ക്രിസ്ത്യാനോക്ക് കോവിഡ് വരാതെ രക്ഷിച്ചത് നപോളിയാണ്, ആരും നന്ദി പറഞ്ഞു കണ്ടില്ലെന്നു പ്രവിശ്യ പ്രസിഡന്റ്

സീരി എ നിയമങ്ങൾ പാലിച്ച് നാപോളി മത്സരത്തിന് വരേണ്ടതായിരുന്നുവെന്നുള്ള യുവന്റസിന്റെ വിമർശനങ്ങൾക്ക് കഴമ്പില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്ലബ്ബ് നിലകൊള്ളുന്ന പ്രവിശ്യയുടെ പ്രസിഡന്റായ വിൻസെൻസോ ഡി ലൂക്ക. സൂപ്പർതാരം ക്രിസ്ത്യാനോക്ക് കോവിഡ് ബാധിക്കാതെ തടയാൻ സഹായിച്ചതിനു നന്ദി പോലും പറഞ്ഞില്ലെന്നാണ് ഡി ലൂക്കയുടെ വിമർശനം.

നാപോളിയുടെ സ്‌ക്വാഡിലെ രണ്ടു താരങ്ങൾക്ക് കോവിഡ് ബാധിച്ചത് മൂലം ലോക്കൽ ഹെൽത്ത്‌ അതോറിറ്റിയായ എഎസ്എൽ സീരി എ പ്രോട്ടോകോളിന് എതിരായി നാപോളിയെ യുവന്റസുമായുള്ള മത്സരത്തിന് പോകുന്നത് വിലക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ദേഷ്യം പ്രകടിപ്പിച്ചു മത്സരം സംഘടിപ്പിക്കാനുള്ള കഴിവില്ലായ്മയെ കുറ്റപ്പെടുത്തിയും പ്രോട്ടോകോൾ പാലിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായാണ് പ്രവിശ്യ പ്രസിഡന്റ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

“റൊണാൾഡോക്ക് കോവിഡ് വരാതെ തടഞ്ഞതിൽ ആരും ഞങ്ങൾക്ക് നന്ദി പറഞ്ഞു മുന്നോട്ടു വന്നില്ല. ജെനോവ പോയത് പോലെ നാപോളിയും കൊറോണ പോസിറ്റീവ് ആയ താരങ്ങളുമായി കളിച്ചിരുന്നുവെങ്കിൽ എന്താവുമായിരുന്നു സ്ഥിതി. ഒരാഴ്ചക്കു ശേഷം റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ന്യൂയോർക് ടൈംസിന്റെ വരെ ആദ്യ പേജിൽ ഞങ്ങൾ വന്നേനെ. “

“ആരോഗ്യപരമായ നിയമങ്ങൾക്കൊപ്പം പ്രോട്ടോകോൾ ഒരിക്കലും നല്ലതല്ല. എഎസ്എൽ തീരുമാനിച്ചതുകൊണ്ടാണ് നാപോളി പോവാതിരുന്നതും യുവന്റസിന് ബോൾ ബോയ്സുമായി കളിക്കേണ്ടി വന്നതും. ഇറ്റാലിയൻ പൗരന്മാരുടെ അതേ നിയമങ്ങൾ കളിക്കാരും പാലിക്കേണ്ടതുണ്ട്. നാപോളി കളിക്കാഞ്ഞത് അവരെ എഎസ്എൽ ക്വാറന്റൈനിലാക്കിയത് കൊണ്ടാണ്. ” പ്രസിഡന്റ് ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി

You Might Also Like