ദ്രാവിഡിനെ എന്തിന് പിന്തുണയ്ക്കണം, ഒടുവില്‍ മനസ് തുറന്ന് രവി ശാസ്ത്രി

ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പലപ്പോഴും വിമര്‍ശന ശരങ്ങളേറ്റാണ് തന്റെ കോച്ചിംഗ് കരിയര്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇന്ത്യയുടെ മോശം പ്രകടനമാണ് ദ്രാവിഡിന് തിരിച്ചടിയാകാറുളളത്. ഇപ്പോഴിതാ ദ്രാവിഡിന് നിരവാധിക പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ദ്രാവിഡിന് കൂടുതല്‍ സമയം നല്‍കണമെന്നാണ് ശാസ്ത്രി പറയുന്നത്.

‘പരിശീലകനാവാന്‍ എല്ലാം ട്രാക്കിലാവാന്‍ എനിക്ക് സമയമെടുത്തു. ദ്രാവിഡിനും അങ്ങനെന്നെയായിരിക്കും. എല്ലാത്തിനും സമയമെടുക്കും. മുമ്പ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി, ഇന്ത്യ എ ടീം, അണ്ടര്‍ 19 ടീം പരിശീലകനായത് ടീമിന് ഗുണം ചെയ്യും. മാത്രമല്ല, അണ്ടര്‍ 19 ടീമിനൊപ്പം ലോകകപ്പ് നേടാനും ദ്രാവിഡിനായി. അതദ്ദേഹത്തിന് ഗുണം ചെയ്യും’ ശാസ്ത്രി പറഞ്ഞു.

‘എന്നാലിപ്പോള്‍ വിമര്‍ശനം നേരിടുകയാണ് ദ്രാവിഡ്. അതിന്റെ ആവശ്യമില്ല. ദ്രാവിഡിനെ കുറിച്ച് വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കണം. ഞാന്‍ കോച്ചായിരുന്ന സമയത്ത് ഞങ്ങള്‍ രണ്ട് ഏഷ്യാ കപ്പ് നേടി, പക്ഷേ ആരും ഓര്‍ക്കുന്നില്ല. നേട്ടങ്ങളെ കുറിച്ച് ആരും സംസാരിക്കില്ല. എല്ലാവരും മറക്കും. എന്നാല്‍ ഏഷ്യാകപ്പില്‍ തോറ്റപ്പോള്‍ എല്ലാവരും അതിനെ കുറിച്ച് സംസാരിച്ചു’ ശാസ്ത്രി പറഞ്ഞു.

2021 നവംബറില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി പോലും ഇതുവരെ നേടാന്‍ സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ പുറത്തായിരുന്നു. ഇനി പ്രധാനമായും രണ്ട് ഐസിസി ടൂര്‍ണമെന്റുകളാണ് ദ്രാവിഡിന്റെ മുന്നിലുള്ളത്. ആദ്യത്തേത് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ്. ഓസ്ട്രേലിയയാണ് എതിരാളി. പിന്നാലെ ഏകദിന ലോകകപ്പിലും ഇന്ത്യ കളിക്കും.

ഓവലില്‍ ജൂണ്‍ ഏഴിനാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. കഴിഞ്ഞ സീസണില്‍ രവി ശാസ്ത്രിയുടെ കീഴില്‍ ഇറങ്ങിയ ടീം ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായിരുന്നു.

You Might Also Like