഇഷ്ടപ്പെടുന്നില്ല എന്ന് സെവാഗ് സമ്മതിക്കാറുണ്ട്. 2003ലെ ലോകകപ്പിൽ വസീം അക്രമിന്റെ പന്ത് നേരിടാൻ ഭയമായതിന്റെ പേരിൽ,സച്ചിനെ സമീപിച്ചപ്പോഴുണ്ടായ രസകരമായ സംഭവമാണ് സെവാഗ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.

‘അന്ന് വസീം അക്രമായിരുന്നു പാക്കിസ്ഥാനായി ആദ്യ ഓവർ എറിയുന്നത്. അക്രമിനെ നേരിടാൻ ഭയമായതിനാൽ ഇന്നിങ്സിലെ ആദ്യ ബോൾ സ്ട്രൈക്ക് ചെയ്യാമോ എന്ന് ഞാൻ സച്ചിനോട് ചോദിച്ചിരുന്നു. അന്ന് ഞങ്ങൾ ഫീൽഡ് ചെയ്യുന്ന സമയത്താണ് ഞാൻ ആദ്യമായി സച്ചിനോട് ഇക്കാര്യം അഭ്യർത്ഥിച്ചത്. താൻ രണ്ടാം നമ്പരുകാരനാണ് എന്ന് പറഞ്ഞ് സച്ചിൻ ഒഴിവാക്കുകയാണ് ഉണ്ടായത്’ സെവാഗ് പറയുന്നു.

‘ഇതിനുശേഷം ഉച്ചഭക്ഷണ സമയത്തും, ബാറ്റിഗിനായി മൈതാനത്തിറങ്ങുന്ന സമയത്തും ഞാൻ സച്ചിനോട് ഈ അഭ്യർത്ഥന ആവർത്തിച്ചു എന്നാൽ പറ്റില്ല എന്ന് തന്നെയാണ് സച്ചിൻ മറുപടി നൽകിയത്. എന്നാൽ ക്രീസിൽ എത്തിയശേഷം സച്ചിൻ ഒന്നും മിണ്ടാതെ സ്ട്രൈക്കർ എൻഡിലേക്ക് നടന്നു. അത്ഭുതത്തോടെയാണ് സച്ചിനെ ഞാൻ നോക്കിയത്. സച്ചിൻ സ്ട്രൈക്കർ എൻഡിൽ ചെന്ന് ആദ്യ പന്ത്‌ നേരിട്ടു’ സെവാഗ് കൂട്ടിച്ചേർക്കുന്നു.

ആ സമയത്ത് തന്നെ വട്ടംകറക്കാനായി സച്ചിൻ ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നു എന്ന് സെവാഗ് പറയുകയുണ്ടായി. അന്ന് സച്ചിൻ ആദ്യ പന്തിൽ സിംഗിൾ നേടുകയാണ് ഉണ്ടായത്. രണ്ടാം പന്തിൽ സച്ചിന്റെ ഉപദേശം അനുസരിച്ച് സേവാഗ് ഒരു ബൈ റൺ നേടുകയും ചെയ്തിരുന്നു.

You Might Also Like