ഞെട്ടിക്കാന്‍ ഇതാ ഇതിഹാസതാരത്തിന്റെ മകന്‍; ബാഴ്‌സയില്‍ നിന്നൊരു താരോദയം

ബാഴ്‌സലോണ: കാല്‍പന്തുകളിയിലെ സാംബാനൃത്ത വശ്യമനോഹാരിതയുമായി കളിക്കളങ്ങളില്‍ വിസ്മയിപ്പിച്ച താരമാണ് റൊണാള്‍ഡീന്യോ. ബ്രസീല്‍ ഇതിഹാസതാരമായ ഫുട്‌ബോളര്‍ ബ്രസീലിലും ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടിയും മിന്നും പ്രകടനമാണ് നടത്തിയത്. ഇപ്പോഴിതാ റൊണാള്‍ഡീന്യോയുടെ വഴിയേ മകനും ഫുട്‌ബോളില്‍ അരങ്ങേറാനൊരുങ്ങുന്നു. മകന്‍ ജോവോ മെന്‍ഡസാണ് ബാഴ്‌സലോണയിലൂടെ ഫുട്‌ബോളില്‍ ആധിപത്യം ്സ്ഥാപിക്കുന്നത്.

ബാഴ്‌സക്കായി 145 മത്സരങ്ങളില്‍ നിന്നായി 70 ഗോളുകളാണ് 42കാരന്‍ നേടിയത്. ബൂട്ടഴിച്ചെങ്കിലും ക്ലബിന്റെ അംബാസിഡര്‍മാരില്‍ ഒരാളായി ഇപ്പോഴും സ്പാനിഷ് ക്ലബിനൊപ്പമുണ്ട് ഈ മുന്‍ ബ്രസീല്‍താരം. പതിനേഴുകാരനായ ജോവോ ഈ വര്‍ഷമാദ്യം ബാഴ്‌സ യൂത്ത് ടീമിന്റെ ട്രയല്‍സ് വിജയകരമായി പൂര്‍ത്തികരിച്ചിരുന്നു. വൈകാതെ മെന്‍ഡസുമായി ബാഴ്‌സ കരാറില്‍ ഏര്‍പ്പെടുമെന്ന് റൊണാള്‍ഡീഞ്ഞോ പ്രത്യാശ പ്രകടിപ്പിച്ചു.


ബാഴ്‌സലോണ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും മകന്റെ വരവോടെ ക്ലബില്‍ താന്‍ ഒന്നുകൂടി സജീവമാകുമെന്നും താരം പറഞ്ഞു. 2002ല്‍ ബ്രസീല്‍ ലോകകപ്പ് കിരീടംനേടിയ ടീമില്‍അംഗമായ ഡീന്യോ 1999-2013 കാലഘട്ടത്തിലായി 97 മത്സരങ്ങളിലാണ് ദേശീയടീമിനായി ഇറങ്ങിയത്. 33 ഗോളുകളും സ്‌കോര്‍ചെയ്തു. ജോവോ കൂടി ബാഴ്‌സയില്‍ ചേര്‍ന്നാല്‍ ഒരേ ക്ലബ്ബിനായി അച്ഛനും മകനും കളിച്ചതിന്റെ റെക്കോര്‍ഡും റൊണാള്‍ഡീഞ്ഞോക്കും മകനും സ്വന്തമാവും. സെസാര്‍ മാള്‍ദീനിയുടെ മകന്‍ പൗളോ മാള്‍ദീനി, ആല്‍ഫി ഹാലന്‍ഡിന്റെ മകന്‍ ഏര്‍ലിങ് ഹാലന്‍ഡ് എന്നിവര്‍ ഈ നേട്ടം സ്വന്തമാക്കിയവരാണ്.

 

You Might Also Like