ബ്രസീലിയൻ താരം നെയ്‌മർ ജൂനിയർ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറാൻ തീരുമാനിച്ചതിന്റെ ഞെട്ടലിലാണ് ഫുട്ബോൾ ആരാധകർ. ലയണൽ മെസിക്കൊപ്പം പ്രതിഭയുള്ള താരമായി പലരും വിലയിരുത്തിയിട്ടുള്ള നെയ്‌മർ തന്റെ മുപ്പത്തിയൊന്നാം വയസിലാണ് സൗദിയിലേക്ക് ചേക്കേറുന്നത്. ഇത് താരത്തിന്റെ കരിയറിൽ ഒരു വീഴ്‌ചയാണെന്നാണ് പലരും വിലയിരുത്തുന്നത്.
സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മർ പിഎസ്‌ജി വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ലൂയിസ് എൻറിക് പരിശീലകനായി എത്തിയതോടെ അതിൽ മാറ്റമുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. പ്രീ സീസൺ മത്സരങ്ങൾ കളിച്ച നെയ്‌മർ മികച്ച പ്രകടനം നടത്തിയെങ്കിലും പെട്ടന്ന് പിഎസ്‌ജി വിടാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. പിഎസ്‌ജി അതിനു സമ്മതം നൽകുകയും ചെയ്‌തു.
🚨Mbappé never had the intent of leaving PSG!!!!
His objective was to help push Neymar out of the club and have Dembele replace him. The world cup winner hired contractors such as John Honesty to help push the narrative of his departure on social media.
(via; @globosport) pic.twitter.com/4LMYOhePsv
— Brasil Football 🇧🇷 (@BrasilEdition) August 13, 2023
അതേസമയം നെയ്‌മറെ ക്ളബിൽനിന്നും ഒഴിവാക്കാൻ എംബാപ്പെ തന്ത്രങ്ങൾ മെനഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. താരം പിഎസ്‌ജി വിടുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉണ്ടായത് ഇതിന്റെ ഭാഗമായാണെന്നും തികച്ചും ആസൂത്രിതമായാണ് അതുണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എംബാപ്പയുടെ ലക്‌ഷ്യം നെയ്‌മറെ ടീമിൽ നിന്നും ഒഴിവാക്കി ഫ്രഞ്ച് സഹതാരമായ ഡെംബലയെ എത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഡെംബലെയുടെ സൈനിങ് പൂർത്തിയായതിനു പിന്നാലെയാണ് നെയ്‌മർ പിഎസ്‌ജി വിടാനുള്ള തീരുമാനം എടുത്തത്. മാത്രമല്ല, അതുവരെ എംബാപ്പയെ ടീമിൽ പോലും ഉൾപ്പെടുത്താൻ തയ്യാറാകാതിരുന്ന പിഎസ്‌ജി നെയ്‌മർ ക്ലബ് വിടാൻ തീരുമാനിച്ചതിനു പിന്നാലെ ഫ്രഞ്ച് താരത്തെ ടീമിന്റെ ഭാഗമാക്കി. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കാൻ സാധ്യതയുണ്ട്