ഇന്ത്യന്‍ ക്രിക്കറ്റിലെ 16 ഐതിഹാസിക നിമിഷങ്ങള്‍, കണ്ണുനിറയാതെ ഇത് വായിക്കാനാകില്ല

ജിതിന്‍ രാജ്‌മോഹന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഐതിഹാസികമെന്നു തോന്നിയ കുറച്ചു മോമന്റ്സ്..

1. അനില്‍ കുംബ്ലെയുടെ ഒരു ഇന്നിംഗ്‌സ് ലെ 10 വിക്കറ്റ് നേട്ടം :

ഫിറോസ് ഷാ കോട്‌ല യിലെ ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സ് ലെ മുഴുവന്‍ വിക്കറ്റുകളും കുംബ്ലെ നേടി. ക്രിക്കറ്റ് ന്റെ ശൈശവ കാലഘട്ടത്തില്‍ എപ്പോഴോ ജിം ലേക്കര്‍ നേടിയ നേട്ടം പിന്നീട് ലോകം ദര്ശിച്ചത് അനില്‍ കുംബ്ലെ യിലൂടെ മാത്രം.
ലോക റിക്കാര്‍ഡ്..!

 

2. കപില്‍ ദേവ് ന്റെ ഹിസ്റ്റോറിക്ക് 175:


83 ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ 17/5 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കപില്‍ ന്റെ ഐതിഹാസികമായ ഇന്നിംഗ്‌സ് പിറക്കുന്നത്. 138 പന്തില്‍ കപില്‍ ആറു സിക്സും 16 ഫോറുമടക്കം 175 റണ്‍സ് അടിച്ചെടുക്കുമ്പോ അത് അന്നത്തെ ലോക റിക്കാര്‍ഡ് സ്‌കോര്‍ ആയിരുന്നു.
ഒരു വശത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ ഒന്‍പതാം വിക്കറ്റില്‍ കിര്‍മണി യെ കൂട്ടു പിടിച്ചു കൊണ്ടു 126 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു എന്നറിയുമ്പോഴാണ് ഈ ഇന്നിംഗ്‌സ് ന്റെ മഹത്വം വെളിവാവുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഈ ഇന്നിംഗ്‌സ് റെക്കോര്‍ഡ് ചെയ്യപ്പെട്ടില്ല. ബിബിസി ക്യാമറാമാന്മാര്‍ സമരത്തില്‍ ആയതായിരുന്നു കാരണം. ഇന്ത്യന്‍ ക്രിക്കറ്റ് ന്റെ തീരാത്ത നഷ്ടം..

3. കുംബ്ലെ ബ്രോക്കന്‍ ജോ, ആന്റിഗ്വ ടെസ്റ്റ്:


താടിയെല്ലിന് പൊട്ടല്‍ ഏറ്റു അടിയന്തര സര്‍ജറി ആവശ്യമായി നില്‍ക്കുന്ന സമയത്ത് എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ടു കുംബ്ലെ ബോള് ചെയ്യാന്‍ തയ്യാറായി. 14 ഓവറുകള്‍ എറിഞ്ഞ ആ സ്‌പെല്ലില്‍ ബ്രയാന്‍ ലാറ യുടെ വിക്കറ്റ് എടുത്താണ് കുംബ്ലെ പോരാട്ടം അവസാനിപ്പിച്ചത്. അന്നത്തെ ടീം ഫിസിയോ ഓരോ ഓവറുകള്‍ക്ക് ഇടയിലും കുംബ്ലെ യുടെ ബാന്‍ഡേജ് ടൈറ്റ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു. Kumble was playing with a ‘moving jaw’ അത് കൊണ്ട് തന്നെ അപ്പീല്‍ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവും ഉണ്ടായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഫിയര്‌ലെസ് ബാറ്റ്സ്മാന്‍ എന്നു വിശേഷിപ്പിച്ച സര്‍ വിവയന്‍ റിച്ചാര്‍ഡ്സ് കുംബ്ലെ യുടെ ഈ പ്രകടനത്തിനെ അന്ന് വാനോളം പുകഴ്ത്തിയിരുന്നു.

4. യുവരാജ് ന്റെ ഒരോവറിലെ 6 സിക്‌സ്:


മാസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ് പരമ്പരയില്‍ യുവരാജ് ന്റെ ഒരോവറില്‍ മസ്ചാരന്‍സ് 5 സിക്‌സറുകള്‍ നേടിയിരുന്നു. 2007 ലെ പ്രഥമ t20 ലോകകപ്പ് ലെ നിര്‍ണയാക മത്സരം. തൊട്ട് മുന്‍പത്തെ ഓവറില്‍ ഫ്‌ലിന്റോഫ്ന്റെ ചില ഇടപെടലുകള്‍ യുവി ഒരല്പം ചാര്‍ജ്ജ് ചെയ്തു എന്നത് സത്യമാണ്. പക്ഷെ മുന്നില്‍ കിട്ടിയത് സ്റ്റുവര്‍ട്ട് ബ്രോഡ് നെയാണ്. തലങ്ങും വിലങ്ങും ബാറ്റ് വീശി യുവി കലി തീര്‍ത്തപ്പോള്‍ സ്‌കോഡ്‌ബോര്‍ഡില്‍ വിരിഞ്ഞത് 666666 എന്ന മാജിക്ക് ഫിഗര്‍ ആണ്. രവി ശാസ്ത്രി യുടെ കമന്ററി ബോക്സ് ലെ ആവേശം ആ മോമന്റ് നെ ഐതിഹാസികമാക്കി മാറ്റി.

5. 1983 ലെ ലോകകപ്പ് വിജയം:


ലതാ മങ്കേഷ്‌ക്കറുടെ ഗാനമേള നടത്തി പണം കണ്ടെത്തിയാണ് ഇന്ത്യ ഈ ലോകകപ്പ് ന് ഇംഗ്ലണ്ട് ലേക്ക് വിമാനം കയറുന്നത്. ആദ്യ വിജയങ്ങള്‍ ഫ്‌ലൂക്ക് ആയി കണ്ട എതിരാളികളെ ഓരോ മത്സരങ്ങള്‍ കഴിയും തോറും ഇന്ത്യ ഞെട്ടിച്ചുകൊണ്ടിരുന്നു…
ഫൈനലില്‍ ഇന്ത്യ യെ നേരിടുമ്പോള്‍ ഹാട്രിക്ക് കിരീടം നേടാന്‍ കാത്തിരുന്ന വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് ന് തോല്‍വി എന്ന ഭയം വീണത് വിവയന്‍ റിച്ചാര്‍ഡ്സ് നെ കപില്‍ പുറത്താക്കിയ ശേഷമാണ്. റിച്ചാര്‍ഡ്സ് ഉയര്‍ത്തിയടിച്ച പന്ത് 20 വാര പിന്നോട്ട് ഓടി കപില്‍ കൈക്കലാക്കി. അതില്‍ നിന്ന് വിന്‍ഡീസ് കര കയറിയില്ല..
അന്നത്തെ ക്ലാസിക്ക് പത്ര തലകെട്ടുകളുടെ ശൈലി യില്‍ പറഞ്ഞാല്‍
‘കപിലിന്റെ ചെകുത്താന്മാര്‍ ലോകത്തിന്റെ പറുദീസയില്‍’ !

6. രോഹിത്ത് ശര്‍മ്മ 264:


വിശദീകരണങ്ങള്‍ അവശ്യമില്ലാത്ത നേട്ടം. പത്ത് വര്‍ഷം മുന്‍പ് 264 എന്ന ടീം ടോട്ടല്‍ പോലും ഒരു ബിഗ് സ്‌കോര്‍ ആയിരുന്നു എന്നത് മാത്രം നോക്കിയാല്‍ മതി രോഹിത് ന്റെ നേട്ടത്തിന്റെ വലിപ്പം അറിയാന്‍. നിലവില്‍ ഏകദിന ക്രിക്കറ്റ് ലെ ഏറ്റവും വലിയ ഇന്നിങ്ങ്‌സുകള്‍ അയാളുടെ പേരില്‍ തന്നെ.
ഇന്ത്യന്‍ ക്രിക്കറ്റ് ലെ അഭിമാന സ്തംഭം.

7. 2003 ലോകകപ്പ് ഫൈനല്‍:


ആദ്യ രണ്ടു മച്ചുകളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ആരാധകര്‍ പ്രതീകാത്മകമായി ഇന്ത്യന്‍ ടീം ന്റെ ശവദാഹം നടത്തി, മുഹമ്മദ് കൈഫ് ന്റെ വീട് ന് നേരെ കല്ലേറുണ്ടായി, പത്രങ്ങള്‍ ഇന്ത്യയെ എഴുതി തള്ളി..
പക്ഷെ, അവിടെ നിന്നങ്ങോട്ട് ലോകം കണ്ടത് പുതിയ ഒരു ഇന്ത്യന്‍ ടീം നെയാണ്. ന്യൂസിലണ്ട് നേയും പാകിസ്താനെയും ഇംഗ്ലണ്ട് നേയും ശ്രീലങ്ക യെയും സിംബാബ്വെ യെയും കെനിയ യെയും മറികടന്നു ഇന്ത്യ യെ സച്ചിനും ഗാംഗുലിയും പേസ് ബോളിങ് ത്രയങ്ങളും ചേര്‍ന്ന് ഫൈനല്‍ വരെ എത്തിച്ചു. ഫൈനല്‍ വരെ മാത്രം !
ഇന്ത്യന്‍ ക്രിക്കറ്റ് ന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകളുടെ കണ്ണീര്‍ വീണ മത്സരം എന്ന നിലയിലാണ് 2003 ലെ ഫൈനല്‍ ചരിത്രത്തില്‍ കയറുന്നത്. സ്വപ്ന ലോകത്തായിരുന്നു നമ്മള്‍.. നമുക്ക് എത്തി പിടിക്കാവുന്നതിലും എത്രയോ മുകളിലായിരുന്നു അന്നത്തെ ഓസ്‌ട്രേലിയ എന്നത് നമ്മള്‍ തന്നെ മറന്നു പോയിരുന്നു. ആദ്യ ഓവറിലെ സച്ചിന്റെ മടക്കം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നും തീരാത്ത വേദനയാണ്..

8. 2001 കല്‍ക്കട്ട ടെസ്റ്റ്:


തുടര്‍ച്ചയായ പതിനാറാം ടെസ്റ്റ് വിജയം ലക്ഷ്യമാക്കിയാണ് സ്റ്റീവ് വോ കൊല്‍ക്കത്ത യില്‍ എത്തിയത്. ഇന്ത്യ ആണെങ്കില്‍ കോഴ വിവാദം ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് പതുക്കെ കര കയറുന്നതേ ഉള്ളൂ.
ആദ്യ ഇന്നിങ്സ് ലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യയെ വേഗം ചുരുട്ടി കൂട്ടുക എന്ന ഉദേശത്തില്‍ വോ ഇന്ത്യയോട് ഫോളോ ഓണ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇന്ത്യ ബാറ്റിംഗ് തുടങ്ങി, vvs ലക്ഷ്മണും ദ്രാവിഡും ഒപ്പം ചേര്‍ന്നു, പിന്നെ നടന്നത് ചരിത്രമാണ്. 281 റണ്‍സ് നേടിയ വെരി വെരി സ്പെഷ്യല്‍ ലക്ഷ്മണും 180 റണ് നേടിയ ദ്രാവിഡും ചേര്‍ന്നു ഇന്ത്യക്ക് സമ്മാനിച്ചത് 657 എന്ന കൂറ്റന്‍ ടോട്ടലാണ്. ഓസ്ട്രേലിയക്ക് മുന്നില്‍ ടാര്‍ജറ്റ് 384, ഹര്‍ഭജന്‍ സിങ്ങ് എന്ന സ്പിന്‍ മാന്ത്രികന്‍ 75 ഓവറുകള്‍ക്ക് ഇടയില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള വിജയം.

9. 2002 നറ്റ്വെസ്റ്റ് ഫൈനല്‍:


അല്പം പരിഹാസത്തോടെ തന്നെ പറയാം, ക്രിക്കറ്റ് ‘മാന്യന്മാരുടെ’ കളിയാണ്. ഫുട്ബോളിലേത് പോലെ ഷര്‍ട്ട് ഊരി കറക്കലും തല കുത്തി മറിഞ്ഞുള്ള സെലിബറേഷനും അടക്കമുള്ള ആഘോഷങ്ങള്‍ക്ക് മിതത്വം പാലിക്കുന്ന രീതിയാണ് ക്രിക്കറ്റ് നുള്ളത്. എന്നാല്‍ തൊട്ട് മുന്നത്തെ വര്‍ഷം ഇന്ത്യന്‍ പര്യടനത്തിന് വന്ന ആന്‍ഡ്രൂ ഫ്‌ലിന്റോഫ് ഈ നിയമം തെറ്റിച്ചു കൊണ്ടു തന്റെ ഷര്‍ട്ടൂരി കറക്കി കൊണ്ടു wankhade സ്റ്റേഡിയത്തിലെ അര ലക്ഷം ഇന്ത്യക്കാര്‍ക്ക് മുന്നില്‍ അഴിഞ്ഞാടി യാണ് മത്സരം അവസാനിപ്പിച്ചത്. മാസങ്ങള്‍ കഴിഞ്ഞു, ഇന്ത്യന്‍ ആരാധകരും ഇംഗ്ലീഷ് ക്രിക്കറ്റേഴ്സും അതൊക്കെ മറന്നു കഴിഞ്ഞിരുന്നു.. ഒരാളൊഴികെ, സൗരവ് ഗാംഗുലി ! വ്യക്തിപരമായി ഏറ്റ മുറിവുകളെക്കാളും അയാളെ വേദനിപ്പിച്ചിരുന്നത് ഇന്ത്യന്‍ ക്രിക്കറ്റ്‌ന് ഏറ്റ മുറിവുകളായിരുന്നു. ഗാംഗുലി തന്നെ മുന്നില്‍ നിന്ന് നയിച്ച ഗംഭീര ചെയ്സില്‍ മുഹമ്മദ് കൈഫും സഹീര്‍ ഖാനും ചേര്‍ന്നു അവസാന ഓവറിലെ വിജയ റണ്‍സ് ഓടിയെടുക്കുമ്പോള്‍ ലോഡ്സ് ന്റെ ബാല്‍ക്കണിയില്‍ ക്രിക്കറ്റ് ന്റെ സകല ഡിസിപ്ലിനും കാറ്റില്‍ പറത്തി കൊണ്ടു ഇന്ത്യന്‍ ക്രിക്കറ്റ് ന്റെ ഒരേയൊരു ദാദ തന്റെ ഷര്‍ട്ട് ഊരി വീശി.. ‘ലോഡ്സ് ഇംഗ്ലീഷ് ക്രിക്കറ്റ് ന്റെ മക്കയാണ്, നിങ്ങള്‍ ചെയ്തത് തെറ്റാണ്..’ എന്ന ഇംഗ്ലീഷ് വിമര്‍ശനത്തിന് ഗാംഗുലിക്ക് മറുപടി ഉണ്ടായിരുന്നു.
‘Lords is yours, wanghede is ours’ !

10. 2011 ലോകകപ്പ് വിജയം:


28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ നേടിയ ലോകകപ്പ് വിജയം.
നമ്മുടെ സ്വന്തം സച്ചിന്റെ കരിയര്‍ ഒരു ലോകകപ്പ് ഇല്ലാതെ പോവുമോ എന്ന ആശങ്ക കഴുകി കളഞ്ഞ ഐതിഹാസിക വിജയം. സച്ചിനും സഹീറും യുവിയും ഗംഭീറും ചേര്‍ന്നു ലോകകപ്പ് നേടി തരുമ്പോള്‍,
ഫൈനലില്‍ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞത് പോലെ ഇന്ത്യന്‍ ക്രിക്കറ്റ്‌ന് എം എസ് ധോണി നല്‍കിയ ഏറ്റവും മൂല്യമുള്ള സംഭാവന കുലശേഖര യുടെ ബോള് സിക്‌സറിടിച്ചു കൊണ്ടു ഫിനിഷ് ചെയ്ത മോമന്റാണ്.
ആ ഷോട്ടാണ് ചരിത്രത്തിന്റെ ഭാഗമാവുന്നത്.

11. ഇന്‍ഡീപെന്‍ഡന്‍സ് കപ്പിലെ റെക്കോര്‍ഡ് ചെയ്സ്:


ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടങ്ങള്‍ മദര്‍ ഓഫ് ഓള്‍ റൈവല്‍റീസ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ ഒരുക്കിയത് 315 എന്ന Run മലയാണ്. അതും 48 ഓവറില്‍ മറികടക്കണം, അതും അന്നത്തെ പാകിസ്ഥാന്‍ ബോളിങ്ങ് അറ്റാക്ക് നെതിരെ.. അന്നോളം ഏകദിന ക്രിക്കറ്റ് ന്റെ ചരിത്രത്തില്‍ ഒരു ടീമും മറികടക്കാത്ത ടോട്ടല്‍. സൗരവ് ഗാംഗുലി യും റോബിന്‍ സിംഗും നിര്‍ണ്ണായക ഇനിങ്ങ്‌സുകള്‍ കളിച്ചു മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യക്കാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഓര്‍മ്മ ഋഷികേശ് കനിത്കര്‍ ആയിരിക്കും. കനിത്കര്‍ ഫോറടിച്ചു ജയിപ്പിച്ച കളി എന്ന നിലയിലാണ് ഇന്നും നമ്മള്‍ ഈ മത്സരം ഓര്‍ക്കുന്നത്.

12. സച്ചിന്റെ ഇരട്ട സെഞ്ചുറി:


സയീദ് അന്വര് 194 നേടി കളി അവസാനിപ്പിച്ചപ്പോള്‍ ക്രിക്കറ്റ് ഭ്രാന്തന്മാര്‍ക്ക് ഒരു കാര്യം മനസ്സിലായി, ഏകദിനത്തില്‍ 200 നേടുന്നത് എളുപ്പമല്ല. അതൊരു മോഹിപ്പിക്കുന്ന ഫിഗര്‍ ആയി എല്ലാ കാലവും നിലനില്‍ക്കും. പിന്നീട് സച്ചിന്‍ ന്യൂ സിലാന്റില്‍ വച്ചു 200 നേടുമോ എന്ന തോന്നാലുണ്ടാക്കി, പക്ഷെ പേശി വലിവ് മൂലം സച്ചിന് പിന്‍വാങ്ങേണ്ടി വന്നു. വീണ്ടും നിരാശ. സച്ചിന്‍ വിരമിക്കണം, ഇനിയും എന്തിനു ഇയാള്‍ കളിക്കണം എന്നൊക്കെ വിമര്‍ശിച്ച അനേകം ക്രിട്ടിക്‌സ് ന്റെ കരണം പൊത്തി നല്‍കിയ മറുപടിയാണ് അന്ന് ഗ്വാളിയര്‍ കണ്ടത്.
കരിയറിന്റെ സായാഹ്നത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ വേണ്ടി വന്നു, ആ മാജിക്ക് ഫിഗര്‍ ആദ്യമായി unlock ചെയ്യാന്‍..
സച്ചിന്‍ എല്ലാ കാലത്തും വിമര്‍ശനങ്ങളെ നേരിട്ടത് ബാറ്റ് കൊണ്ടാണ്, അതിന്റെ ചൂടറിഞ്ഞവരാണ് അക്തരും, ഒലോങ്ക യും കാഡിക്കും അടക്കമുള്ളവര്‍..

13. സെവാഗ് ന്റെ ട്രിപ്പിള്‍ സെഞ്ചുറി:


‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള സ്‌കിലും ഫുട്ട് വര്‍ക്കും ഇയാള്‍ക്കില്ല.
ഇയാളുടെ ടെസ്റ്റ് കരിയര്‍ അധിക കാലം നീളില്ല..’
തനിക്ക് നേരെ വന്ന ഇത്തരം വിമര്‍ശനങ്ങളെ ചവിട്ട് പടിയാക്കി മാറ്റിയ കരിയാറാണ് വീരേന്ദര്‍ സെവാഗ് ന്റേത്, നമ്മുടെ സ്വന്തം വീരു.
രണ്ടു ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയ വിരു ന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള നേട്ടമാണ് ഈ പ്രഥമ ട്രിപ്പിള്‍ സെഞ്ചുറി.
സെവാഗ് ന് ശേഷവും മുന്‍പും എന്നു കൃത്യമായി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നെ വിഭജിക്കാം. വിരു നല്‍കിയ മികച്ച തുടക്കങ്ങള്‍ക്ക് മുകളിലായിരുന്നു ഇന്‍ഡ്യയുടെ പല വലിയ വിജയങ്ങളും പടുത്തുയര്‍ത്തിയത്.

14. ഇര്‍ഫാന്‍ പത്തന്റെ ആദ്യ ഓവറിലെ ഹാട്രിക്ക്:


കറാച്ചിയിലെ മഞ്ഞു മൂടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ദ്രാവിഡ് ആദ്യം ബോളിങ് തിരഞ്ഞെടുത്തു. ന്യൂ ബോളില്‍ ആദ്യ ഓവര്‍ എറിയുന്നത് ഇര്‍ഫാന്‍ പത്താന്‍. ഇര്‍ഫാന്റെ മികച്ച ഒരു ഔട്ട് സ്വിങ്ങര്‍ സല്‍മാന്‍ ബട്ട് ന്റെ ബാറ്റ് നെ ചുമ്പിച്ചു കൊണ്ടു സ്ലിപ്പ് ഫീല്‍ഡറുടെ കയ്യിലേക്ക്. പിന്നെ വന്നത് യൂനിസ് ഖാന്‍, സല്‍മാന്‍ ബട്ടിന് നേരെ എറിഞ്ഞ അതേ ഔട്ട് സ്വിങര്‍ തന്നെ യൂനിസ് ഖാന് മുന്നില്‍ ഇന്‍സ്വിങ്ങാറായി അവതരിച്ചു. പന്ത് ബാറ്റില്‍ കിട്ടിയില്ല പകരം പാഡ് ലാണ് കൊണ്ടത്. Lbw അപ്പീല്‍ ചെയ്തു. ഫലം യൂനിസ് ഖാന്‍ പുറത്ത്.
ഇര്‍ഫാന്‍ ഓണ് എ ഹാട്രിക്ക്..
ബോള് നേരിടുന്നത് പാകിസ്താന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ മുഹമ്മദ് യൂസഫ്, യൂസഫ് ന് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.
മറ്റൊരു ഇന്‍സ്വിങ്ങര്‍ യൂസഫ് ന്റെ ബാറ്റിനെയും പാഡിനെയും മറികടന്നു പോയപ്പോള്‍ ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ഹാട്രിക്ക് ആണ് അന്ന് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്.

15. 2007 ആദ്യ t20 ലോകകപ്പ് വിജയം:


പ്രഥമ t20 ലോകകപ്പ് എന്ന ആശയം വന്നപ്പോള്‍ പേര് കേട്ട ബിഗ് ഹിറ്റര്‍മാരൊന്നും ഇല്ലാത്ത ഇന്ത്യക്ക് ആരും സാധ്യത കല്പിച്ചില്ല. സഹീര്‍ ഖാനും, സച്ചിനും ദ്രാവിഡും ഗാംഗുലിയും അടക്കമുള്ള പ്രമുഖര്‍ മാറി നിന്നപ്പോള്‍ മുള്‍ക്കിരീടവുമായി സൗത്ത് ആഫ്രിക്ക യില്‍ ഇന്ത്യന്‍ ടീം നെ നയിച്ചത് മഹേന്ദ്ര സിംഗ് ധോണി. എല്ലാവരും എഴുതി തള്ളിയ ടീം ആയത് തന്നെയായിരുന്നു ധോണിയുടെ ധൈര്യം.
യുവരാജ് ന്റെ, ഗംഭീര്‍ ന്റെ, ആര്‍പി സിങ് ന്റെ, നമ്മുടെ ശ്രീശാന്ത് ന്റെ യൊക്കെ വ്യക്തിഗത നേട്ടങ്ങള്‍ക്കുമപ്പുറം ആ ടീം നെ ലോക ക്രിക്കറ്റ് ന്റെ ഉന്നതിയില്‍ എത്തിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും മഹേന്ദ്ര സിംഗ് ധോണിക്ക് തന്നെ ഉള്ളതാണ്. ഓരോ നിര്‍ണ്ണായക നിമിഷങ്ങളിലും തീരുമാനങ്ങളിലും അചഞ്ചലനായി, ധോണി ഉണ്ടായിരുന്നു.
ഇന്ത്യക്ക് ഒരു ലോകകപ്പ് നപ്പുറം MS ധോണി എന്ന ക്യാപ്റ്റനെ കൂടി ലഭിച്ച ടൂര്‍ണമെന്റ് ആയിരുന്നു അത്.

16. ഷാര്‍ജ കപ്പിലെ സച്ചിന്റെ ഹിസ്റ്റോറിക്ക് ഇന്നിംഗ്‌സ്:


ഷാര്‍ജയിലെ 41 ഡിഗ്രി ചൂടിലും, മണല്‍ കാറ്റിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓസ്ട്രേലിയക്കെതിരെ മൂന്ന് ദിവസത്തിനിടയില്‍ രണ്ടു സെഞ്ചുറികള്‍ നേടിയാണ് ഷാര്‍ജ യിലെ കൊക്കക്കോള കപ്പ് ഇന്ത്യക്ക് സമ്മാനിച്ചത്. അന്നത്തെ ഓസ്ട്രേലിയയെ നേര്‍ക്കുനേര്‍ പരാജയപ്പെടുത്തുന്ന ഏതൊരു മാച്ചും ഐതിഹാസികമാണ്. സച്ചിന്റെ ഈ sand storm ഇന്നിംഗ്‌സ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതായി വിലയിരുത്തുന്നു..

PS: ഹര്‍ഭജന്‍ സിങ്ങ് ന്റെ ഹാട്രിക്ക്, ദ്രാവിഡ് ന്റെ ഓസ്ട്രേലിയയിലെ മാച്ച് വിന്നിങ് ഇന്നിംഗ്‌സ്‌കള്‍ അങ്ങനെ ഉള്‌പെടുത്താതെ പോയ ചില നേട്ടങ്ങള്‍ ഉണ്ട്

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like