മാനേജുമെന്റിന് ദീര്‍ഘവീക്ഷണമില്ല, ജിങ്കനെ നഷ്ടപ്പെടുത്തിയത് മഹാ അബദ്ധം, ആഞ്ഞടിച്ച് മുന്‍ കോച്ച്

കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍ ടെറി ഫിലാന്‍ രംഗത്ത്. ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിന് ദീര്‍ഘ വീക്ഷണമില്ലെന്നും സൂപ്പര്‍ താരം സന്ദേഷ് ജിങ്കനെ നഷ്ടപ്പെടുത്തിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും ടെറി ഫിലാന്‍ പറയുന്നു. ദ ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ ഫിലാന്‍ ആരോപണം ഉന്നയിക്കുന്നത്.

‘ബ്ലാസ്റ്റേഴ്‌സിന് ഒരു ദീര്‍ഘ കാല അടിസ്ഥാനത്തിലുളള ആസൂത്രണം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ആറ് സീസണിനിടെ എട്ട് കോച്ചുമാര്‍ ഉണ്ടാകുമായരുന്നില്ല. ടീമിന്റെ സ്ഥിരതയ്ക്ക് നിങ്ങള്‍ പ്രാധാന്യം കൊടുക്കുകയും ചെയ്യുമായിരന്നു. പുതുയ ഒരു പരിശീലകനെത്തുന്നത് പുതിയ ഐഡിയകളുമായാണ്. അത് പെട്ടെന്ന് വര്‍ക്ക് ഔട്ടാകണമെന്നുമില്ല. അതിനിടെ മറ്റൊരാളെത്തുമ്പോള്‍ കളിക്കാര്‍ പുതിയ പരിശീലകനുമായി യോജിച്ച് പോകാന്‍ പാടുപെടും’ ഫിലാന്‍ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സന്ദേഷ് ജിങ്കനെ നഷ്ടപ്പെടുത്തിയതും വലിയ അബദ്ധമാണെന്ന് ടെറി ഫിലാന്‍ തുറന്ന് പറയുന്നുയ

‘അവര്‍ അവരുടെ ഏറ്റവും വലിയ കളിക്കാരനായ ജിങ്കനെ നഷ്ടപ്പെടുത്തി. ആ തുള എങ്ങനെയാണ് അവര്‍ക്ക് അടക്കാനാകുക? അതൊരു വലിയ ചോദ്യമാണ്’ ഫിലാന്‍ പറയുന്നു.

കേരളത്തിന് വലരെ മികച്ച ആരാധകരുണ്ടെന്നും എടികെ മോഹന്‍ ബഗാനേയും ബംഗളൂരു എഫ്‌സിയേയും മറികടക്കാന്‍ പ്രയാസമാണെങ്കിലും കിബു വികൂനയ്ക്ക് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ കിരീടം നേടുമെന്ന് താന്‍ ആശിക്കുന്നതായും ഫിലാന്‍ കൂട്ടിചേര്‍ത്തു.

2015ല്‍ നടന്ന ഐഎസ്എല്‍ സീസണിലാണ് ടെറി ഫിലാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായത്. നിലവില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് യുണൈറ്റഡ് ഫുട്‌ബോള്‍ അക്കാഡമിയുടെ ടെക്‌നിക്കല്‍ ഡയറക്ടരായാണ് ഫിലാന്‍ പ്രവര്‍ത്തിക്കുന്നത്.

You Might Also Like