കൂട്ടിഞ്ഞോക്ക് പരിക്ക്, നവംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനു പകരക്കാരനെ കണ്ടെത്തി ടിറ്റെ

ബാഴ്‌സലോണ താരം ഫിലിപ്പെ കൂട്ടീഞ്ഞോക്ക് റയൽ മാഡ്രിഡിനെതിരെ നടന്ന എൽ ക്ലാസിക്കോയിൽ പരിക്കേറ്റതോടെ നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ്‌ യോഗ്യത മത്സരങ്ങളിൽ താരത്തിനു കളിക്കാനാവില്ല. മത്സരത്തിൽ മൂന്നു ഗോളിനു ബാഴ്സലോണ തോൽവി രുചിച്ചിരുന്നു. കൂട്ടിഞ്ഞോയുടെ ഇടതുകാലിന്റെ തുടക്കാണ് പറിക്കെട്ടിരിക്കുന്നത്.

നവംബറിൽ രണ്ടാം വാരം മുതൽക്കാണ് ലോകകപ്പ് യോഗ്യതമത്സരങ്ങൾ നടക്കുന്നത്. വെനസ്വേലയും ഉറുഗ്വായുമാണ് ബ്രസീലിന്റെ എതിരാളികൾ. കൂട്ടീഞ്ഞോക്ക് പരിക്കേറ്റതോടെ പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ബ്രസീൽ പരിശീലകനായ ടിറ്റെ. ലിയോൺ താരമായ ലൂക്കാസ് പാക്വിറ്റയായെയാണ് ടിറ്റെ ബ്രസിൽ സ്‌ക്വാഡിലേക്ക് തിരിച്ചു വിളിച്ചിരിക്കുന്നത്.

ബ്രസീലിനായി പത്തു മത്സരങ്ങളിൽ കളിക്കാൻ പാക്വിറ്റക്ക് സാധിച്ചിട്ടുണ്ട്. അവസാനമായി കഴിഞ്ഞ നവംബറിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിലാണ് താരത്തിനു കളിക്കാൻ സാധിച്ചത്. പാക്വിറ്റക്ക് അതിൽ ഗോൾ നേടാനും മത്സരം 3-1 ണ് വിജയിക്കാനും സാധിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് താരം പതിനെട്ടുമാസത്തെ എസി മിലാൻ കരിയറിന് വിരാമമിട്ട് 20 മില്യൺ യൂറോക്ക് ലിയോണിലേക്ക് ചേക്കേറിയത്.

നവംബർ 14നു വെനസ്വേലയുമായാണ് ബ്രസീലിന്റെ ആദ്യ മത്സരം. അതിനു മൂന്നു ദിവസങ്ങൾക്കു ശേഷം സെന്റിനാരിയോ സ്റ്റേഡിയത്തിൽ വെച്ച് ഉറുഗ്വായേയും ബ്രസീൽ നേരിടും. നിലവിൽ ലാറ്റിനമേരിക്കൻ ടീമുകളുടെ പോയിന്റ് ടേബിളിൽ ആദ്യ രണ്ടു യോഗ്യതാ മത്സരങ്ങളിൽ ബൊളീവിയയേയും പെറുവിനെയും തോൽപ്പിച്ചു ഒന്നാം സ്ഥാനത്താണ് ബ്രസീലുള്ളത്.

You Might Also Like