ബാഴ്സക്ക് മുൻപ് സുവാരസിനായി ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ ലിവർപൂൾ ഞങ്ങളോട് വകതിരിവില്ലാതെയാണ് പെരുമാറിയതെന്നു ആഴ്സെൻ വെങ്ങർ

2013ൽ ലിവർപൂളിൽ നിന്നും ബാഴ്സലോണയിലേക്ക് ചേക്കേറിയ സൂപ്പർതാരമാണ്  ലൂയിസ് സുവാരസ്.  എന്നാൽ ബാഴ്സയിലെത്തും മുൻപ് നിരവധി ഓഫറുകൾ ലിവർപൂളിന് ലഭിച്ചിരുന്നു.  ആ സമയത്ത് സാമാന്യം ഭേദപ്പെട്ട ഓഫറുമായി ആഴ്സണലും ഉറുഗ്വായൻ സൂപ്പർ താരത്തിനായി രംഗത്തുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പരിശീലകനായ ആഴ്സെൻ വെങ്ങർ.

അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ മൈ ലൈഫ് ഇൻ റെഡ് ആൻഡ് വൈറ്റ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നതെന്നു ദി മിറർ റിപ്പോർട്ട്‌ ചെയ്യുന്നു.   ലിവർപൂൾ ഏഴാം സ്ഥാനത്തേക്ക് ഒതുങ്ങിപ്പോയ 2012-13 സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായതോടെ  സുവാരസ് ക്ലബ്  വിടാനൊരുങ്ങുകയായിരുന്നു. സുവാരസിന്റെ ഏജന്റിനെ സമീപിച്ച ആഴ്‌സണൽ 40 മില്യൺ യൂറോക്ക് ഏതു ഓഫറും താരത്തിനായി  ലിവർപൂൾ സ്വീകരിക്കുമെന്ന രഹസ്യ സൂചന നൽകുകയായിരുന്നു.

“2013ൽ ഞങ്ങൾ സുവാരസിനെ സ്വതമാക്കാൻ ശ്രമിച്ചിരുന്നു. താരത്തിനോടും ഏജന്റിനോടും ഞങ്ങൾ മുൻധാരണയിലെത്തിയിരുന്നു. പക്ഷെ താരത്തിനു ഒരു ക്ലോസ് നിലവിലുണ്ടെന്നു ഏജന്റ് ചൂണ്ടിക്കാണിച്ചു. താരത്തെ ലിവർപൂൾ വിടണമെങ്കിൽ 40 മില്യൺ യൂറോക്ക് മുകളിൽ ഓഫർ ചെയ്യണമെന്ന്.”

“പക്ഷെ അന്ന് ലിവർപൂളിനുണ്ടായിരുന്ന വകതിരിവില്ലായ്മയ്ക്ക് നന്ദി പറയുന്നു. അത്തരമൊരു ക്ലോസ് നിലവിലില്ലെന്നു ഞാൻ മനസിലാക്കി. ഇത് സത്യമാണോന്നറിയാൻ ഞങ്ങൾ 40 മില്യനോടൊപ്പം ഒരു യൂറോ കൂടി ചേർത്ത് ഓഫർ ചെയ്തു നോക്കി. ഇതൊരു അസംബന്ധമായി നിങ്ങൾക്ക് തോന്നാം. ഞാൻ സമ്മതിക്കുന്നു.”വെങ്ങർ തന്റെ പുസ്തകത്തിൽ കുറിച്ചു.

You Might Also Like