എസി മിലാനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിൽ വിജയം നേടി ഇന്റർ മിലാൻ. മിലൻറെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാൻ വിജയിച്ചത്. ഇതോടെ കഴിഞ്ഞ സീസണിൽ ലീഗ് വിജയച്ചതിനു പുറമെ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് വിജയിക്കാമെന്ന മിലൻറെ മോഹം ഇല്ലാതായി.
മത്സരത്തിന്റെ ആദ്യപകുതിയിൽ ഗംഭീരപ്രകടനമാണ് ഇന്റർ മിലാൻ നടത്തിയത്. ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്തപ്പോൾ എട്ടാം മിനുട്ടിൽ തന്നെ മുപ്പത്തിയാറ് വയസുള്ള എഡിൻ സീക്കോ ഇന്റർ മിലാനെ ഒരു വോളി ഷോട്ടിലൂടെ മുന്നിലെത്തിച്ചു. അതിനു പിന്നാലെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ താരമായ മിഖിറ്റാറിയൻ കൂടി ഗോൾ നേടിയതോടെ ഇന്ററിന്റെ നില ഭദ്രമായി.
ADVANTAGE INTER 🔵⚫️ pic.twitter.com/mfOTiDVphG
— GOAL (@goal) May 10, 2023
ആദ്യപകുതിയിൽ ഇന്റർ മിലാന് അനുകൂലമായി ഒരു പെനാൽറ്റി റഫറി അനുവദിക്കുമെങ്കിലും വീഡിയോ റഫറി അത് ഒഴിവാക്കും. രണ്ടാം പകുതിയിൽ തിരിച്ചു വരാൻ വേണ്ടി മിലാൻ തങ്ങളുടെ പരമാവധി ശ്രമം നടത്തുമെങ്കിലും വിജയിക്കാനാവില്ല. ആദ്യപകുതിയിൽ ഇന്റർ മിലാൻ മികച്ച പ്രകടനം നടത്തിയപ്പോൾ രണ്ടാം പകുതിയിൽ മിലാനാണ് കൂടുതൽ മികച്ചു നിന്നത്. അതിനിടയിൽ സെക്കോക്ക് ലഭിച്ച ഒരവസരം മൈഗൻ രക്ഷപ്പെടുത്തുകയും ചെയ്‌തു.
എസി മിലാനെതിരെ കഴിഞ്ഞ ഏതാനും മത്സരങ്ങളായി കൃത്യമായ ആധിപത്യം പുലർത്തുന്ന ഇന്റർ മിലാൻ വിജയത്തോടെ തങ്ങളുടെ ഫൈനൽ സാധ്യത വർധിപ്പിച്ചു. സ്വന്തം മൈതാനത്തു വെച്ചാണ് രണ്ടാം പാദം നടക്കുന്നതെന്നത് അവർക്ക് കൂടുതൽ ആത്മവിശ്വാസമാണ്. 2010ൽ മൗറീന്യോ പരിശീലകനായിരിക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് നേടിയതിനു ശേഷം പിന്നീടിപ്പോഴാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്നത്.