പാകിസ്ഥാന്‍ തകരുന്നു, ഞെട്ടിച്ച് നേപ്പാളിന്റെ തുടക്കം

ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെ ഞെട്ടിച്ച് സ്വപ്‌ന സമാനമായ തുടക്കവുമായി നേപ്പാള്‍. ആദ്യ ആറ് ഓവറിനുളളില്‍ തന്നെ പാകിസ്ഥാനി ഓപ്പണര്‍മാരെ പുറത്താക്കാന്‍ നേപ്പാള്‍ ടീമിനായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 7.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒട്ടും പരിചയ സമ്പന്നരല്ലെങ്കിലും അച്ചടക്കത്തോടെ കൃത്യമായ ലൈനിലും ലെംഗ്ത്തിലുമാണ് നേപ്പാളി ബൗളര്‍മാരുടെ പന്തേറ്. മത്സരത്തിന്റെ 5.3 ഓവറില്‍ ഫഖര്‍ സമാന്‍ ആണ് ആദ്യം പുറത്തായത്. 20 പന്തില്‍ മൂന്ന് ഫോറടക്കം 14 റണ്‍സെടുത്ത ഫഖര്‍ സമാനെ കരണ്‍ കെസ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖിന്റെ കൈകളിലെത്തുകയായിരുന്നു.

അടുത്ത ഓവറില്‍ പാകിസ്ഥാന് രണ്ടാമത്തെ വിക്കറ്റും നഷ്ടമായി 14 പന്തില്‍ അഞ്ച റണ്‍സെടുത്ത ഇമാലും ഹഖ് റണ്ണൗട്ട് ആയി പുറത്താകുകയായിരുന്നു. ഇല്ലാത്ത റണ്‍സിനായി ഓടിയ ഇമാമിനെ പൗഡേല്‍ നേരിട്ടുളള ഏറില്‍ പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ് വാനുമാണ് പാക് നിരയില്‍ ക്രീസില്‍.

നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതാദ്യമായാണ് നേപ്പാള്‍ ഏഷ്യാ കപ്പ് കളിക്കാനെത്തുന്നത്. ഇന്ത്യയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് കളിക്കുന്നത്.

പാകിസ്ഥാന്‍: ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

നേപ്പാള്‍: കുശാല്‍ ഭുര്‍ട്ടേല്‍, ആസിഫ് ഷെയ്ഖ്, രോഹിത് പൗഡേല്‍, ആരിഷ് ഷെയ്ഖ്, കുശാല്‍ മല്ല, ദിപേന്ദ്ര സിംഗ് ഐറി, ഗുല്‍ഷന്‍ ജാ, സോംഫാല്‍ കാമി, സന്ദീപ് ലാമിച്ചാനെ, ലളിത് രാജ്ബന്‍ഷി

You Might Also Like