ഇഷാന്‍ കിഷന്‍ തകര്‍ത്തത് സഞ്ജുവടക്കം നാല് പേരുടെ ലോകകപ്പ് മോഹം, കൂട്ട കരിയര്‍ എന്‍ഡ്

ഏഷ്യാ കപ്പില്‍ പാകിസഥാനെതിരെ കിട്ടിയ അവസരം മുതലാക്കിയതോടെ ലോകകപ്പിനുളള ഇന്ത്യന്‍ ടീമിലേക്ക് തന്റെ അവകാശവാദം വളരെ ഭംഗിയായി പൂര്‍ത്തികരിച്ചിരിക്കുകയാണ് യുവതാരം ഇഷാന്‍ കിഷന്‍. പാകിസ്ഥാനെതിരെ തകര്‍ച്ചയുടെ അങ്ങേയറ്റത്ത് നിന്നും ഹാര്‍ദ്ദിക്കിനൊപ്പം ചേര്‍ന്ന് ഇഷാന്‍ കിഷന്‍ ഇന്ത്യയ്ക്ക് പൊരുതാനുളള സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തി പൊന്നുംവിലയുളള 82 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്.

ഇതോടെ സെപ്റ്റംമ്പര്‍ അഞ്ചിന് ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ താന്‍ തന്നെയെന്ന് ഇഷാന്‍ കിഷന്‍ പറയാതെ പറഞ്ഞിരിക്കുകയാണ്. ലോകകപ്പ് ടീമിലേക്ക് ഉറ്റുനോക്കുന്ന കെഎല്‍ രാഹുലിനും സഞ്ജു സാംസണിനും ഏറെ തിരിച്ചടിയായിരിക്കുകയാണ് ഇഷാന്‍ കിഷന്റെ ഈ തകര്‍പ്പന്‍ ബാറ്റിംഗ്.

ലോകകപ്പില്‍ ഇടംകൈയ്യനായ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ പരീക്ഷിക്കാനാകുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. തുടര്‍ച്ചയായി നാല് അര്‍ധ സെഞ്ച്വറികള്‍ നേടി ഇഷാന്‍ കിഷന്‍ താന്‍ അധിന്് യോഗ്യനാണെന്ന് തെളിയിക്കുകയും ചെയ്തു കഴിഞ്ഞു. പരിക്ക് മാറി ഇനി ടീമില്‍ തിരിച്ചെത്തിയാലും കെഎല്‍ രാഹുലിന്് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുക ഇനി വെല്ലുവിളിയായിരിക്കും.

ഇഷാന്‍ കിഷന്റെ ഈ പ്രകടനം സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. കെ എല്‍ രാഹുല്‍ തിരിച്ചെത്തില്ലെങ്കില്‍ ഒരു മധ്യനിര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സഞ്ജുവിനെ ബിസിസിഐ പരിഗണിക്കുമായിരുന്നുവെന്ന പ്രതീക്ഷ ആരാധകരില്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ നേരിട്ട് പ്ലേയിങ് ഇലവനില്‍ താരത്തിന് അവസരവും ലഭിച്ചേനെ. എന്നാല്‍ മധ്യനിരയിലെ ഇഷാന്‍ കിഷന്റെ പ്രകടനം ആ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്.

ഇരുവേയും കൂടാതെ തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കും ഇഷാന്റെ പ്രകനം വ്യക്തിപരമായി അത്ര സുഖകരമല്ല.
മധ്യനിരയില്‍ ഇറങ്ങാന്‍ കഴിയുന്ന ഇടം കൈയന്‍ ബാറ്ററെന്ന മികവില്‍ ഏഷ്യാ കപ്പ് ടീമിലെത്തിയ തിലക് വര്‍മക്കും ഇനി പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാന്‍ പാടുപെടേണ്ടിവരും. ഏഷ്യാ കപ്പിലെ വരും മത്സരങ്ങളിലും കിഷന്‍ മികവ് തുടര്‍ന്നാല്‍ തിലകിന് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല.

ഏകദിനത്തില്‍ മോശം റെക്കോര്‍ഡായിട്ടും ഏഷ്യാ കപ്പ് ടീമിലെത്തി സൂര്യകുമാര്‍ യാദവിനും ലോകകപ്പ് ടീമിലെത്തണമെങ്കില്‍ ഇനി പാടുപെടേണ്ടിവരും. വലംകൈയന്‍ ബാറ്ററായ സൂര്യയെക്കാള്‍ ഇടംകൈയന്‍ ബാറ്ററായ കിഷനെയാവും മധ്യനിരയില്‍ ടീം തെരഞ്ഞെടുക്കുക. പാക്കിസ്ഥാനെതിരെ ചെറിയ ഇന്നിംഗ്‌സെ കളിച്ചുള്ളൂവെങ്കിലും ശ്രേയസ് അയ്യര്‍ പുറത്തെടുത്ത മികവും സൂര്യക്ക് പ്ലേയിംഗ് ഇലവനിലെത്താന്‍ തടസമാവും. ശ്രേയസ് അയ്യരെയും കെ എല്‍ രാഹുലിനെയും മറികടന്ന് സൂര്യകുമാര്‍ യാദവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

 

You Might Also Like