സര്‍പ്രൈസ് സൈനിംഗ്, യുവ സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സില്‍

മിസോറം സ്വദേശിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്‌സി താരവുമായിരുന്ന ലാല്‍തങ്ക ഖോള്‍ഹ്രിങ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയില്‍ . വരുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ യുവതാരം കളത്തിലിറങ്ങും. 22 കാരനായ പ്യൂട്ടിയ എന്നറിയപ്പെടുന്ന താരം ഒരേ സമയം സെന്റര്‍ മിഡ്ഫീല്‍ഡിലും വിങ്‌സിലും പ്രാഗല്‍ഭ്യം തെളിയിച്ച താരമാണ്.

മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‌ലഹേം വെങ്ത്‌ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്‌ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്‌കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാല്‍തങ്ക അതേ വര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി. 2017-18 ഐ ലീഗ് സീസണില്‍ ഐസ്വാള്‍ എഫ്‌സിക്ക് വേണ്ടി മല്‍സരിക്കാന്‍ കൈമാറുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി 4 മല്‍സരങ്ങളിലാണ് കളിച്ചത്.

ഐ ലീഗില്‍ അദ്ദേഹത്തിന്റെ അനുഭവ പരിചയം ഐഎസ്എല്ലില്‍ മികച്ച ഒരു താരമായി പാകപ്പെടുത്തിയെടുക്കുന്നതിന് സഹായകരമായി. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത് മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍ കളിക്കുകയും രണ്ട് അസിസ്റ്റുകള്‍ പുറത്തെടുക്കകയും ചെയ്ത അദ്ദേഹത്തിന്റെ വൈവിധ്യപൂര്‍ണമായ കഴിവുകള്‍ കളിക്കളത്തില്‍ പ്രകടമായിരുന്നു.

സാഹചര്യത്തോടൊത്തുളള പൊരുത്തപ്പെടലും സ്‌ഫോടനാല്‍മകമായ വേഗതയും കാരണം പ്യൂട്ടിയ ടീമിനൊരു മുതല്‍ക്കൂട്ടാകും. മിഡ്ഫീല്‍ഡില്‍ വിശ്വസിച്ച് ചുമതല ഏല്‍പ്പിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

‘ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദങ്ങളുള്ള ടീമില്‍ കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ഇതും ഈ ടീമില്‍ ചേരുന്നതിനു പിന്നിലെ ഒരു കാരണമായിരുന്നു. എന്നെപ്പോലെ തന്നെ ക്ലബ്ബും ആരാധകരും വിജയത്തിനായി കൊതിക്കുകയാണ് . ഞങ്ങളുടെ ടീം വര്‍ക്ക്, ദൈവത്തിന്റെ സ്വന്തം നാടിന്റെ പിന്തുണ, ദൈവകൃപ എന്നിവയാല്‍, ഐഎസ്എല്‍ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഇവിടെയുള്ളത്! എന്റെ പുതിയ ടീമംഗങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരോടൊപ്പം ചേരാനും സീസണ്‍ തുടങ്ങുന്നതിനും വിജയം നേടാനും എനിക്ക് ഇനി കാത്തിരിക്കാനാവില്ല. ഇന്നി എന്നും യെല്ലോ, ഇന്നി എന്നും ബ്ലാസ്റ്റേഴ്‌സ്! ‘ ആവേശഭരിതനായി കൊണ്ട് പ്യൂട്ടിയ പറഞ്ഞു.

‘പ്യൂട്ടിയ ഇന്നത്തെ തലമുറ ഫുട്‌ബോള്‍ താരങ്ങളുടെ ഭാഗമാണ്. അവര്‍ക്ക് കാലുകളില്‍ ഫുട്‌ബോളും വഹിച്ച് അനായാസമായി മുന്നോട്ട് കുതിക്കാനാകും. ഇടത് കാല്‍ കൊണ്ട് കളിക്കുന്ന പ്യൂട്ടിയ മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍, സെന്ററിലും ഔട്ട്‌വൈഡിലും തന്റെ കഴിവ് പുറത്തെടുക്കാനാകും. എല്ലാത്തിനുമുപരി കളിക്കളത്തില്‍ വലിയ കാഴ്ചപ്പാടും സാങ്കേതികതയും ഉളള ആളാണ് പ്യൂട്ടിയ. അദ്ദേഹം ടീമിന് ഒരു മുതല്‍ക്കൂട്ടാണെന്ന് മാത്രമല്ല ക്ലബിനൊപ്പം അദ്ദേഹത്തിനും മികച്ച ഭാവിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു”. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

You Might Also Like