കാമറൂണ്‍ ഗ്രീനിന്റെ ഐതിഹാസിക സെഞ്ച്വറി, കിവീസിനെതിരെ പിടിച്ച് നിന്ന് ഓസ്‌ട്രേലിയ

ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ ഒറ്റയാള്‍ പോരാട്ടവുമായി ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് എന്ന നിലയിലാണ്.

പുറത്താകാതെ സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന കാമറൂണ്‍ ഗ്രീനിന്റെ മികവിലാണ് ഓസ്‌ട്രേലിയ ആദ്യ ദിനം പിടിച്ച് നിന്നത്. 155 പന്തില്‍ 16 ഫോറടക്കം പുറത്താകാതെ 103 റണ്‍സാണ് കാമറൂണ്‍ ഗ്രീന്‍ നേടിയത്. മിച്ചല്‍ മാര്‍ഷ് 49 പന്തില്‍ 40ഉം സ്റ്റീവ് സ്മിത്ത് 31ഉം ഉസ്മാന്‍ ഖ്വാജ 33 റണ്‍സും സ്വന്തമാക്കി. മറ്റാര്‍ക്കും ഓസീസിനായി കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനായില്ല.

ലബുഷെയ്ന്‍ (1), ട്രാവിസ് ഹെഡ് (1), മിച്ചല്‍ സ്റ്റാര്‍ക്ക് (9), നഥാന്‍ ലിയോണ്‍ (5), അലക്‌സ് ക്യാരി (10) എന്നിവര്‍ക്ക് തുളങ്ങാനയില്ല. റണ്‍സൊന്നും എടുക്കാതെ ജോഷ് ഹസിലന്‍വുഡ് കാമറൂണ്‍ ഗ്രീന് കൂട്ടായി ക്രീസിലുണ്ട്.

ന്യൂസിലന്‍ഡിനായി മാത്ത് ഹെന്റി 20 ഓവറില്‍ 43 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വില്യംസ്ണ്‍സ് ഒ റോര്‍ക്കും സ്‌കോര്‍ട്ട് കുഗില്‍ജിന്നും രണ്ട് വിക്കറ്റ് വീതവും രച്ചിന്‍ രവീന്ദ്ര ഒരു വിക്കറ്റും സ്വന്തമാക്കി.

You Might Also Like