ഓസീസ് മോഹം ഫലം കണ്ടില്ല, ഇന്ത്യയെ പുറത്താക്കാമെന്ന മോഹം നടക്കില്ല

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനൊരുക്കിയ പിച്ചിന് ശരാശരി റേറ്റിംഗ് നല്‍കി ഐസിസി. ശരാശരി റേറ്റിംഗ് കിട്ടിയതോടെ ടീം ഇന്ത്യക്ക് പിഴ ഒടുക്കുകയോ മറ്റ് ശിക്ഷകള്‍ നേരിടുകയോ ചെയ്യേണ്ടതില്ല. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്ന അവസാന പ്രതിബദ്ധവും അവസാനിച്ചു.

അഹമ്മദാബാദില്‍ ഇതേ സ്റ്റേഡിയത്തില്‍ നടന്ന നാലാം ടെസ്റ്റിനൊരുക്കിയ പിച്ചിന് ‘ഗുഡ്’ റേറ്റിംഗും ഐസിസി നല്‍കി. ടെസ്റ്റുകള്‍ അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് നടന്നത്.

മൂന്നാം ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. 48 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശര്‍മ്മ (25), ശുഭ്മന്‍ ഗില്‍ (15) എന്നിവര്‍ പുറത്താവാതെ നിന്നു.

3 ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റിനു പിന്നാലെ പിച്ചിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പിച്ചിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.

ഇതിനു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ തുടങ്ങിയവര്‍ പിച്ച് വിവാദത്തില്‍ പ്രതികരിച്ചിരുന്നു. വിദേശ പിച്ചുകളില്‍ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകള്‍ തയ്യാറാക്കുമ്പോള്‍ ആരും അത് വിവാദമാക്കുന്നില്ലെന്നും പിന്നെ എന്താണ് ഇന്ത്യയില്‍ സ്പിന്‍ പിച്ചുകള്‍ ഉണ്ടാക്കുന്നത് വിവാദമാക്കുന്നതെന്നും ഇവര്‍ ചോദിച്ചു.

You Might Also Like