സൂപ്പർലീഗ്: റയൽ മാഡ്രിഡ്, യുവന്റസ്, ബാഴ്‌സലോണ ടീമുകളെ ചാമ്പ്യൻസ്‌ലീഗിൽ നിന്നും വിലക്കാനൊരുങ്ങി യുവേഫ

സൂപ്പർലീഗിൽ നിന്നും ഔദ്യോഗികമായി ഇതു വരെയും ഒഴിഞ്ഞു പോകാത്ത മൂന്നു ക്ലബ്ബുകളാണ് റയൽ മാഡ്രിഡും ബാഴ്സലോണയും യുവന്റസും. സൂപ്പർലീഗിന്റെ ഭാഗമായ ആഴ്‌സണൽ, ലിവർപൂൾ,ചെൽസി, ടോട്ടൻഹാം, യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, ഇന്റർമിലാൻ, എസിമിലാൻ എന്നിങ്ങനെ പന്ത്രണ്ടിൽ ഒമ്പതു ക്ലബ്ബുകളും പിൻവാങ്ങുകയായിരുന്നു.

സൂപ്പർലീഗ് എന്ന ആശയം തകർന്നുവെങ്കിലും ഇതിൽ ഇപ്പോഴും നിലനിൽക്കുന്ന മൂന്നു ക്ലബ്ബുകൾക്കെതിരെ നടപടിക്കൊരുങ്ങുകയാണ് യുവേഫ. ഒരു വർഷത്തേക്ക് മൂന്നു ക്ലബ്ബുകളെയും വിലക്കാനാണ് യുവേഫ അധികൃതരുടെ തീരുമാനം. 2021-2022 സീസണിൽ ഈ മൂന്നു ക്ലബ്ബുകൾക്കും പങ്കെടുക്കാനാവില്ലെന്നാണ് യുവേഫയുടെ തീരുമാനം.

സൂപ്പർ ലീഗിൽ പങ്കെടുത്തു ഒഴിഞ്ഞ ടീമുകളുമായി നടന്ന ചർച്ചയിൽ യുവേഫയോട് വിശ്വാസം പുലർത്തി മുന്നോട്ടു പോകാനാണ് ഒമ്പതു ക്ലബ്ബുകളും തീരുമാനിച്ചത്. സൂപ്പർ ലീഗിന്റെ ഭാഗമായതിനാൽ യുവന്റസ്, ബാഴ്‌സലോണ,ബാഴ്സലോണ എന്നീ ക്ലബ്ബുകളുടെ സംപ്രേഷണാവകാശങ്ങളിൽ വന്ന നഷ്ടം ബാക്കി ക്ലബ്ബുകളിൽ നിന്നും ഈടാക്കാനാണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്.

ഒമ്പതു ക്ലബ്ബുകളും ആ തീരുമാനത്തിൽ ക്ഷമാപണം നടത്തിയതിനു പിന്നാലെയാണ് യുവേഫയുടെ ഈ neekkam. ഇക്കാര്യത്തിൽ മൂന്നു ക്ലബ്ബുകളും തങ്ങളുടെ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ക്ലബ്ബുകളും ഇതിനെതിരെ സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിരിക്കുകയാണ്.

You Might Also Like