പൊറുക്കാനാകില്ല, ഇന്ത്യന്‍ താരങ്ങള്‍ ബീഫ് കഴിക്കുന്നു, ഇനി കളി കാണില്ലെന്ന്

വിവാദങ്ങള്‍ ഘോഷയാത്രയായി പെയ്തിറങ്ങുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലേക്ക് ബീഫ് വിവാദവും. റെസ്റ്റോറന്റില്‍ വെച്ച് ഭക്ഷണം കഴിച്ച സംഭവത്തില്‍ താരങ്ങള്‍ പ്രത്യേക ഐസൊലേഷനും അന്വേഷണവും നേരിടുന്നതിനിടെയാണ് ട്വിറ്ററില്‍ പുതിയ വിവാദങ്ങള്‍ പുകയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ബില്ലില്‍ ബീഫ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ വിവാദം.

ഇന്ത്യന്‍ താരങ്ങള്‍ ബീഫ് കഴിക്കുന്നുവെന്നും. ഇന്ത്യന്‍ ടീമിന്റെ കളി ഇനി കാണില്ലെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെനുവില്‍ ബീഫ് ഉള്‍പ്പെട്ടത് നേരത്തേയും ചില വിഭാഗക്കാര്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യന്‍ ടീമിനോട് ക്വീന്‍സ്ലാന്‍ഡ് നിര്‍ദ്ദേശിച്ചു. ക്വീന്‍സ്ലാന്‍ഡ് എംപി റോസ് ബേറ്റ്‌സ് ആണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. ബ്രിസ്‌ബേന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ നിബന്ധനകളെപ്പറ്റി ഇന്ത്യന്‍ ടീം പരാതിപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്വീന്‍സ്ലാന്‍ഡ് എംപിയുടെ പ്രതികരണം.

രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, റിഷഭ് പന്ത്, നവദീപ് സെയ്‌നി ശ്രേയാസ് അയ്യര്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചതും ആരാധകനുമായി ഇടപഴകിയതുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബിസിസിഐയും അന്വേഷണം നടത്തുന്നുണ്ട്.

You Might Also Like