ആന്‍ഡേഴ്‌സന്റേയും പിള്ളേരുടേയും തേരോട്ടം, തകര്‍ന്നടിച്ച് ന്യൂസിലന്‍ഡ്

ലോഡ്‌സില്‍ പേസര്‍മാര്‍ തേരോട്ടം നടത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിഞ്ഞ് ന്യൂസില്‍ഡ്. ആദ്യ 27 റണ്‍സ് എടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റുകളാണ് ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് നഷ്ടമായത്. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണും മാത്യൂ പോത്സ് രണ്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

മത്സരത്തില്‍ ആദ്യറണ്‍സ് നേടിയതിന് പിന്നാലെ വില്‍ യംഗ് ആണ് ആദ്യ പുറത്തയത്. ആന്‍ഡേഴ്‌സണായിരുന്നു വിക്കറ്റ്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂടി ചേര്‍ത്തോപ്പോഴേക്കും മറ്റൊരു ഓപ്പണര്‍ ടോം ലാഥമും (1) ബ്രോഡിന് കീഴടങ്ങി.

രണ്ട് റണ്‍സെടുത്ത നായകന് കെയ്ന്‍ വില്യംസണിന്റേതായിരുന്നു അടുത്ത ഊഴം. പോത്ത്‌സ് ആണ് വില്യംസനെ വിക്കറ്റ് കീപ്പര്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ചത്. തൊട്ടുടനെ മൂന്ന് റണ്‍സെടുത്ത കോണ്‍വെയെ ബ്രോഡും പുറത്താക്കി. ഏറ്റവും ഒടുവില്‍ ക്രീസില്‍ പിടിച്ച് നില്‍ക്കുമെന്ന് തോന്നിച്ച ഡ്വെയ്ല്‍ മിച്ചലിനെ പോത്ത്‌സ് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. 35 പന്തില്‍ 13 റണ്‍സാണ് മിച്ചല്‍ സ്വന്തമാക്കിയത്.

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉളളത്.

You Might Also Like