മൂന്നാംസ്ഥാനം അത്രചെറിയ കളിയല്ല; ലഭിക്കുന്ന സമ്മാനതുക കേട്ടാല്‍ ഞെട്ടും!

ദോഹ: അര്‍ജന്റീനയോട് പരാജയപ്പെട്ട് ക്രൊയേഷ്യയും ഫ്രാന്‍സിനോട് കീഴടങ്ങി മൊറോക്കോയും മൂന്നാംസ്ഥാനക്കാര്‍ക്കായി നാളെ പോരാടുമ്പോള്‍ മത്സരത്തിന് വീറും വാശിയും കൂടുമെന്നുറപ്പ്. കിരീടപോരാട്ടമല്ലെങ്കിലും മൂന്നാംസ്ഥാനവും ലോകകപ്പില്‍ പ്രധാനമാണ്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു.

ഇതോടെ മൂന്നാംസ്ഥാനത്തോടെ ലോകകപ്പില്‍ നിന്ന് വിടപറയാനാകും യൂറോപ്പിലേയും ആഫ്രിക്കയിലേയും വമ്പന്‍ടീമുകള്‍ ലക്ഷ്യമിടുക. കഴിഞ്ഞതവണ റണ്ണേഴ്‌സപ്പായ ക്രൊയേഷ്യക്ക് മൂന്നാംസ്ഥാനമെങ്കിലും നേടേണ്ടത് അഭിമാനപ്രശ്മാണ്. മറുവശത്ത് മൊറോക്കോ ലോകകപ്പ് സെമിയിലെത്തിയ ആദ്യആഫ്രിക്കന്‍ സംഘമെന്ന നേട്ടം കൈവരിച്ചവരാണ്. മൂന്നാംസ്ഥാനത്തോടെ ജൈത്രയാത്രക്ക് വിരമമിടാനാകും ഈ അത്ഭുതടീം ശ്രമിക്കുക.


മൂന്നാം സ്ഥാനക്കാര്‍ക്ക് ഖത്തറില്‍ നിന്ന് ലഭിക്കാനിരിക്കുന്ന സമ്മാനത്തുകയും മത്സരത്തിന്റെ വാശി വര്‍ധിപ്പിക്കുന്നുണ്ട്. 27 മില്യണ്‍ യു.എസ് ഡോളറും വെങ്കല മെഡലുമാണ് മൂന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. ഏകദേശം 223 കോടി ഇന്ത്യന്‍ രൂപ. നാലാം സ്ഥാനക്കാര്‍ക്ക് ലഭിക്കുന്ന തുകയേക്കാള്‍ രണ്ട് മില്യണ്‍ അധികമാണിത്. 25 മില്യണ്‍ അഥവാ 206 കോടി ഇന്ത്യന്‍ രൂപയാണ് നാലാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഖത്തര്‍ ലോകകപ്പ് സമ്മാനിക്കുന്നത്.

ശനിയാഴ്ച രാത്രി 8.30 ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയമാണ് ലൂസൈസ് ഫൈനല്‍ നടക്കുക. ലൂക്കാ മോഡ്രിച്ചിന്റെ അവസാന ലോകകപ്പില്‍ താരത്തിന് വിജയത്തോടെയുള്ള യാത്രയയപ്പാകും സഹതാരങ്ങള്‍ ലക്ഷ്യമിടുക. പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ പെനാല്‍റ്റിഷൂട്ടൗട്ടില്‍ തോല്‍പിച്ചെത്തിയ ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ ഈലോകകപ്പിലെ ഫേവറേറ്റുകളായ ബ്രസീലിനെയാണ് കീഴടക്കിയത്. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിലാണ് സെമിയിലേക്ക് ഈ യൂറോപ്യന്‍ ടീം മുന്നേറിയത്. മുന്‍ ലോകചാമ്പ്യന്‍മാരായ സ്‌പെയിനെ പ്രീക്വാര്‍ട്ടറില്‍ മറികടന്ന മൊറോക്കോ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരുഗോളിനാണ് കീഴടക്കിയത്.

You Might Also Like