ബാർബഡോസിൽ ചുഴലിക്കാറ്റ്; ഇന്ത്യൻ ടീമിന്റെ യാത്ര മാറ്റിവച്ചേക്കും

Image 3
CricketTeam IndiaWorldcup

ടി20 ലോകകപ്പ് ഫൈനലിനു ശേഷം കെൻസിംഗ്ടൺ ഓവലിൽ നാലു മണിക്കൂറോളം നീണ്ടുനിന്ന ഇന്ത്യൻ ടീമിന്റെ ആഘോഷങ്ങൾ അവിസ്മരണീയമായി. കളിക്കാർ പ്രിയപ്പെട്ട ഗാനങ്ങൾക്ക് ചുവടുവെച്ചപ്പോൾ, സാധാരണയായി അന്തർമുഖനായ പരിശീലകൻ രാഹുൽ ദ്രാവിഡും ആഘോഷങ്ങളിൽ സജീവമായി പങ്കുചേർന്നു. ഒരു ദശാബ്ദത്തിലേറെ നീണ്ട കിരീട വരൾച്ച അവസാനിപ്പിച്ചത് ടീമിന് നൽകിയ ആഹ്ലാദം ചില്ലറയായിരുന്നില്ല. ടീം ഹോട്ടലിലേക്കും ഈ ആഹ്ലാദം വ്യാപിച്ചു.

ഇതിഹാസങ്ങൾ പടിയിറങ്ങുന്നു

ദ്രാവിഡ്, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ വികാരങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതിഹാസങ്ങൾക്ക് അർഹിച്ച വിടവാങ്ങൽ മത്സരം നൽകിയതിന്റെ ആഹ്ലാദത്തിൽ സഹതാരങ്ങളും.

വികാരപ്രകടനങ്ങളിൽ സാധാരണയായി അടക്കം പാലിക്കുന്ന ദ്രാവിഡ്, കളിക്കളത്തിൽ താരങ്ങൾക്കൊപ്പം ചേർന്ന് ആവേശത്തോടെ മുഷ്ടി ചുരുട്ടി ആഹ്ലാദം പ്രകടിപ്പിച്ചു. ഈ അപൂർവ കാഴ്ച കിരീടം അദ്ദേഹത്തിന് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും വ്യക്തമാക്കി.

സാധാരണയായി ദ്രാവിഡിന്റെ വ്യക്തിത്വത്തിന് നേർവിപരീതമായ കോഹ്‌ലി, എന്നാൽ, കാഗിസോ റബാഡയെ ലോങ്ങ്-ഓഫിൽ പിടികൂടി ഇന്ത്യയുടെ വിജയം അവസാന പന്തിൽ ഉറപ്പിച്ചപ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടുകൊണ്ടാണ് വിജയം ഉൾക്കൊണ്ടത്.

ഡീപ്പ് ഫീൽഡിൽ നിന്നുകൊണ്ട്, കുറച്ചു നേരം മുൻപ് വരെ ദക്ഷിണാഫ്രിക്കയുടെ കൈയ്യിലായിരുന്ന മത്സരം ഇന്ത്യൻ ഇന്ത്യയുടെ കൈപ്പിടിയിൽ ഒതുങ്ങിയതിന്റെ ആശ്വാസത്തിൽ, കോഹ്ലി ആകാശത്തേക്ക് രണ്ടു പ്രാവശ്യം മുഷ്ടി ചുരുട്ടി ഉയർത്തി. അതിനു ശേഷം തന്റെ മുഖം കൈപ്പത്തികൾ കൊണ്ട് മറച്ച് ആശ്വാസത്തിന്റെ വലിയൊരു നെടുവീർപ്പ് വിട്ടു. പിന്നീട്, ഇന്ത്യൻ പതാക പുതച്ച രോഹിതും കോഹ്‌ലിയും അതിയായി ആഗ്രഹിച്ച ട്രോഫി ഉയർത്തിപ്പിടിക്കുന്ന അവിസ്മരണീയ ദൃശ്യങ്ങൾ പിറന്നു.

നൃത്തവും ആഘോഷവും:

കളിക്കാർ ദലർ മെഹ്‌ന്ദിയുടെ ഗാനത്തിന് ഭാംഗ്ര നൃത്തച്ചുവടുകൾ വെച്ചുകൊണ്ടാണ് ആഘോഷം അവിസ്മരണീയമാക്കിയത്. രോഹിത്തിന്റെയും കോഹ്‌ലിയുടെയും കണ്ണുകളിൽ സന്തോഷാശ്രുക്കൾ ഒഴുകി. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് മത്സരത്തിന്റെ ഫലം തീരുമാനമായതിനു ശേഷം, ഏറെവൈകിയും ഡ്രസ്സിംഗ് റൂമിൽ നിന്ന് വലിയ ആരവങ്ങൾ കേൾക്കാമായിരുന്നു.

ആരാധകർക്കൊപ്പം:

2022-ലെ കാർ അപകടത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ റിഷഭ് പന്ത് തന്റെ ഷൂ ഒരു ആരാധകന് സമ്മാനിച്ചു.

സംതൃപ്തിയും ആശ്വാസവും:

ഏറെ കാത്തിരുന്ന ട്രോഫി നേടിയതിലുള്ള സംതൃപ്തി രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പ്രകടിപ്പിച്ചു. ദ്രാവിഡ്, ടീമിന്റെ പ്രകടനത്തിന് നന്ദി പറഞ്ഞു.

“എനിക്ക് പറയാൻ കഴിയുന്ന ഏറ്റവും മികച്ച സമയമാണിത് എന്ന് തോന്നുന്നു. ഇത്രയും തീക്ഷ്ണമായി ഈ കിരീടം ഞാൻ ആഗ്രഹിച്ചതിനാലാണിത്. ”

“ഇന്ത്യക്കുവേണ്ടി കളി ജയിക്കുക, ഇന്ത്യക്കുവേണ്ടി ട്രോഫികൾ നേടുക, എപ്പോഴും ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നത് അതിനായിരുന്നു. ഇപ്പോൾ ഈ ട്രോഫി എന്റെ അരികിലുള്ളത്, തീർച്ചയായും ഏറ്റവും മികച്ച വികാരമാണിത്,”

മിനിറ്റുകൾക്ക് ശേഷം തന്റെ ടി20 വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് രോഹിത് പറഞ്ഞു.

യാത്ര മാറ്റിവയ്ക്കാനുള്ള സാധ്യത:

ആഘോഷങ്ങൾ വാനോളമുയർന്നെങ്കിലും ബാർബഡോസിലെ കാലാവസ്ഥ അത്ര അനുകൂലമല്ല. ബാർബഡോസിൽ ഒരു കാറ്റഗറി 1 ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത് ടീമിന്റെ യാത്ര ഷെഡ്യൂൾ വൈകിപ്പിക്കുമെന്നാണ് റിപോർട്ടുകൾ.