നെയ്‌മർക്ക് ബ്രസീലിൽ ക്രൂരമായ അധിക്ഷേപം, താരത്തിനു നേരെ ഭക്ഷണത്തിന്റെ അവശിഷ്‌ടം വലിച്ചെറിഞ്ഞു

ഇന്ന് രാവിലെ കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനു നിരാശയായിരുന്നു ഫലം. മത്സരത്തിൽ എൺപതിനാല് മിനുട്ടും ഒരു ഗോളിന് മുന്നിലായിരുന്നു ബ്രസീൽ അതിനു ശേഷം പാരഗ്വായ് താരം ബെല്ലോ നേടിയ തകർപ്പൻ ഒരു ബൈസിക്കിൾ കിക്ക് ഗോൾ വഴങ്ങി സമനില വഴങ്ങുകയായിരുന്നു. ഇതോടെ ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത റൗണ്ടിൽ മൂന്നു മത്സരങ്ങളും വിജയിച്ച അർജന്റീനക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ബ്രസീൽ വീണു.

മത്സരത്തിന് ശേഷം നെയ്‌മർക്ക് നേരെയുണ്ടായ പ്രതിഷേധമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. മത്സരം കഴിഞ്ഞ് സ്വന്തം മൈതാനത്തെ കാണികളെ അഭിവാദനം ചെയ്‌തതിനു ശേഷം ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്ന നെയ്‌മറെ അതിനു മുകളിൽ ഉണ്ടായിരുന്ന കാണികളിൽ ഒരാൾ പോപ്കോൺ നിറഞ്ഞ പാത്രം കൊണ്ടാണ് എറിഞ്ഞത്. ഏറു തലയ്ക്കു തന്നെ കൊണ്ടതിനാൽ പ്രകോപിതനായി നെയ്‌മർ ആരാധകരോട് രോഷം കൊള്ളുകയും ചെയ്‌തു.

ബ്രസീൽ ആരാധകർ നിറഞ്ഞു നിന്നിരുന്ന സ്ഥലത്തു നിന്നാണ് നെയ്‌മർക്ക് ഏറു കൊണ്ടത്. അതിനാൽ ബ്രസീലിയൻ ആരാധകർ തന്നെയാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കേണ്ടത്. നെയ്‌മരുടെയും ടീമിന്റെയും പ്രകടനത്തിൽ തൃപ്‌തിയില്ലാത്ത ആരാധകരായിരിക്കാൻ ഇത് ചെയ്‌തത്‌. 2002 മുതൽ ലോകകപ്പ് ഫൈനൽ പോലും കളിക്കാൻ കഴിയാത്ത ബ്രസീൽ കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ ടീമിനെതിരെ ആരാധകരോഷം ശക്തമാണ്.

അതേസമയം നെയ്‌മർ ഇത്തരത്തിലുള്ള ഒരു പ്രതിഷേധം അർഹിച്ചിരുന്നില്ലെന്നതാണ് വാസ്‌തവം. വെനസ്വലക്കെതിരെ നടന്ന മത്സരത്തിൽ താരം മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഗോളിന് വഴിയൊരുക്കിയ താരം ഒരു സുവർണാവസരം ഉണ്ടാക്കുകയും ചെയ്തു. മത്സരത്തിൽ മൂന്നു കീപാസുകൾ നൽകിയ താരം ഇപ്പോഴും ബ്രസീലിന്റെ ഏറ്റവും മികച്ച കളിക്കാരനാണെന്നു വീണ്ടും തെളിയിച്ചു കൊണ്ടിരിക്കെയാണ് ആരാധകർ പ്രതിഷേധം ഉയർത്തിയത്.

You Might Also Like