ചെൽസിക്കൊപ്പം കിരീടം നേടുക എളുപ്പമുള്ള കാര്യമാണ്, ടൂഹലിനു സമ്മർദം കൂട്ടി മൗറിഞ്ഞോ

അടുത്തിടെയാണ് ഫ്രാങ്ക് ലാംപാർഡിനെ പുറത്താക്കി ചെൽസി മുൻ പിഎസ്‌ജി പരിശീലകനായ തോമസ് ടൂഹലിനെ നിയമിക്കുന്നത്. സീസണിന്റെ ആദ്യപകുതി വരെ ലാംപാർഡിനു കീഴിൽ കളിച്ച ചെൽസി ടീമിനെ പരിശീലിപ്പിക്കുകയെന്ന ദൗത്യമാണ് ടൂഹലിനു മുന്നിലുള്ളത്. 200 മില്യണിലധികം പണം മുടക്കി പുതിയ താരങ്ങളെ കൂടാരത്തിലെത്തിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെയാണ് ചെൽസി ഉടമ റോമൻ അബ്രമോവിച്ച് ലാംപാർഡിനെ പുറത്താക്കി ടൂഹലിനെ നിയമിക്കുന്നത്.

ലാംപാർഡിനു ചെൽസിയിലുണ്ടായിരുന്ന അതേ സമ്മർദ്ദമായിരിക്കും ടൂഹലിനും ഇനി അനുഭവിക്കേണ്ടി വരിക. എന്നാൽ ഈ സാഹചര്യത്തിൽ തോമസ് ടൂഹലിനു കൂടുതൽ സമ്മർദ്ദം നൽകുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ചെൽസി പരിശീലകനും നിലവിൽ ടോട്ടനം ഹോട്സ്പറിന്റെ ബോസുമായ ഹോസെ മൗറിഞ്ഞോ. ഇന്ന്‌ നടന്ന ചെൽസി-ടോട്ടനം മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചെൽസിയെ പരിശീലിപ്പിക്കുകയെന്നത് ബുദ്ദിമുട്ടേറിയ കാര്യമാണെന്ന് എനിക്കു തോന്നുന്നില്ല. കാരണം ചെൽസിക്കൊപ്പം മൂന്നു വട്ടം എനിക്ക് ചാമ്പ്യനാവാൻ സാധിച്ചിട്ടുണ്ട്. കാർലോ ആഞ്ചെലോട്ടി കിരീടം നേടിയിട്ടുണ്ട്. അന്റോണിയോ കോണ്ടെയും ചാമ്പ്യനായിരുന്നു. അതൊരിക്കലും ബുദ്ദിമുട്ടേറിയതല്ല കാരണം ഞങ്ങൾക്കവിടെ കിരീടം നേടാൻ സാധിച്ചിട്ടുണ്ട്. ”

“ചെൽസിയിൽ ഒരുപാട് മികച്ച താരങ്ങളുണ്ടാവാറുണ്ട്. മികച്ച സ്‌ക്വാഡ് ഉള്ള ചെൽസിയെ പരിശീലിപ്പിക്കാൻ നല്ല പരിശീലകർക്കെല്ലാം സന്തോഷമുള്ള കാര്യമാണ്. കാരണം അവിടെയുള്ള താരങ്ങൾക്കെല്ലാം കിരീടങ്ങൾ നേടിക്കൊടുക്കാനുള്ള കഴിവുള്ളവരാണ്. എന്റെ കാര്യത്തിൽ രണ്ടു കാലയളവിൽ ഞാനവിടെയുണ്ടായിരുന്നു ഒപ്പം കിരീടങ്ങൾ നേടാനും സാധിച്ചിട്ടുണ്ട്.” മൗറിഞ്ഞോ പറഞ്ഞു.

You Might Also Like