റയൽ മാഡ്രിഡിനു തിരിച്ചടി, രണ്ടു സുപ്രധാന താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

റയൽ മാഡ്രിഡിനു കോവിഡ് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. വലെൻസിയക്കെതിരെ ഇന്നു നടക്കാനിരിക്കുന്ന ലാലിഗ മത്സരത്തിൽ രണ്ടു സുപ്രധാന താരങ്ങളില്ലാതെയാണ് റയൽ മാഡ്രിഡ്‌ കളിക്കാനിറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റിലാണ് രണ്ടു സൂപ്പർതാരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം റയൽ മാഡ്രിഡ്‌ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.

റയൽ മാഡ്രിഡ്‌ മുന്നേറ്റതാരം ഈഡൻ ഹസാർഡും മധ്യനിരതാരം കാസെമിരോക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇനി വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കും ഇരുവർക്കും പങ്കെടുക്കാനാവില്ല. ബാക്കി താരങ്ങൾക്കും സ്റ്റാഫുകൾക്കും രണ്ടാമത് നടത്തിയ ടെസ്റ്റുകൾ നെഗറ്റീവ് ആയത് ആശ്വാസമേകുന്നുണ്ട്. എന്നാലും രണ്ടു സുപ്രധാനതാരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത് സ്ഥിതി കൂടുതൽ മോശമാക്കുകയാണ് ചെയ്തതെന്ന് സിദാൻ അഭിപ്രായപ്പെട്ടു.

“അവർക്ക് കുഴപ്പമൊന്നുമില്ല. എന്നാൽ സംഭവിച്ച കാര്യത്തിൽ ഇരുവരും സന്തുഷ്ടരല്ല. ധാർമികമായും ശരീരികമായും. അവർ നല്ല സ്ഥിതിയിലാണുള്ളത്. അവർക്ക് ലക്ഷണങ്ങളൊന്നുമില്ല. ഞാൻ അവർക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ഞാൻ പിന്നീടൊരിക്കൽ അവരുമായി സംസാരിക്കുന്നതായിരിക്കും. ഇങ്ങനെ സംഭവിക്കാവുന്ന കാര്യമാണ്. നമ്മൾ അത് സ്വീകരിക്കേണ്ടി വരും.”

“ഇങ്ങനെ സംഭവിച്ചു പോയി. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾക്ക് അത് അംഗീകരിക്കുകയും ഒരു ടീമായി തന്നെ മുന്നോട്ടു പോവേണ്ടതുണ്ട്. ഈ സംഘത്തിന് അതിനുള്ള കരുത്തുണ്ട്. കൂടുതൽ മോശമായ കാര്യമാണിത്. ആളുകൾ മോശം അവസ്ഥായിലൂടെയാണ് കടന്നു പോവുന്നത്. ഇത് കാര്യങ്ങളെ മൊത്തം താറുമാറാകിയിട്ടുണ്ടെന്നത് സത്യമാണ്. അത് പരിശീലനത്തിൽ വലിയ മാറ്റമാണ് വരുത്തിയത്. ” സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

You Might Also Like