തിരിയെ റാഞ്ചാന്‍ രണ്ട് വമ്പന്‍ ക്ലബുകള്‍, ബ്ലാസ്റ്റേഴ്‌സിന് മോഹഭംഗം

പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് കേരള ബ്ലാസറ്റേഴ്‌സുമായി വഴിപിരിയുന്ന സ്പാനിഷ് പ്രതിരോധ താരം തിരി ഐഎസ്എല്ലിലെ കരുത്തന്മാരായ എടികെ മോഹന്‍ ബഗാനിലേക്കും മുംബൈ സിറ്റി എഫ്‌സിയിലേക്കും കൂറുമാറാനുളള ശ്രമം തുടങ്ങി. തിരിയുടെ ഏജന്റുമായി ഇരു ക്ലബുകളും പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി സ്‌പോട്‌സ് കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജംഷ്ഡ്പൂരിനായി കഴിഞ്ഞ സീസണില്‍ പ്രതിരോധ നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് തിരി. താരത്തിന്റെ ജംഷദ്പൂര്‍ എഫ് സിയുമായുള്ള കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. അതിനു പിന്നാലെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സുമായി താരം കരാര്‍ ഒപ്പുവെച്ചത്.

എന്നാല്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തിരിയോട് പ്രതിഫലം 40 ശതമാനം കുറയ്ക്കാനാണ് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇതാണ് തിരിയും ബ്ലാസ്റ്റേഴ്സും തമ്മില്‍ പടലപ്പിണയ്ക്കത്തിന് കാരണം. വരും ദിവസങ്ങളില്‍ ഇത് പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും തിരി ബ്ലാസ്റ്റേഴ്സ് നിരയിലെത്തിയില്ലെങ്കില്‍ അത് കേരള ക്ലബിന് കനത്ത തിരിച്ചടിയാകും.

2015ല്‍ അത്ലറ്റിക്കോ മാന്‍ഡ്രിഡ് ബി ടീമില്‍ നിന്നാണ് തിരി ഐഎസ്എല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്. എടികെയാണ് തിരിയെ സ്വന്തമാക്കിയത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ച് പോയ തിരി അടുത്ത വര്‍ഷം വീണ്ടും എടികെയിലെത്തി.

പിന്നീട് സ്പാനിഷ് ക്ലബായ മാര്‍ബെല്ലയിലേക്ക് പോയ താരത്തെ 2017ല്‍ ജംഷഡ്പൂര്‍ എഫ്സി സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജംഷഡ്പൂരിന്റെ ഭാഗമായ തിരി അവിടെ 48 മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ജംഷദ്പൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ അദ്ദേഹം അലങ്കരിച്ചിരുന്നു.

You Might Also Like