ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാലൺ ഡി ഓർ പുരസ്‌കാരം ഇന്ന് രാത്രിയാണ് പ്രഖ്യാപിക്കുക. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി കടുത്ത പോരാട്ടം ബാലൺ ഡി ഓറിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് നേടിയ ലയണൽ മെസി, മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ സ്വന്തമാക്കിയ എർലിങ് ഹാലാൻഡ്, ലോകകപ്പിലെ ടോപ് സ്കോററും ഫൈനലിസ്റ്റുമായ കിലിയൻ എംബാപ്പെ എന്നിവരാണ് പുരസ്‌കാരത്തിനായി സാധ്യത കൽപ്പിക്കപ്പെടുന്നവർ.
അതിനിടയിൽ ലയണൽ മെസി പുരസ്‌കാരം ഉറപ്പിച്ചുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ അടക്കം പറഞ്ഞത് മെസി പുരസ്‌കാരം നേടുമെന്നാണ് സൂചനകൾ വരുന്നതെന്നാണ്. ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതാണ് മെസിക്ക് മുൻതൂക്കം നൽകിയതെന്നും താരത്തിന് ദ്രോഗ്ബ പുരസ്‌കാരം സമ്മാനിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Vincent Garcia, editor-in-chief of France Football, has revealed that the votes for this year's Ballon d'Or are "very, very close." Lionel Messi, Erling Haaland and Kylian Mbappé are the favourites to take home the prestigious prize. (TF1)https://t.co/7De4jmRMM8
— Get French Football News (@GFFN) October 29, 2023
അതേസമയം മെസിക്കാന് പുരസ്‌കാരമെന്ന് പൂർണമായും ഉറപ്പിക്കാൻ കഴിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തലുകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് വെളിപ്പെടുത്തിയത് പുരസ്‌കാരത്തിനായി വലിയ പോരാട്ടം നടക്കുന്നുണ്ടെന്നാണ്. പ്രഖ്യാപനം നടത്തുമ്പോഴേ വിജയിയെ ഉറപ്പിക്കാൻ കഴിയൂവെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
ലോകകപ്പ് നേടിയ ലയണൽ മെസിയും ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ ഹാലാൻഡുമാണ് പുരസ്‌കാരം നേടാൻ സാധ്യതയുള്ള താരങ്ങൾ. മെസി പുരസ്‌കാരം നേടിയാൽ താരത്തിന് എട്ടാമത്തെ ബാലൺ ഡി സ്വന്തമാകാൻ പോകുന്നത്. മറ്റൊരു ഫുട്ബോൾ താരത്തിനും ഇത്രയധികം ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം ഹാലാൻഡ് ആണെങ്കിൽ താരത്തിന്റെ കരിയറിൽ ആദ്യത്തെ ബാലൺ ഡി ഓർ ആയിരിക്കുമിത്.