Tag Archive: Jan oblak

  1. ഓരോ മത്സരവും ആവേശകരമാക്കുന്നു,താൻ നേരിട്ട ഏറ്റവും മികച്ച ഗോൾകീപ്പറെ വെളിപ്പെടുത്തി ലയണൽ മെസി

    Leave a Comment

    റയൽ വയ്യഡോളിഡുമായി നടന്ന മത്സരത്തിൽ ഗോൾ നേടാനായതോടെ ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡിനുടമയാവാൻ ബാഴ്സ സൂപ്പർതാരം ലയണൽ മെസിക്ക് സാധിച്ചിരുന്നു. ബ്രസീലിയൻ ഇതിഹാസം പെലെയുടെ സന്റോസിനായി 643 ഗോളുകളെന്ന റെക്കോർഡാണ് മെസി തകർത്തത്. ഈ റെക്കോർഡിൽ ഭാഗമായ ഗോൾകീപ്പർമാർക്ക് മെസിയുടെ സമ്മാനമെന്ന നിലക്ക് ക്രിസ്തുമസിന് പ്രശസ്ത ബിയർ കമ്പനിയായ ബഡ്വൈസാറിന്റെ നേതൃത്വത്തിൽ ബിയർ ബോട്ടിലുകളും നൽകിയിരുന്നു.

    മെസി നേടിയ 644 ഗോളുകളിൽ ഓരോന്നും വഴങ്ങിയ ഓരോ ഗോൾകീപ്പർമാർക്കും ബിയർ ബോട്ടിലുകൾ നൽകിയപ്പോൾ താൻ നേരിട്ട ഏറ്റവും മികച്ച ഗോൾകീപ്പറെക്കുറിച്ച്‌ വെളിപ്പെടുത്താനും മെസി മറന്നില്ല. അത്ലറ്റിക്കോ മാഡ്രിഡ്‌ ഗോൾകീപ്പറായ യാൻ ഒബ്ലാക്കിനെയാണ് മെസി താൻ നേരിട്ട ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളാണെന്നു മനസു തുറന്നത്. അദ്ദേഹം മത്സരങ്ങളെ കൂടുതൽ വിസ്മയകരമാക്കാറുണ്ടെന്നും മെസി വെളിപ്പെടുത്തി. പ്രമുഖ ഫുട്ബോൾ മാധ്യമമായ ബഡ്ഫുട്ബോളിന് വേണ്ടി സംസാരിക്കുകയായിരുന്നു മെസി.

    ” പരസ്പരം പോരാടുകയെന്നത് എപ്പോഴും മികച്ച അനുഭവമായിരുന്നു. ഇപ്പോഴത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണവൻ. മികച്ചതാരങ്ങളുമായി പോരാടുന്നത് എപ്പോഴും നല്ല കാര്യം തന്നെയാണ്. അതു ഗോൾ നേടുന്നതിനും നേടാൻ ശ്രമിക്കാനും ഒരു മികച്ച പ്രചോദനമാണ് നൽകുന്നത്. അത് ആ കാര്യം ഏത്ര ബുദ്ദിമുട്ടാണെന്നു കാണിച്ചു തരുന്നുണ്ട്. അത് അവൻ കളിക്കുന്ന ഓരോ മത്സരങ്ങളിലും തെളിയിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ കളത്തിനു പുറത്തും മത്സരങ്ങളിലും അവനെ അഭിമുഖീകരിക്കുകയെന്നത് നല്ല അനുഭവമായാണ് എനിക്ക് തോന്നുന്നത്. അത് മത്സരത്തെ കൂടുതൽ ആവേശകരമാക്കുന്നു.” മെസി പറഞ്ഞു.

    പത്തു ഗോളുകൾ ഒബ്ലാക്കിനെതിരെ മെസി നേടിയെങ്കിലും 2014ൽ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയതിനു ശേഷം മികച്ച പ്രകടനമാണ് ഒബ്ലാക് കാഴ്ചവെച്ചിട്ടുള്ളത്. മെസിക്കെതിരെ ബാഴ്സയ്ക്കെതിരെ നടന്ന അവസാന മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടുകയും ഒരു ഗോളിന്റെ വിജയം സ്വന്തമാക്കാനും സാധിച്ചിരുന്നു. ലാലിഗയിൽ അടുത്തിടെ ക്ലീൻഷീറ്റിൽ സെഞ്ച്വറി തികക്കാനും ഒബ്ലാക്കിന് സാധിച്ചിരുന്നു. 222 മത്സരങ്ങളിൽ സെഞ്ച്വറി തികച്ച മിഗ്വേൽ റെയ്നയുടെ റെക്കോർഡാണ് 40 മത്സരങ്ങൾ കുറവ് കളിച്ച ഒബ്ലാക്ക് സ്വന്തമാക്കിയതെന്നത് താരത്തിന്റെ മികവ് വിളിച്ചോതുന്ന വസ്തുതയാണ്.

  2. നമ്മുടെ ഓരോ നീക്കവും മെസിക്ക് കാണാനാവും, റെക്കോർഡ് നേട്ടത്തിൽ മെസിക്ക് പ്രശംസയുമായി ഒബ്ലാക്ക്

    Leave a Comment

    ലോകഫുട്ബോളിൽ നിലവിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്ലൊവേനിയൻ ഗോൾകീപ്പർ യാൻ ഒബ്ലാക്ക്.  അത്ലറ്റിക്കോ മാഡ്രിഡിനായി മികച്ച പ്രകടനം നടത്തുന്ന താരം കഴിഞ്ഞ ദശാബ്ദങ്ങളിലായി ഗോൾപോസ്റ്റിൽ വന്മതിലായി  ഒബ്ലാക്കിനെ കാണാനാവും. ലാലിഗയിൽ സൂപ്പർതാരങ്ങൾക്കെതിരെയെല്ലാം മികച്ച പ്രകടനം നടത്താൻ ഒബ്ലാക്കിന് തന്റെ കരിയറിൽ സാധിച്ചിട്ടുണ്ട്.

    സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,ലൂയിസ് സുവാരസ്,കരിം ബെൻസിമ, അന്റോയിൻ ഗ്രീസ്മാൻ, ക്രിസ്ത്യാനോ റൊണാൾഡോ എന്നീ താരങ്ങൾക്കെതിരെ മികച്ച പ്രകടനം നടത്താൻ ഒബ്ലാക്കിന് സാധിച്ചിട്ടുണ്ട്. സൂപ്പർതാരം  ലയണൽ മെസിയുടെ വിസ്മയ പ്രകടനങ്ങളെക്കുറിച്ചും ഒബ്ലാക്കിന് മികച്ച അഭിപ്രായമാണുള്ളത്.  പെലെയുടെ സന്റോസിന് വേണ്ടി  643 ഗോളുകളെന്ന  ലോകറെക്കോർഡ് തകർത്തതിനെക്കുറിച്ച് സംസാരിക്കാനും ഒബ്ലാക്ക് സമയം കണ്ടെത്തി.

    സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ലയണൽ മെസിയെക്കുറിച്ച് ഒബ്ലാക്ക് മനസു തുറന്നത്. ലാലിഗ അംബാസ്സഡർ എന്ന നിലയിൽ  ബുഡ്വൈസറിന്റെ മെസിയുടെ 644 ഗോൾ സെലിബ്രേഷന്റെ ഭാഗമായാണ് ഒബ്ലാക്കുമായി അഭിമുഖം സംഘടിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാരം ലയണൽ മെസിയാണെന്നാണ് ഒബ്ലാക്കിന്റെ വിലയിരുത്തൽ. ഗോൾകീപ്പറുടെ ചലനങ്ങളെ നിരീക്ഷിക്കാനുള്ള ലയണൽ മെസിയുടെ കഴിവിനെയും ഒബ്ലാക്ക് പ്രശംസിച്ചു.

    “അദ്ദേഹമെന്റെ കാലുകളെയാണ് ശ്രദ്ദിക്കാറുള്ളത്. ഞാൻ ഒരു ചുവട് മാറ്റിയാൽ  അദ്ദേഹമത് കാണുകയും മറുഭാഗത്തേക്ക് ഷൂട്ട്‌ ചെയ്യുകയും ചെയ്യും.അതു കൊണ്ടുതന്നെയാണ് അദ്ദേഹം മികച്ചതാകുന്നതും. ഇതു കൊണ്ടുതന്നെയാണ് അദ്ദേഹം കൂടുതൽ ബുദ്ദിമുട്ടേറിയവനാകുന്നതും. അദ്ദേഹമൊരിക്കലും അത് പുറത്ത്  കാണിക്കാറില്ലെങ്കിലും അദ്ദേഹം നമ്മെ തന്നെ ശ്രദ്ദിക്കാറുണ്ട്. നമ്മുടെ മേലെ എപ്പോഴും അദ്ദേഹത്തിന്റർ ഒരു കണ്ണുണ്ടായിരിക്കും.  അദ്ദേഹത്തിന്റെ കണ്ണുകൾ പന്തിലാണെങ്കിലും ഒപ്പം നിങ്ങളെയും അദ്ദേഹത്തിനു കാണാനാവും. അദ്ദേഹത്തിനെല്ലാം കാണാനാവുമെന്നാണ് എനിക്ക് തോന്നുന്നത്.  ഇപ്പോഴും അദ്ദേഹം തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചതാരം.” ഒബ്ലാക് പറഞ്ഞു.

  3. അത്ലറ്റികോ സൂപ്പർ താരത്തെ റാഞ്ചാൻ ചെൽസി, പകരം മറ്റൊരു താരത്തെ കൈമാറും

    Leave a Comment

    അടുത്ത സീസണിലേക്ക് പുതിയ ഗോള്‍കീപ്പറെ സ്വന്തമാക്കാന്‍ ഉളള തിരച്ചിലിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി. രണ്ടു കൊല്ലം മുന്‍പ് അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബില്‍ നിന്നും ചെല്‍സിയിലേക്ക് ചേക്കേറിയ കെപ്പ അരിന്‍സാബലാഗക്കു പകരക്കാരനെയാണ് ചെല്‍സി തേടുന്നത്.

    ഫ്രാങ്ക് ലാംപാര്‍ഡിന്റെ കീഴില്‍ സ്പാനിഷ് കീപ്പറായ കെപ്പക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ കെപ്പക്ക് പകരക്കാരനായി ചെല്‍സി ലക്ഷ്യം വെക്കുന്നത് അത്‌ലറ്റികോ മാഡ്രിഡിന്റെ സൂപ്പര്‍ താരമായ ജാന്‍ ഒബ്ലാക്കിനെയാണ്. പ്രീമിയര്‍ ലീഗ് കിരീടത്തിനായി അടുത്ത സീസണിലേക്ക് മികച്ച ടീമിനെ വാര്‍ത്തെടുക്കാനാണ് ലാംപാര്‍ഡും സംഘവും ശ്രമിക്കുന്നത്.

    2023 വരെ ജാന്‍ ഒബ്ലാക്കിന് അത്‌ലറ്റികോ മാഡ്രിഡില്‍ കരാറുണ്ട്. 120 മില്യണ്‍ റിലീസ് ക്ലോസുള്ള സൂപ്പര്‍താരത്തെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ചെല്‍സിക്ക് വമ്പന്‍ തുക മുടക്കേണ്ടിവരുമെന്നുറപ്പാണ്. എന്നാല്‍ ഈ ഡീലില്‍ മറ്റൊരു ചെല്‍സി താരത്തെയും ഉള്‍പ്പെടുത്താനാണ് ചെല്‍സിയുടെ നീക്കം.

    കെപ്പ അരിന്‍സാബലാഗയായിരിക്കും മിക്കവാറും ഈ കരാറില്‍ അത്‌ലറ്റികോയിലേക്കു തിരിച്ചുപോകുക എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

    കൊറോണക്ക് ശേഷം സാമ്പത്തികമായി ബുദ്ദിമുട്ടനുഭവിക്കുന്ന അത്‌ലറ്റികോ മാഡ്രിഡിന് കെപ്പയെപ്പോലുള്ള കീപ്പറെ പകരക്കാരനായി കിട്ടുന്നതോടെ ചെല്‍സിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാനാണ് സാധ്യതയെന്നാണ് അഭ്യൂഹങ്ങള്‍. പ്രീമിയര്‍ ലീഗിലെ വേഗത കൂടിയ ഫുട്‌ബോളില്‍ ഇതുവരെ കെപ്പക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തതു താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ഈ കരാറുറപ്പിക്കുന്നതോടെ തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തി അവിടത്തെ മികച്ച ക്ലബ്ബിനു വേണ്ടി കളിക്കാനുള്ള അവസരമാണ് കെപ്പക്ക് ലഭിക്കുന്നത്.