ആഫ്രിക്കന്‍ താരം യൂറോപ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ് വിട്ടു, ഇനി ബ്ലാസ്റ്റേഴ്‌സിലേക്കോ?

ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ച നടത്തുന്നു എന്ന് റൂമറുകളുളള സിംബാബാവെ രാജ്യന്തര താരം കോസ്ത നമോയ്‌നെസു തന്റെ നിലവിലെ ക്ലബ് വിട്ടു. ചെക്ക് റിപ്പബ്ലിക്കന്‍ ടോപ് ഡിവിഷന്‍ ക്ലബായ സ്പാര്‍ട്ടാ പ്രാഗേയുമായുളള ഏഴ് വര്‍ഷത്തെ ബന്ധമാണ് ഈ സിംബാബാവെ താരം ഉപേക്ഷിച്ചത്.

ക്ലബ് തന്നെ ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഏഴ് വര്‍ഷത്തിന് ശേഷം നമോയ്‌നെസു സ്പാര്‍ട്ടയുമായി വേര്‍പിരിയുകയാണെന്നും അദ്ദേഹവുമായുളള കരാര്‍ അവസാനിച്ചെന്നും ഇനി നമോയ്‌നെസുവിന് പുതിയ ക്ലബില്‍ ചേക്കേറാമെന്ന് സ്പാര്‍ട്ട പുറത്തിറക്കി വാര്‍ത്ത കുറിപ്പില്‍ പറയുന്നു. സ്പാര്‍ട്ടയ്ക്ക് വേണ്ടി നമോയ്‌നെസു ചെയ്ത സേവനങ്ങള്‍ക്കും ക്ലബ് സ്‌പോട്ടിംഗ് ഡയറക്ടര്‍ തോമസ് റോസിക്കി നന്ദി പറഞ്ഞു.

2013ലാണ് നമോയ്‌നെസു സ്പാര്‍ട്ടന്‍ ക്ലബില്‍ ചേര്‍ന്നത്. പോളിഷ് ക്ലബ് സാക്ക്‌ലെബി ലുബിനില്‍ നിന്നാണ് താരം ചെക്ക് റിപ്പബ്ലിക്ക് ടോപ് ഡിവിഷനിലേക്ക് എത്തിയത്. തുടര്‍ന്ന് 203 മത്സരങ്ങളാണ് ഒരൊറ്റ ക്ലബിനായി ഈ സിംബാബ് വെ താരം കളിച്ചത്.

കളിക്കളത്തില്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് ഉറപ്പ് പറയുന്ന നമോയ്‌നെസു ഫുട്‌ബോള്‍ പരിശീലനത്തിലേക്കും ഇനിയുളള കാലം ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കൂട്ടിചേര്‍ത്തു. സ്‌പോട്‌സ് മാനേജുമെന്റില്‍ മാസ്‌റ്റേഴ്‌സ് ഡിപ്ലോമ എടുക്കാന്‍ ലക്ഷ്യമിടുന്ന ഈ ആഫ്രിക്കന്‍ താരം സ്വന്തം നാട്ടി സ്‌പോട്‌സ് അക്കാദമിയും സ്‌പോട്‌സ് ഏജന്‍സിയുമെല്ലാം തുടങ്ങാന്‍ പ്ലാന്‍ ഉണ്ട്.

നേരത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്നും പിന്മാറിയ കൊളംമ്പിയന്‍ താരം ഹെന്‍ക്വിസ് ഒസ്വാള്‍ഡോയ്ക്ക് പകരക്കാരനായി ഒരു ആഫ്രിക്കന്‍ താരവുമായി കേരള ക്ലബ് ചര്‍ച്ച പുരോഗമിക്കുകയാണെന്ന് അറിയിച്ചത്. ഇതിന് പിന്നാലെയാണ് സിംബാബ് വെ താരം കോസ്ത നമോയ്‌നെസുവിന്റെ പേര് ബ്ലാസ്റ്റേഴ്‌സുമായി ഉയര്‍ന്ന് കേട്ടാല്‍. നിലവില്‍ ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ ഏജന്റ് പറയുന്നത്.

You Might Also Like