പിറന്നാൾ സമ്മാനമായി മെസിയുടെ ഇടങ്കാൽ കിട്ടാനാണ് ആഗ്രഹമെന്നു ഹസാർഡ്

ഇന്നലെ തന്റെ മുപ്പതാം വയസിലേക്ക് കടന്നിരിക്കുകയാണ് റയൽ മാഡ്രിഡ്‌ സൂപ്പർതാരം ഈഡൻ ഹസാർഡ്. ജന്മദിനത്തിൽ ഹസാർഡുമായി നടത്തിയ അഭിമുഖത്തിൽ മൂന്നു താരങ്ങളുടെ സാവിശേഷതകൾ ലഭിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ അതേതൊക്കെയാണെന്നുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഹസാർഡ്. ബെൽജിയൻ മാധ്യമമായ ആർടിബിഎഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹസാർഡ്.

പിറന്നാൽ സമ്മാനമായി സൂപ്പർതാരം ലയണൽ മെസിയിൽ നിന്നും എന്താണ് ലഭിക്കാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മെസിയുടെ ഇടങ്കാലാണു ചോദിക്കുകയെന്നാണ് ഹസാർഡ് മറുപടി നൽകിയത്. സൂപ്പർ താരം ക്രിസ്ത്യനോയിൽ നിന്നും ലഭിക്കാൻ ആഗ്രഹിക്കുന്ന പിറന്നാൾ സമ്മാനവും ഹാസർഡ് വെളിപ്പെടുത്തി. ജയിക്കാനുള്ള ത്വരയാണ് ഞാൻ ആഗ്രഹിക്കുന്നതെന്നാണ് ഹസാർഡ് വെളിപ്പെടുത്തിയത്.

ട്രോഫികൾ നേടാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും എപ്പോഴും ഗോളുകൾ നേടാനുള്ള അടങ്ങാത്ത ആഗ്രഹവും ലഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നു ഹാസർഡ് കൂട്ടിച്ചേർത്തു. നിലവിലെ റയൽ മാഡ്രിഡ്‌ പരിശീലകനായ സിനദിൻ സിദാനിൽ നിന്നും എന്താണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും ഹസാർഡ് മറുപടി നൽകി. സിനദിൻ സിദാന്റെ ഉയർന്ന ഗുണത്തെയാണ് താൻ ആഗ്രഹിക്കുന്നതെന്നു ഹാസർഡ് വെളിപ്പെടുത്തി.

തനിക്കും ആ ഉയർന്ന ഗുണമുണ്ടെങ്കിലും സിദാനു കൂടുതൽ അക്കാര്യമുണ്ടെന്നാണ് ഹാസാർഡിന്റെ പക്ഷം. 30 വളരെ പെട്ടെന്നു ഉത്തരം പറയേണ്ട ചോദ്യങ്ങൾക്കാണ് ഹസാർഡ് മറുപടി നൽകിയത്. അതിൽ വീഡിയോ അസിസ്റ്റിംഗ് റഫറിയിങ്ങിനെക്കുറിച്ചും(VAR) ചോദ്യം ഉന്നയിച്ചു. വീഡിയോ റഫറിയിങ് ഫുട്ബോളിന്റെ മനോഹാരിതയെ ഇല്ലാതാക്കുന്നുവെന്നും ഗോളടിച്ചതിനു ശേഷം എന്ത് സംഭവിക്കുന്നുവെന്നു കാത്തിരിക്കേണ്ടി വരുന്നുവെന്നും ഹസാർഡ് ചൂണ്ടിക്കാണിച്ചു. തെറ്റുകൾ തിരുത്തുന്നുണ്ടെങ്കിലും ഫുട്ബോളിന്റെ മനോഹരിതയെ ഇല്ലാതാക്കുന്ന വീഡിയോ റഫറിയിങ്ങിനു വിട എന്നാണ് ഹസാർഡ് അഭിപ്രായപ്പെട്ടത്.

You Might Also Like