അയ്യര്‍ക്ക് വേണ്ടി എന്തുകൊണ്ടാണ് മുറവിളി ഉയരാത്തത്?

അരുണ്‍ വേണുഗോപാല്‍

വെങ്കിടേഷ് അയ്യര്‍..മലയാളിയല്ല. അച്ഛന്‍-അമ്മ വഴിയുള്ള മലയാളി ബന്ധങ്ങളും ഇതുവരെ പുറത്ത് വന്നിട്ടില്ല. അതു കൊണ്ട് ഭാവി യുവി ആക്കാനുള്ള മുറവിളികളും ഇല്ല.

കളിക്കുമ്പോള്‍ അത് മൂലമുള്ള സമ്മര്‍ദ്ദങ്ങളുമില്ല. നിലവിലെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ബൗളര്‍മാരെ നേരിട്ട രീതി തന്നെ മതിയാകും കാലിബര്‍ മനസ്സിലാക്കാന്‍ .

കെയ്ല്‍ ജാമിസണിനെതിരെ നേരിട്ട രണ്ടാമത്തെ പന്താണ് അതിര്‍ക്കപ്പുറത്ത് ലാന്റ് ചെയ്തതെങ്കില്‍ ട്രെന്റ് ബോള്‍ട്ടിന്റെയും ആദം മില്‍നെയുടെയും നേരിട്ട ആദ്യ പന്തുകള്‍ തന്നെ അതിര്‍ത്തി കടത്തിക്കൊണ്ടാണ് വെങ്കിടേഷ് അയ്യര്‍ വരവറിയിക്കുന്നത്.

ട്രൂലി എ ഫിയര്‍ലെസ്സ് ക്രിക്കറ്റര്‍. ഉയരങ്ങള്‍ കീഴടക്കാനാകട്ടെ…..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like