ലയണൽ മെസിക്ക് ശേഷം ഇതാദ്യം, റയൽ മാഡ്രിഡിനെ വിറപ്പിച്ച് അർജന്റീന താരം

ഒരിക്കൽ കൂടി ഖത്തർ ലോകകപ്പ് കിരീടം റയൽ മാഡ്രിഡിന്റെ കൈകളിലേക്ക് എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ കീഴടക്കിയാണ് റയൽ മാഡ്രിഡ് അഞ്ചാം തവണയും ക്ലബ് ലോകകപ്പ് കിരീടം തങ്ങളുടെ പേരിലാക്കിയത്. ഇതോടെ ഏറ്റവുമധികം ക്ലബ് ലോകകപ്പെന്ന നേട്ടത്തിലേക്ക് ഒന്നുകൂടി കൂട്ടിച്ചേർക്കാൻ റയൽ മാഡ്രിഡിനായി. മൂന്നു കിരീടങ്ങളുള്ള ബാഴ്‌സയാണ് രണ്ടാം സ്ഥാനത്ത്.

ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ ഹിലാലിനെ കീഴടക്കിയത്. റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസും വാൽവെർദെയും രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ മറ്റൊരു ഗോൾ കരിം ബെൻസിമയാണ് സ്വന്തമാക്കിയത്. അതേസമയം അൽ ഹിലാലിനു വേണ്ടി റയൽ മാഡ്രിഡിനെ വിറപ്പിക്കുന്ന പ്രകടനം നടത്തി അർജന്റീന താരം ലൂസിയാനോ വിയേറ്റയും ഹീറോയായി. മറ്റൊരു ഗോൾ മാലി താരം മൂസ മരെഗയാണ് നേടിയത്.

ഇന്നലത്തെ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ലയണൽ മെസിക്കൊപ്പമെത്തുന്ന ഒരു നേട്ടവും മുൻ അത്ലറ്റികോ മാഡ്രിഡ് താരം കൂടിയായ ലൂസിയാനോ വിയേറ്റ സ്വന്തമാക്കി. ക്ലബ് ലോകകപ്പ് ഫൈനലിൽ ലയണൽ മെസിക്ക് ശേഷം ഇരട്ടഗോളുകൾ നേടുന്ന അർജന്റീന താരമെന്ന നേട്ടമാണ് അൽ ഹിലാൽ താരം സ്വന്തമാക്കിയത്. 2011 ക്ലബ് ലോകകപ്പ് ഫൈനലിൽ നെയ്‌മർ അടക്കമുള്ള താരങ്ങൾ അണിനിരന്ന സാന്റോസിനെതിരെയാണ് ലയണൽ മെസി ഇരട്ടഗോളുകൾ നേടിയിട്ടുള്ളത്.

ഇന്നലത്തെ മത്സരത്തിൽ പിറന്ന എട്ടു ഗോളുകളിൽ ആറെണ്ണവും സൗത്ത് അമേരിക്കൻ താരങ്ങളാണ് നേടിയതെന്ന പ്രത്യേകതയുമുണ്ട്. ഈ മൂന്നു കളിക്കാരാണ് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരങ്ങളിൽ ഒന്ന് മുതൽ മൂന്നു വരെയുള്ള സ്ഥാനങ്ങളിൽ എത്തിയതും. വിനീഷ്യസ് ജൂനിയർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ വാൽവെർദെ രണ്ടാമതും ലൂസിയാനോ വിയേറ്റ മൂന്നാം സ്ഥാനത്തുമെത്തി.

You Might Also Like