ഒറ്റയടിക്ക് നാല് താരങ്ങളെ നഷ്‌ടമായേക്കും, ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്‌സിന് തീക്കളി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ അവസാനത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുകയാണ്. ഈ സീസണിൽ ഐഎസ്എല്ലിൽ ഏറ്റവും മോശം ഫോമിലുള്ള ഹൈദരാബാദ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്ലേ ഓഫിന് മുൻപുള്ള ഒരു തയ്യാറെടുപ്പ് എന്നതിനപ്പുറം മത്സരത്തിന് യാതൊരു പ്രാധാന്യവുമില്ല.

എന്നാൽ ഈ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള മുന്നോട്ടുപോക്കിൽ ഒരുപാട് സ്വാധീനം ചെലുത്താൻ കഴിയുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പരിശീലകന്റെയും താരങ്ങളുടെയും ചുവടൊന്നു പിഴച്ചാൽ നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കാണ് സസ്‌പെൻഷൻ വാങ്ങി പ്ലേ ഓഫിൽ കളിക്കാനുള്ള സാധ്യത പൂർണമായും ഇല്ലാതാവുക.

ടീമിന്റെ പ്രതിരോധതാരമായ പ്രീതം കോട്ടാൽ, ഫുൾ ബാക്കായ സന്ദീപ് സിങ്, മധ്യനിരയിലെ മലയാളി താരമായ മുഹമ്മദ് അസ്ഹർ എന്നിവരെല്ലാം മൂന്നു മഞ്ഞക്കാർഡുകൾ വാങ്ങിയിട്ടുണ്ട്. ഒരു മഞ്ഞക്കാർഡ് കൂടി നേടിയാൽ അവർക്ക് അടുത്ത മത്സരത്തിൽ സസ്പെഷൻ ലഭിക്കും. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിൽ ഈ താരങ്ങളെ ഇറക്കുന്നത് സാഹസം തന്നെയാണ്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നൽകിയിരുന്നു. ഈ മത്സരം ദുർബലമായ ടീമിനെതിരെയാണ് എന്നതിനാൽ റിസ്‌കുള്ള താരങ്ങളെ മുഴുവൻ അദ്ദേഹം ഒഴിവാക്കാനോ അല്ലെങ്കിൽ ഏതാനും മിനുട്ടുകൾ മാത്രം ഇറക്കാനോ ആണ് സാധ്യത. എന്തായാലും ഈ താരങ്ങൾ കളത്തിലുള്ള സമയത്തെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക തന്നെയാണ്.

You Might Also Like