ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയതിനു ശേഷം പിന്നീടൊരു മത്സരത്തിലും തോൽവി വഴങ്ങാതെയാണ് അർജന്റീന കുതിക്കുന്നത്. ആ കുതിപ്പിൽ ലോകകപ്പ് സ്വന്തമാക്കിയ അവർ ടൂർണമെന്റിന് ശേഷം അവിശ്വസനീയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു. ലോകകപ്പിന് ശേഷമുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടിയ അവർ അതിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്നത് അർജന്റീന അവിശ്വസനീയയായ ഫോമിലാണെന് വ്യക്തമാക്കുന്നു.
അർജന്റീനയുടെ കുതിപ്പിന് ഈ ഇന്റർനാഷണൽ ബ്രേക്കിൽ അവസാനമാകുമോ എന്നാണു ആരാധകർ ഉറ്റുനോക്കുന്നത്. ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ യുറുഗ്വായ്, ബ്രസീൽ എന്നീ കരുത്തുറ്റ ടീമുകളുമായാണ് അർജന്റീന കളിക്കേണ്ടത്. ഇതുവരെ നടന്ന നാല് മത്സരങ്ങളിലും വിജയം നേടിയ അർജന്റീനക്ക് യഥാർത്ഥ പരീക്ഷ ഈ മത്സരങ്ങളാണ്. അതേസമയം അർജന്റീനക്കെതിരെ ഇറക്കാനുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബ്രസീൽ പ്രഖ്യാപിച്ചിട്ടുണ്ട്.
💎🇧🇷 Endrick, joining Real Madrid next July… and called up for Brazil national team at 17.
Diniz: “He has the potential to be one of top players. His call-up is an award, also glimpse into the future as a boy born in 2006 producing what he does catches my attention”. pic.twitter.com/aehqMlbLE5
— Fabrizio Romano (@FabrizioRomano) November 6, 2023
പരിക്കേറ്റു പുറത്തിരിക്കുന്ന നെയ്‌മറുടെ അഭാവത്തിലും മികച്ചൊരു സ്‌ക്വാഡിനെ തന്നെയാണ് ബ്രസീൽ പരിശീലകൻ ഡിനിസ് പ്രഖ്യാപിച്ചിരിക്കുന്നത്. റൊണാൾഡോയുടെ പിൻഗാമി എന്നറിയപ്പെടുന്ന പതിനേഴു വയസുള്ള എൻഡ്രിക്കാണ് ടീമിലേക്ക് വന്നിട്ടുള്ള പ്രധാനപ്പെട്ട താരം. പതിനെട്ടു വയസാകുമ്പോൾ റയൽ മാഡ്രിഡ് സ്വന്തമാക്കാൻ കരാർ ഒപ്പിട്ടിട്ടുള്ള താരത്തിന്റെ വരവിനെ ആരാധകർ പ്രതീക്ഷയോടെയാണ് കാണുന്നത്. അതിനു പുറമെ പോർട്ടോയുടെ പെപ്പെ, ബ്രൈറ്റണിന്റെ ജോവോ പെഡ്രോ എന്നിവരും ടീമിലെത്തിയിട്ടുണ്ട്.
ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), ലൂക്കാസ് പെറി (ബോട്ടഫോഗോ).
ഡിഫൻഡർമാർ: എമേഴ്‌സൺ റോയൽ (ടോട്ടൻഹാം), കാർലോസ് അഗസ്റ്റോ (ഇന്റർ മിലാൻ), റെനാൻ ലോഡി (ഒളിമ്പിക് മാർസെ), ബ്രെമർ (യുവന്റസ്), ഗബ്രിയേൽ മഗൽഹെസ് (ആഴ്‌സണൽ), നിനോ (ഫ്ലൂമിനൻസ്), മാർക്വിനോസ് (പാരീസ് സെന്റ് ജെർമെയ്ൻ).
മിഡ്‌ഫീൽഡർ: ആന്ദ്രേ (ഫ്ലൂമിനൻസ്), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല), ജോലിന്റൺ (ന്യൂകാസിൽ), റാഫേൽ വീഗ (പാൽമീറസ്), റോഡ്രിഗോ (റിയൽ മാഡ്രിഡ്).
ഫോർവേഡുകൾ: എൻഡ്രിക്ക് (പാൽമീറസ്), ഗബ്രിയേൽ ജീസസ് (ആഴ്‌സണൽ), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്‌സണൽ), ജോവോ പെഡ്രോ (ബ്രൈറ്റൺ), പൗളീഞ്ഞോ (അറ്റ്ലറ്റിക്കോ മിനെറോ), പെപെ (പോർട്ടോ), റാഫിൻഹ (ബാഴ്‌സലോണ), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്).