ക്രോട്ടുകളുടെ മുഖംമൂടിക്കരുത്ത്, മെസി വെള്ളംകുടിക്കുമോ?, 20കാരനെ തേടി വമ്പന്‍ ക്ലബുകള്‍

ക്രൊയേഷ്യന്‍ നിരയില്‍ വന്‍മതില്‍ തീര്‍ക്കുന്ന സെന്‍ട്രല്‍ ഡിഫന്‍ഡറില്‍ പ്രധാനിയാണ് ജോസ്‌കോ ഗാര്‍ഡിയോള്‍. മുഖംമുടി ധരിച്ച് നിറഞ്ഞുകളിക്കുന്ന താരം എതിരാളികളുടെ ആക്രമണത്തിന്റെ മുനയൊടിച്ച് നിരവധിതവണയാണ് ക്രോട്ടുകാരുടെ രക്ഷകനായത്. 20 വയസ് മാത്രം പ്രായമുള്ള ജര്‍മ്മന്‍ ക്ലബ് ആര്‍.ബി ലെസ്പിംഗിന്റെ പ്ലെയര്‍ ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ മാത്രം നടത്തിയത് അരഡസണോളം ടാക്ലിംഗുകളാണ്.

വിനീഷ്യസ് ജൂനിയറും നെയ്മറും റിച്ചാലിസനും റാഫീന്യോയും കാസമിറോയുമടങ്ങുന്ന ലോകഫുട്‌ബോളിലെ ഏറ്റവുംമികച്ച അറ്റാക്കിംഗ് സഖ്യത്തെ പരിചയസമ്പന്നനായ ഡെജാന്‍ ലോറവിനൊപ്പം സമര്‍ത്ഥമായി പ്രതിരോധിക്കാനായത് സെമിയില്‍ അര്‍ജന്റീനയെ നേരിടുമ്പോള്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.


ഈ ലോകകപ്പിലുടനീളം അത്ഭുതപ്രകടനം കാഴ്ചവെക്കുന്ന യുവവതാരത്തെ തേടി യൂറോപ്പിലേയും സ്‌പെയിനേയും വമ്പന്‍ ക്ലബുകള്‍ രംഗത്തെത്തി കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ശക്തമായിതന്നെ രംഗത്തുണ്ട്.

90-100 മില്യണ്‍ വരെയാണ് ചെല്‍സി താരത്തിനായി ജര്‍മന്‍ക്ലബിന് മുന്നില്‍വെച്ചത്. മറ്റു രണ്ട് ഇംഗ്ലീഷ് ക്ലബുകളും സമാനമായ ഓഫര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ക്ലബ് അധികൃതരോ താരത്തിന്റെ ഏജന്റോ പ്രതികരിച്ചിട്ടില്ല.

ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും സ്പാനിഷ് വമ്പന്‍മാരായ റയല്‍മാഡ്രിഡും ബാഴ്‌സലോണയും താരത്തെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതോടെ ഈ ലോകകപ്പിലെ പ്രകടനത്തില്‍ ശ്രദ്ധേയമായ ട്രാന്‍സ്‌വര്‍ കൂടിയാകും ഗാഡിയോളിന്റേത്. ആര്‍ബി സെസ്പിംഗ് താരമാണെങ്കിലും നിലവില്‍ ലോണില്‍ ക്രൊയേഷ്യന്‍ ക്ലബായ ഡൈനാമോ സഗ്‌റബിന് വേണ്ടിയാണ് കളിക്കുന്നത്.

You Might Also Like