അജയ്യരെങ്കിലും ഇന്ത്യക്ക് പരിഹരിക്കാൻ ആശങ്കകൾ ഏറെയുണ്ട്; ബംഗ്ലാദേശിനെതിരെ സൂക്ഷിക്കേണ്ടത് ഈ താരങ്ങളെ
![Image 3](https://pavilionend.in/wp-content/uploads/2024/06/india-1.jpg)
ശനിയാഴ്ച നോർത്ത് സൗണ്ടിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്നു. ഗ്രൂപ്പ് ഒന്നിൽ നിന്ന് ഓസ്ട്രേലിയയ്‌ക്കൊപ്പം സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കാനുള്ള പ്രതീക്ഷയിലാണ് ടീം ഇന്ത്യ.
ഗ്രൂപ്പ് ഘട്ടത്തിൽ അജയ്യരായെത്തി സൂപ്പർ 8 ഓപ്പണറിൽ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയ രോഹിത് ശർമ്മയുടെ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നിരുന്നാലും, ബാറ്റിംഗിലും ബൗളിംഗിലും അനേകം ആശങ്കകൾ നിലനിൽക്കുന്നതിനാൽ മെൻ ഇൻ ബ്ലൂ ഒരു തികഞ്ഞ യൂണിറ്റായി ഇനിയും മാറിയെന്ന് പറയാറായിട്ടില്ല. ഓസ്ട്രേലിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ ചില ബലഹീനതകൾ പരീക്ഷിക്കാൻ കഴിയുന്ന ഒരു മത്സരമായി ബംഗ്ലാദേശിനെതിരായ പോരാട്ടം മാറും. കൂടാതെ, സെമിഫൈനലിൽ എത്തിയാലും . ഗ്രൂപ്പ് 2 ലെ (ഇംഗ്ലണ്ട്/ദക്ഷിണാഫ്രിക്ക/വെസ്റ്റ് ഇൻഡീസ്) രണ്ടാം സ്ഥാനക്കാരായ ടീമിനെതിരെയാണ് ഇന്ത്യ കളിക്കേണ്ടത്. മത്സരം കടുക്കുമെന്നുറപ്പാണ്.
രോഹിത് vs മുസ്തഫിസുർ പോരാട്ടം
രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മന്ദഗതിയിലുള്ള പിച്ചുകളുമായി ഇനിയും പൂർണമായും അഡ്ജസ്റ്റ് ചെയ്തിട്ടില്ല. ഇടംകൈയൻ പേസിനെതിരായ ഇന്ത്യൻ നായകന്റെ ബലഹീനത മുൻ മത്സരത്തിൽ ചൂഷണം ചെയ്യപ്പെട്ടതുമാണ്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാൻ സീമർ ഫസൽഹഖ് ഫാറൂഖി മന്ദഗതിയിലുള്ള ഡെലിവറി ഉപയോഗിച്ച് രോഹിതിനെ കബളിപ്പിച്ചു.
Another #CWC19 match, another Rohit Sharma hundred 🙌#OnThisDay last year, Mustafizur Rahman claimed a five-for in a losing cause as India sealed a 28-run win over Bangladesh.
Log in to the ICC vault for exclusive extended highlights of the game 🎥 https://t.co/nSKrA5omVh pic.twitter.com/dhHGvCmBmg
— ICC (@ICC) July 2, 2020
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സമാനമായ വെല്ലുവിളി മുസ്തഫിസുർ റഹ്മാന്റെ രൂപത്തിൽ രോഹിത് നേരിടേണ്ടതുണ്ട്. ടി20-കളിൽ മുസ്തഫിസുറിനെതിരെ രോഹിതിന് പൊതുവെ മികച്ച റെക്കോർഡാണുള്ളത്, ഇതുവരെ നേരിട്ട 72 പന്തിൽ 169.44 സ്ട്രൈക്ക് റേറ്റും ആരോഗ്യകരമായ 40-ലധികം ശരാശരിയും ഉപയോഗിച്ച് 122 റൺസ് നേടി. എന്നാൽ ഫോമില്ലാതെ ഉഴലുന്ന രോഹിതിന് ചരിത്രം ആവർത്തിക്കാനാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സ്ലോ കട്ടറുകൾ ഉപയോഗിക്കുന്നതിൽ അഗ്രഗണ്യനായ മുസ്തഫിസുർ 11 ടി20 മത്സരങ്ങളിൽ മൂന്ന് തവണ രോഹിതിനെ പുറത്താക്കിയിട്ടുണ്ട്.
കൊഹ്‌ലി vs ടാസ്കിൻ അഹമ്മദ് പോരാട്ടം
മറ്റൊരു ഓപ്പണറായ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ ഫോമും ഇന്ത്യക്ക് തലവേദനയാണ്. ഇന്ത്യൻ ബാറ്ററുടെ മനക്കരുത്ത് പരീക്ഷിക്കാൻ കഴിയുന്ന സ്കിഡി പേസും ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളും ഉപയോഗിച്ച് ടാസ്കിൻ അഹമ്മദിന്റെയും, തൻസിം ഹസൻ സാക്കിബിന്റെയും സാന്നിധ്യം കോഹ്‌ലിക്ക് വെല്ലുവിളിയാകും. മൂന്ന് ഒറ്റക്ക ഡിസ്‌മിസലുകളും അഫ്‌ഗാനിസ്ഥാനെതിരായ റൺ എ ബോൾ 24 ഉം ഉപയോഗിച്ച് ടി20 ലോകകപ്പിൽ തന്റെ ഏറ്റവും മോശം ഫോമിലാണ് കോഹ്ലി. ഓസ്‌ട്രേലിയക്കെതിരെയും, തുടർന്നുള്ള നോക്കൗട്ടുകളിലുമായി ശക്തമായ സീം ആക്രമണങ്ങൾ നേരിടുന്നതിന് മുന്നോടിയായി മത്സരം കോഹ്‌ലിക്ക് നിർണായകമാണ്.
Virat Kohli ” It was my first game against Bangladesh,and I was nervous.Yes I will not lie.there is a different sense of excitement in the air when you come for the world cup.I was the youngest member of the team & getting to play the greats of the game”pic.twitter.com/6nUzOzIBff
— Sujeet Suman (@sujeetsuman1991) May 30, 2024
റിഷഭ് പന്ത് vs റിഷാദ് ഹൊസൈൻ പോരാട്ടം
ഓഫ് സ്പിൻ ബൗളർമാർക്കെതിരെ അസാധാരണമായ മികവ് പ്രകടിപ്പിക്കുന്ന ഋഷഭ് പന്ത് എന്നാൽ ലെഗ് സ്പിൻ ബൗളർമാർക്കെതിരെ അത്ര ആധിപത്യം സാധാരണ കാണിക്കാറില്ല. 21 ഇന്നിംഗ്‌സുകളിൽ മൂന്ന് തവണ മാത്രമേ പുറത്തായിട്ടുള്ളൂവെങ്കിലും ടി20യിൽ ലെഗ് സ്‌പിന്നിനെതിരെ പന്തിന്റെ മൊത്തത്തിലുള്ള സ്ട്രൈക്ക് റേറ്റ് 118.59 ആയി കുറയുന്നു.
കഴിഞ്ഞ മത്സരത്തിൽ റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെ റാഷിദ് ഖാൻ പന്തിനെ പുറത്താക്കി, ബംഗ്ലാദേശിന്റെ റിഷാദ് ഹൊസൈൻ ഇന്ത്യയുടെ മൂന്നാം നമ്പറുകാരന് സമാനമായ വെല്ലുവിളി ഉയർത്തും. ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ (8.59 ഇക്കണോമിയിൽ ആറ് വിക്കറ്റ്) മികച്ച റെക്കോർഡ് സ്വന്തമായുള്ള ലെഗ് സ്പിന്നർ ബംഗ്ലാദേശിന്റെ പ്രധാന ബൗളറായി ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യ വരാനിരിക്കുന്ന മത്സരങ്ങളിൽ ഗുണമേന്മയുള്ള റിസ്റ്റ് സ്പിന്നർമാരെ നേരിടാൻ സാധ്യതയുണ്ട്, റിഷാദിനെതിരായ പന്തിന്റെ മത്സരം തീർത്തും നിർണായകമായി മാറുമെന്നുറപ്പാണ്.