ദുരന്ത നായകനായി ലെസ്റ്റര്‍ താരം; നൂറ്റാണ്ടിന്റെ രക്ഷപ്പെടലുമായി ലിവര്‍പൂള്‍

ഒരുമത്സരത്തില്‍ രണ്ട് തവണ സെല്‍ഫ് ഗോള്‍വഴങ്ങുന്നത് അത്രവലിയകാര്യമല്ല. എന്നാല്‍ ഒരേതാരംതന്നെ രണ്ടുതവണയും സെല്‍ഫ് ഗോള്‍വഴങ്ങി സ്വന്തംടീമിന്റെ ദുരന്തനായകനായി മാറുന്നത് ഫുട്‌ബോളില്‍ അപൂര്‍വ്വമായിരിക്കും.

ഇന്നലെ നടന്ന ലിവര്‍പൂള്‍-ലെസ്റ്റര്‍ സിറ്റി മത്സരത്തിലാണ് ഇത്തരമൊരു അപൂര്‍വ്വസംഭവമുണ്ടായത്. മത്സരത്തില്‍ 2-1നാണ് ലിവര്‍പൂള്‍ വിജയിച്ചത്. തോറ്റെങ്കിലും മത്സരത്തില്‍പിറന്ന മൂന്ന് ഗോളുംനേടിയത് ലെസ്റ്റര്‍ സിറ്റിതാരങ്ങളാണെന്നതാണ് പ്രത്യേകത.


അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം പ്രതിരോധതാരം വോട്ട് ഫോസാണ് രണ്ട്തവണയും സെല്‍ഫ് ഗോള്‍ വഴങ്ങിയത്. നാലാംമിനിറ്റില്‍ ഇംഗ്ലീഷ്താരം കെയിര്‍നല്‍ ഡ്യൂസ്ബറി ഹാളിന്റെ ഗോളിലാണ് ലെസ്റ്റര്‍ മുന്നിലെത്തിയത്. 38,45 മിനിറ്റുകളിലാണ് വോട്ട്‌ഫേസ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. ജയത്തോടെ ലിവര്‍പൂള്‍ ആറാംസ്ഥാനത്തേക്കുയര്‍ന്നു.


അതേസമയം, ബ്രൈട്ടനെതിരെ ജയത്തോടെ ആഴ്‌സനല്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 4-2നാണ് ഗണ്ണേഴ്‌സിന്റെ വിജയം. ബുക്കായോ സാക്കയുടെ(2) ഗോളിലാണ് ആ്‌ഴ്‌സനല്‍ ലീഡെടുത്തത്. 39ാം മിനിറ്റില്‍ മാര്‍ട്ടി ഒഡേഗാര്‍ഡിലൂടെ രണ്ടാംഗോള്‍ നേടി. കിയേറ്റയിലൂടെ(47) മൂന്നാമതും ലക്ഷ്യംകണ്ടു.ബ്രസീല്‍താരം ഗബ്രിയേല്‍ മാര്‍ട്ടിനലിയിലൂടെ(71) നാലാമതും വലകുലുക്കി ഗോള്‍പട്ടികപൂര്‍ത്തിയാക്കി. 65ാം മിനിറ്റില്‍ മിട്ടോമയിലൂടെയും 77ാംമിനിറ്റില്‍ ഫെര്‍ഗൂസനിലൂടെയും ഗോള്‍തിരിച്ചടിച്ച് തിരിച്ചുവരവിന് ബ്രൈട്ടന്‍ ശ്രമംനടത്തിയെങ്കിലും ആഴ്‌സനല്‍ കൃത്യമായി പ്രതിരോധിച്ച് മൂന്ന് പോയന്റ് സ്വന്തമാക്കി. നിലവില്‍ 43പോയന്റോടെ ബഹുദൂരം മുന്നിലാണ് ഗണ്ണേഴ്‌സ്. രണ്ടാംസ്ഥാനത്തുള്ള സിറ്റിക്ക് 36 പോയന്റാണുള്ളത്. ന്യൂകാസില്‍ യുണൈറ്റഡാണ് 34 പോയന്റുമായി മൂന്നാമത്.

 

You Might Also Like