മുള്‍മുനയില്‍ സഞ്ജു, കനത്ത ശിക്ഷ, വിലക്ക് അരികെ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നിര്‍ണ്ണായക മത്സരത്തില്‍ തോറ്റതിന് പിന്നാലെ രാജസ്ഥാന്‍ ക്യാമ്പിനെ നിരാശയിലാഴ്ത്തി മറ്റൊരു ദുഖ വാര്‍ത്ത കൂടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 24 ലക്ഷം രൂപയാണ് രാജസ്ഥാന്‍ നായകനായ സഞ്ജുവിന് ഐപിഎല്‍ ഭരണസമിതി വിധിച്ചിരിക്കുന്നത്.

ഒരേകുറ്റം രണ്ട് തവണ ആവര്‍ത്തിച്ചതാണ് സഞ്ജുവിന് കടുത്ത ശിക്ഷ വിധിയ്ക്കാന്‍ ഐപിഎല്‍ ഭരണ സമിതിയെ നിര്‍ബന്ധിതമാക്കിയത്. കൂടാതെ രാജസ്ഥാന്‍ പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ച താരങ്ങളെല്ലാം ആറ് ലക്ഷം രൂപ പിഴയും അടക്കണം.

സീസണിലെ രണ്ടാമത്തെ കുറ്റമായതിയാല്‍ ഐപിഎല്‍ നിയമാവലി പ്രകാരം ഇത്ര കടുത്ത ശിക്ഷയ്ക്ക് രാജസ്ഥാന്‍ ടീം ഇരയായത്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സമാനമായ രീതിയില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. അതെസമയം ഈ കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ രാജസ്ഥാന്‍ നായകനായ സഞ്ജുവിന് ഒരു മത്സരത്തില്‍ നിന്നും വിലക്കും ലഭിക്കും.

നേരത്തെ ഡല്‍ഹിയ്‌ക്കെതിരെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം രൂപയാണ് സഞ്ജു പിഴയടച്ചത്. ഇതോടെ സഞ്ജുവിലെ നായകന്‍ ഇനിയുളള മത്സരങ്ങളില്‍ കൂടുതല്‍ പരീക്ഷിക്കപ്പെടും.

അതെസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 33 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടത്. പുറത്താകാതെ സാഞ്ജു സാംസണ്‍ 70 റണ്‍സെടുത്തങ്കിലും മറ്റാരും തിളങ്ങാതെ പോയതോടെ രാജസ്ഥാന്‍ വലിയ തോല്‍വി വഴങ്ങുകയായിരുന്നു.

You Might Also Like