ടീമുകള്‍ നേരിടുന്നത് ഗുരുതര പ്രതിസന്ധി, പ്രീമിയര്‍ലീഗ് ഫിക്ചറിനെതിരെ ടോട്ടനം പരിശീലകന്‍

ലണ്ടന്‍: ലോകകപ്പ് കഴിഞ്ഞ് പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് എട്ട് ദിവസംമാത്രം ഇടവേളനല്‍കിയ നടപടിക്കെതിരെ ടോട്ടന്‍ഹാം പരിശീലകന്‍ അന്റോണിയോ കോണ്ടെ രംഗത്ത്. ഫിറ്റ്‌നസും പരിക്കുമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് താരങ്ങള്‍ മുക്തരാവേണ്ടതുണ്ട്. ഇതിന് ആവശ്യമായ സമയം അനുവദിക്കാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ടോട്ടനം ക്ലബില്‍ നിന്ന് ലോകകപ്പ് കളിച്ച 12 താരങ്ങളില്ലാതെയാണ് ഇന്ന് ബ്രേന്‍ഫോര്‍ഡിനെതിരായ മത്സരത്തിലിറങ്ങുകയെന്നും കോണ്ടെ പറഞ്ഞു. ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ്, അര്‍ജന്റീനന്‍ പ്രതിരോധതാരം ക്രിസ്റ്റന്‍ റൊമേരോ എന്നിവര്‍ ഇറങ്ങില്ലെന്ന് ഉറപ്പായി. ഉറുഗ്വെ താരം റോഡ്രിഗോ ബെന്റന്‍ഗര്‍, ബ്രസീല്‍ സ്‌ട്രൈക്കര്‍ റിച്ചാലിസണ്‍, ലൂകാസ് മുറെ തുടങ്ങിയവര്‍ പരിക്കിന്റെ പിടിയിലാണ്. ബ്രസീല്‍ താരം മൂന്നാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.


ലോകകപ്പ് ടീമുകളിലില്ലാത്ത താരങ്ങള്‍ക്ക് അവസരം നല്‍കി മത്സരത്തില്‍ വിജയംനേടാനാകുമെന്ന പ്രതീക്ഷയിലാണ് ടോട്ടനം പരിശീലകന്‍. ലോകകപ്പിന് ശേഷം ഇന്നുമുതലാണ് പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.

പോയന്റ് ടേബിളില്‍ ഒന്നാമതുള്ള ആഴ്‌സണല്‍, മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ എന്നിവരെല്ലാം ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ടോട്ടനത്തിന് പുറമെ മറ്റുക്ലബുകളും താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്‍ പ്രതിസന്ധിയിലാണ്.

പ്രധാനതാരങ്ങള്‍ പരിക്കിന്റെ പിടിയിലായതോടെ പകരക്കാരെ കണ്ടെത്തേണ്ട ശ്രമകരമായ ദൗത്യമാണ് പരിശീലകനും ടീം മാനേജ്‌മെന്റിനുമുള്ളത്. ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായടീമിലെ അംഗങ്ങളും ക്ലബ് പരിശീലകനത്തിലെത്തിയിരുന്നില്ല.

അവധിയാഘോഷം കഴിഞ്ഞ കഴിഞ്ഞദിവസംമാത്രമാണ് ടീം സൂപ്പര്‍താരങ്ങള്‍ എത്തിയത്. നിലവില്‍ 14 മത്സരങ്ങളില്‍ 37 പോയന്റുള്ള ആഴ്‌സനലാണ് ഒന്നാമത്. 14 കളിയില്‍ 26 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും ന്യൂകാസില്‍ മൂന്നാമതുമാണ്. ടോട്ടനം നാലാംസ്ഥാനം നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് അഞ്ചാംസ്ഥാനത്ത്.

You Might Also Like