Tag Archive: Xavi Hernandez

  1. അതെല്ലാം കെട്ടുകഥകളെന്ന് മെസി, ബാഴ്‌സലോണ ആരാധകരുടെ പ്രതീക്ഷകൾ മങ്ങുന്നു

    Leave a Comment

    ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഖത്തർ ലോകകപ്പിന് ശേഷം പിഎസ്‌ജി കരാർ പുതുക്കുമെന്നു പ്രതീക്ഷിച്ച മെസി ഇതുവരെ അതിനു തയ്യാറായിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലിനു പിന്നാലെ ഫ്രഞ്ച് ക്ലബിന്റെ ആരാധകർ തനിക്കെതിരെ തിരിഞ്ഞത് ലയണൽ മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

    ലയണൽ മെസിയുടെ തിരിച്ചു വരവിനു സാധ്യതയുണ്ടെന്ന രീതിയിലാണ് ബാഴ്‌സലോണ വൈസ് പ്രസിഡന്റ്, ക്ലബിന്റെ പരിശീലകൻ സാവി എന്നിവർ പ്രതികരിച്ചത്. മെസിയെ തിരിച്ചു കൊണ്ടു വരാനുള്ള നീക്കങ്ങൾ നടക്കുന്നതായി ഇരുവരും പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാവി മെസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

    എന്നാൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ മെസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ കാറ്റലൻ മാധ്യമം ബന്ധപ്പെട്ടപ്പോൾ ബാഴ്‌സലോണ ആരാധകർക്ക് നിരാശ നൽകുന്ന പ്രതികരണമാണ് ലഭിച്ചത്. ലയണൽ മെസിയും സാവിയും തമ്മിൽ മികച്ച ബന്ധം നിലനിൽക്കുന്നുണ്ടെങ്കിലും മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും അവർ നടത്താറില്ലെന്നാണ് സ്പോർട്ടിനോട് മെസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയത്.

    ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് വളരെയധികം നിരാശ നൽകുന്ന വാർത്തയാണിതെങ്കിലും മെസി തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് അവർ നിൽക്കുന്നത്. ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിൽ എത്തിയതിനു ശേഷം മെസി ഒട്ടും സംതൃപ്‌തി ഇല്ലാതെയാണ് കളിക്കുന്നത്. പിഎസ്‌ജിയിൽ നിന്നും മെസി പുറത്തു വന്നാൽ താരത്തിന്റെ ക്ലബ് തലത്തിലുള്ള പ്രകടനം കൂടുതൽ മികച്ചതാകുമെന്ന് മെസി ആരാധകരും പ്രതീക്ഷിക്കുന്നു.

  2. ബാഴ്‌സയില്‍ കിരീടവുമായി സാവിയുടെ കംബാക്ക്; വിജയവഴിയിലേക്കെത്തിച്ചത് നിര്‍ണായക നീക്കങ്ങള്‍

    Leave a Comment

    റിയാദ്: സമീപകാലത്ത് കിരീടമൊന്നുമില്ലാതെയും തുടര്‍തോല്‍വികളുമെല്ലാമായി വലിയ തകര്‍ച്ചയാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ അഭിമുഖീകരിച്ചത്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വമ്പന്‍താരങ്ങളെ കൂടാരത്തിലെത്തിച്ചിട്ടും കളിക്കളത്തില്‍ മാറ്റം കൊണ്ടുവരാനായില്ല. ഇതോടെ ക്ലബ് പരിശീലകനായ മുന്‍ സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസിന്റെ ദിനങ്ങളും എണ്ണപ്പെട്ടു. എന്നാല്‍ ഖത്തര്‍ ലോകകപ്പിന് ശേഷം അടിമുടി മാറിയ കാറ്റലേനിയന്‍ ക്ലബിനെയാണ് ആരാധകര്‍ കണ്ടത്.


    സ്പാനിഷ് ലാലീഗയില്‍ തുടര്‍ ജയങ്ങളുമായി പോയന്റ് ടേബിളില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. എല്‍ക്ലാസിക്കോയില്‍ റയല്‍മാഡ്രിഡിനെ കീഴടക്കി സൂപ്പര്‍കപ്പ് കിരീടം സ്വന്തമാക്കാനുമായി. സാവി പരിശീലകനായെത്തിയ ശേഷം നേടുന്ന ആദ്യ ട്രോഫിയായി ഇതുമാറി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചാമ്പ്യന്‍സ് ലീഗടക്കം നേടി മികച്ച ഫോമിലുള്ള റയലിനെതിരെ ബാഴ്‌സയുടെ വമ്പന്‍ജയം. സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ്ബ് വിട്ടശേഷം ബാഴ്‌സ നേടുന്ന ആദ്യ കിരീടം കൂടിയാണിത്.


    2021ല്‍ റൊണാള്‍ഡ് കൂമാന് കീഴില്‍ കോപ ഡെല്‍ റേ നേടിയതാണ് ബാഴ്‌സയുടെ അവസാന കിരീടം. ഇതിനുശേഷമായിരുന്നു മെസി ബാഴ്‌സ വിട്ടത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ ബയേണില്‍ നിന്ന് സ്‌പെയിനിലെത്തിച്ചതും മധ്യനിരയില്‍ പെഡ്രി-ഗാവി കൂട്ടുകെട്ട് മിന്നും പ്രകടനം നടത്തുന്നതും ക്ലബിന് അനുകൂലമായി. ഫ്രഞ്ച് താരം ഡെംബലെ, നെതര്‍ലാന്‍ഡിന്റെ ഫ്രാങ്ക് ഡി യോംഗ് എന്നിവരും കിരീടനേട്ടത്തില്‍ പ്രധാനപങ്കുവഹിച്ചു. ഈസീസണ്‍ തുടക്കത്തില്‍ ചെല്‍സിയില്‍ നിന്നെത്തിച്ച പ്രതിരോധതാരം ക്രിസ്റ്റ്യന്‍സന്‍ പരിക്ക് മാറി ഫോമിലേക്ക് തിരിച്ചെത്തിയതോടെ പ്രതിരോധത്തിലെ പ്രശ്‌നങ്ങളും പരിധിവരെ പരിഹരിക്കാനായി.


    അവസനം കളിച്ച മത്സരത്തില്‍ വിയ്യാറയലിനെതിരെയും റയല്‍മാഡ്രിഡ് തോല്‍വിവഴങ്ങിയിരുന്നു. ബാഴ്‌സലോണയാകട്ടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ എവേ മത്സരത്തില്‍ തോല്‍പ്പിച്ച് ലാ ലിഗ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മൂന്ന് പോയന്റ് ലീഡ് സ്വന്തമാക്കുകയും ചെയ്തു.നിലവില്‍ 16 കളിയില്‍ 13 വിജയവും രണ്ട് സമനിലയും ഒരുതോല്‍വിയുമായി 41 പോയന്റാണ് ബാഴ്‌സയുടെ സമ്പാദ്യം. രണ്ടാമതുള്ള റയലിന് 38 പോയന്റും മൂന്നിലുള്ള റയല്‍ സോസിഡാഡ് മൂന്നാമതുമാണ്.

     

  3. സൗദിയിൽ ഗോളടിച്ചു കൂട്ടാമെന്നു റൊണാൾഡോ കരുതുന്നുണ്ടെങ്കിൽ അത് നടന്നേക്കില്ല. മുന്നറിയിപ്പുമായി സാവി

    Leave a Comment

    സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയതിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ റൊണാൾഡോ വെളിപ്പെടുത്തിയത് യൂറോപ്പിൽ എല്ലാ റെക്കോർഡുകളും നേട്ടങ്ങളും താൻ സ്വന്തമാക്കിയെന്നും ഇനി സൗദി ക്ലബിനൊപ്പം റെക്കോർഡുകൾ നേടുകയാണ് തന്റെ ലക്ഷ്യമെന്നുമാണ്. യൂറോപ്പിൽ തിളങ്ങിയ തന്നെപ്പോലൊരു താരത്തിന് സൗദി ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടാൻ കഴിയുമെന്നാണ് റൊണാൾഡോ കരുതുന്നുണ്ടാവുക. അതുവഴി ലോകഫുട്ബോളിൽ തന്റെ ആധിപത്യം നിലനിർത്താൻ കഴിയുമെന്നും റൊണാൾഡോ വിശ്വസിക്കാനിടയുണ്ട്.

    എന്നാൽ റൊണാൾഡോ കരുതുന്നതു പോലെ സൗദി ലീഗ് എളുപ്പമാകില്ലെന്നാണ് ബാഴ്‌സലോണ പരിശീലകൻ സാവി പറയുന്നത്. സൗദി ലീഗിൽ ഇല്ലായിരുന്നെങ്കിലും ഖത്തർ ലീഗിൽ അൽ സദ്ദ് ക്ലബിന്റെ പരിശീലകനായിരുന്നു സാവി ഹെർണാണ്ടസ്. ആ സമയത്ത് സൗദിയിലെ ചില ക്ലബുകളെ സാവി നേരിട്ടിട്ടുണ്ട്. ആ പരിചയം വെച്ചാണ് സാവി റൊണാൾഡോക്ക് മുന്നറിയിപ്പ് നൽകിയത്. അതേസമയം താരത്തിന് സൗദി ലീഗിൽ വ്യത്യാസം സൃഷ്‌ടിക്കാൻ കഴിയുമെന്നും സാവി പറഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു സാവി.

    “റൊണാൾഡോ ചേക്കേറിയിരിക്കുന്നത് സൗദി അറേബ്യയിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിലേക്കാണ്, എന്നാൽ താരത്തെ സംബന്ധിച്ച് അതൊരു വെല്ലുവിളിയാണ്. ഈ ലീഗ് വളരെ സങ്കീർണത നിറഞ്ഞതാണ്. അൽ സദ്ദിനെ പരിശീലിപ്പിക്കുന്ന സമയത്ത് ആ ലീഗിലെ നിരവധി ടീമുകളെ ഞാൻ നേരിട്ടിട്ടുണ്ട്. റൊണാൾഡോക്കാതൊരു വെല്ലുവിളി തന്നെയാണ്, എന്നാൽ ലീഗിൽ വ്യത്യസ്‌തത സൃഷ്‌ടിക്കാൻ റൊണാൾഡോക്ക് കഴിയും.” സാവി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

    സൗദി ലീഗിൽ പുതിയ റെക്കോർഡുകൾ തകർക്കാൻ ഒരുങ്ങുന്ന റൊണാൾഡോക്ക് രാജ്യത്ത് നടക്കുന്ന ആദ്യത്തെ മത്സരത്തിൽ തന്നെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ അവസരമുണ്ട്. 19നു പിഎസ്‌ജിക്കെതിരെ സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവനിലാണ് റൊണാൾഡോ ആദ്യമായി സൗദിയിൽ ഇറങ്ങാൻ സാധ്യത. മെസിയടക്കമുള്ള താരനിരയുള്ള ടീമിനെതിരെ റൊണാൾഡോക്ക് വിജയം നേടാനും ഗോളുകൾ നേടാനും കഴിഞ്ഞാൽ താരത്തിന്റെ ആരാധകർ അത് ആഘോഷിക്കും. സൗദി ലീഗിൽ റൊണാൾഡോയുടെ അരങ്ങേറ്റം 22നു നടക്കുന്ന മത്സരത്തിലാണ്.

  4. ബാഴ്‌സക്ക് ഏറ്റവും യോജിച്ച പരിശീലകനെ നിർദേശിച്ച് സാവി, മികച്ച വ്യക്തിത്വത്തിനുടമയെന്നു പ്രശംസ

    Leave a Comment

    കൂമാനു ശേഷം ബാഴ്സയുടെ പരിശീലകസ്ഥാനത്തേക്ക് ഏറ്റവും ഉയർന്നു കേട്ട പേരുകളിലൊന്നാണ് ഇതിഹാസതാരം സാവി ഹെർണാണ്ടാസിന്റേത്. ബാഴ്സയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്തും സ്ഥാനാർത്ഥികൾ സാവിയെ ബാഴ്സയുടെ പരിശീലകനായി കൊണ്ടുവരുമെന്ന വാഗ്ദാനങ്ങൾ മുന്നോട്ടു വെച്ചിരുന്നു. നിലവിൽ ഖത്തർ ക്ലബ്ബായ ആൾ സാദിന്റെ പരിശീലകനായി തുടരുകയാണ് സാവി.

    ബാഴ്സയുടെ പരിശീലകനാവാനുള്ള ആഗ്രഹം മുൻപ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും താൻ ഇതുവരെയും തയ്യാറായിട്ടില്ല എന്ന കാരണത്താൽ ബാഴ്സയുടെ ഓഫറുകൾ സാവി നിഷേധിക്കുകയായിരുന്നു. എന്നാലിപ്പോൾ കൂമാനു കീഴിൽ ബാഴ്സ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ബാഴ്സക്ക് നിലവിൽ ഏറ്റവും മികച്ച ഒരു പരിശീലകനെ നിർദേശിച്ചിരിക്കുകയാണ് സാവി. നിലവിലെ ജർമനി പരിശീലകനായ ജോക്കിം ലോയെയാണ് സാവി ബാഴ്സ പരിശീലകസ്ഥാനത്തിലേക്ക് നിർദേശിച്ചിരിക്കുന്നത്. ജർമൻ മാധ്യമമായ സഡ്ഡുഷേ സെയ്ടുങ്ങിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “അദ്ദേഹം ഒരു സമർത്ഥനായ പരിശീലകനാണ്. അദ്ദേഹമെപ്പോഴും ആക്രമണ ഫുട്ബോൾ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നയാളായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ചാമ്പ്യനുമായി. ജർമനി എപ്പോഴും ഫുട്ബോളിനെ വ്യത്യസ്തമായ തലത്തിൽ മനസിലാക്കുന്നവരാണ്. അതെന്നെ ഓർമപ്പെടുത്തുന്നത് സ്പെയിനിനെയും ഒപ്പം ബാഴ്‌സയേയും.”

    “അദ്ദേഹം ബാഴ്സയ്ക്ക് യോജിച്ച മികച്ച പരിശീലകനാണ്. കാരണം കളിയെക്കുറിച്ച് മികച്ച അവബോധം അദ്ദേഹത്തിനുണ്ട്. ഒപ്പം മികച്ച വ്യക്തിത്വവും.” സാവി പറഞ്ഞു. വരുന്നത് യൂറോക്ക്‌ ശേഷം ജർമൻ പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങാനൊരുങ്ങുകയാണ് ജോകിം ലോ. ലാലിഗയാണ്‌ ലക്ഷ്യമെന്ന സൂചന ലോ നൽകിയിരുന്നു. സ്പാനിഷ് പഠിക്കാൻ ശ്രമങ്ങൾ തുടങ്ങിയെന്നതാണ് ഈ വാദത്തെ സാധൂകരിക്കുന്നത്. ഏതു ക്ലബ്ബാണെന്നു ലോ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

  5. മെസിയും സാവിയും ഇനിയേസ്റ്റയും എന്റെ കണ്ണുകൾ തുറപ്പിച്ചു,വെളിപ്പെടുത്തലുകളുമായി ക്രിസ്ത്യൻ പുലിസിച്ച്

    Leave a Comment

    പ്രീമിയർ ലീഗിൽ ചെൽസിക്കൊപ്പം മികച്ച പ്രകടനം നടത്തുന്ന പുതിയ താരമാണ് അമേരിക്കൻ സൂപ്പർതാരം ക്രിസ്ത്യൻ പുലിസിച്ച്. ഈഡൻ ഹാസർഡ് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയപ്പോൾ ചെൽസി പകരക്കാരനായി കണ്ടെത്തിയത് ബൊറൂസിയ ഡോർട്മുണ്ടിൽ തകർത്തു കളിക്കുന്ന ക്രിസ്ത്യൻ പുലിസിച്ചിനെയാണ്. ചെൽസിയിലെത്തിയതിനു ശേഷം ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചുവെങ്കിലും പരിക്കിന്റെ പിടിയിലകപ്പെടുകയായിരുന്നു.

    2016ലാണ് ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി പതിനേഴുകാരൻ പുലിസിച്ച് ജർമൻ ഫുട്ബോളിൽ അരങ്ങേറുന്നത്. പിന്നീട് ഒരു വർഷത്തിനു ശേഷം ബൊറൂസിയ ഡോർട്ട്മുണ്ടിനായി ഡിഎഫ്ബി പൊകൽ കിരീടം നേടിക്കൊടുക്കാനും താരത്തിനു സാധിച്ചിരുന്നു. പിന്നീട് ചെൽസിയിലേക്ക് ചേക്കേറിയതിനു ശേഷം താരം ഹാസാർഡിന്റെ തന്നെ ഒരു മറ്റൊരു കളി മെനയുന്ന വേഗതയുള്ള താരമായി ചെൽസിയിൽ ഉയർന്നു വരാൻ താരത്തിനു സാധിച്ചിരുന്നു.

    അമേരിക്കൻ മാധ്യമമായ ജിക്യു മാഗസിനു നൽകിയ അഭിമുഖത്തിൽ സ്വന്തം ഫുട്ബോൾ ജീവിതത്തെക്കുറിച്ച് പുലിസിച്ച് മനസു തുറന്നിരുന്നു. ഫുട്ബോൾ കരിയറിന്റെ തുടക്കത്തിൽ ഉയരക്കമ്മിയെക്കുറിച്ച് ഒരുപാട് വേവലാതിപ്പെട്ടിരുന്നുവെന്നു പുലിസിച്ച് വ്യക്തമാക്കി. എന്നാൽ തന്നെ വലിയ രീതിയിൽ സ്വാധീനിച്ചത് ഉയരം താരതമ്യേനെ കുറഞ്ഞ ഇനിയേസ്റ്റയുടെയും സാവിയുടെയും സാക്ഷാൽ ലയണൽ മെസിയുടെയും കളിമികവായിരുന്നുവെന്നും പുലിസിച്ച് അഭിമുഖത്തിൽ പറഞ്ഞു.

    “ഞാൻ വളരെ മെലിഞ്ഞതും ഉയരം കുറഞ്ഞതുമായ ഒരു ചെറുപ്പക്കാരനായിരുന്നു. എന്നാൽ വളർന്നു വന്നത് കുറേ കാലങ്ങളായി തലയുയർത്തി നിന്നിരുന്ന ബാഴ്‌സലോണയെ പിന്തുടർന്നു കൊണ്ടായിരുന്നു. അവർക്ക് മെസിയും ഇനിയേസ്റ്റയേയും സാവിയുമല്ലാതെ മികച്ച താരങ്ങൾ കൂടുതലില്ലായിരുന്നു. എന്നാൽ ഞാൻ അപ്പോഴാണ് ഞാൻ ചിന്തിക്കുന്നത് ; വൗ.. നമ്മൾ അത്ര വലുതാവേണ്ട കാര്യമൊന്നുമില്ല, ഫുട്ബോൾ കളിക്കാൻ പ്രത്യേകിച്ച് ശരീരപ്രകൃതി നിർബന്ധമൊന്നുമില്ലല്ലോ എന്ന്. ” പുലിസിച്ച് പറഞ്ഞു.

  6. സാവി വന്നില്ലെങ്കിൽ ബാഴ്സ അംഗങ്ങളുടെ സീസൺ ടിക്കറ്റിന്റെ പണം താൻ നൽകുമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി

    Leave a Comment

    ബാഴ്സലോണയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷൻ ഈ വരുന്നത് ജനുവരി 24നു നടക്കാനിരിക്കുകയാണ് ഇത്തവണ മുൻ ബാഴ്‌സ പ്രസിഡന്റായിരുന്ന ജൊവാൻ ലപോർട്ടക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നതെങ്കിലും ലാപോർട്ടക്ക് മികച്ച മത്സരവുമായി മികച്ച പ്രൊജക്റ്റുമായി വിക്ടർ ഫോണ്ടും രംഗത്തുണ്ട്. വിക്ടർ ഫോണ്ട് മുന്നോട്ടു വെക്കുന്ന പ്രധാന ഓഫർ ബാഴ്സ ഇതിഹാസതാരം സാവിയെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നതാണ്.

    നിലവിൽ ഖത്തർ ആസ്ഥാന ക്ലബ്ബായ അൽ സാദിന്റെ പരിശീലകനാണ് സാവി. 2015 ലാണ് ബാഴ്സ വിട്ട് ഖത്തർ ക്ലബിലേക്ക് കളിക്കുന്നതിനായി സാവി പോകുന്നത്. നാലു വർഷം അൽ സാദിൽ കളിച്ചതിനു ശേഷം ക്ലബ്ബിന്റെ പരിശീലകനായി സാവിയെ ക്ലബ്ബ് അധികൃതർ ചുമതലപ്പെടുത്തുകയായിരുന്നു. സാവിക്കു കീഴിൽ അൽ സാദ് മികച്ച പ്രകടനമാണ് നടത്തുന്നത്. അൽ സാദിന് അടുത്തിടെ എമിർ കപ്പും നേടിക്കൊടുക്കാൻ സാധിച്ചിരുന്നു.

    ബാഴ്‌സയിലേക്ക് സാവിയെ കൊണ്ടു വരാമെന്നു പറഞ്ഞതിൽ വിക്ടർ ഫോണ്ടിനു തിരഞ്ഞെടുപ്പിൽ ലപോർട്ടക്കൊപ്പം മറ്റു സ്ഥാനാർത്ഥികളെക്കാൾ കൂടുതൽ സാധ്യത നൽകിയിരുന്നു. എന്നാൽ വീണ്ടും ആ കാര്യത്തിൽ തന്റെ നയം വ്യക്തക്കിയിരിക്കുകയാണ് ഫോണ്ട്. കാറ്റാലൻ മാധ്യമമായ ലാ സൊടാനക്ക്‌ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്.

    “ഞാൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സാവി ബാഴ്‌സയിലേക്ക് വരും. അദ്ദേഹം വന്നില്ലെങ്കിൽ എല്ലാ അംഗങ്ങളുടെയും സീസൺ ടിക്കറ്റിന്റെ പണം മുഴുവൻ എന്റെ പോക്കറ്റിൽ നിന്നു നൽകും.” ഫോണ്ട് വ്യക്തമാക്കി. ഇതാദ്യമായല്ല വിക്ടർ ഫോണ്ട് ബാഴ്സയിലേക്ക് സാവി വരുമെന്നു ഉറപ്പിച്ചു പറയുന്നത്. സാവിക്ക് മെസിയെ ബാഴ്സയിൽ തന്നെ പിടിച്ചു നിർത്താനാവുമെന്നും ഫോണ്ട് വ്യക്തമാക്കിയിരുന്നു. എന്തായാലും ഫോണ്ടിന്റെ ഈ പ്രസ്താവന തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.

  7. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരം കളിക്കുന്നത് സിറ്റിയില്‍, വെളിപ്പെടുത്തലുമായി സാവി

    Leave a Comment

    നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരം ആരാണെന്നു ചോദിച്ചാൽ കെവിൻ ഡിബ്രൂയ്‌നെ ആണെന്നാണ് മുൻ ബാഴ്സ ഇതിഹാസം സാവിയുടെ ഉത്തരം. ഖത്തർ എയർവേയ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

    ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരം കെവിൻ ഡിബ്രൂയ്‌നെയും ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ പെപ് ഗാർഡിയോളയുമാണെന്നാണ് സാവിയുടെ അഭിപ്രായം. ഇംഗ്ലീഷ് പ്രീമിയർലീഗ് വമ്പന്മാരായ സിറ്റിക്കുവേണ്ടി സീസണിൽ മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് ഡിബ്രൂയ്‌നെ. ഈ സീസണിൽ 48 മത്സരങ്ങളിൽ നിന്നായി 16 ഗോളുകളും 23 അസിസ്റ്റും ഡിബ്രൂയ്നെക്ക് നേടാനായിട്ടുണ്ട്. കൂടാതെ പ്രീമിയർ ലീഗിൽ ഈ സീസണിലെ പ്ലയെർ ഓഫ് ദി ഇയർ അവാർഡും സ്വന്തമാക്കിയിരുന്നു.

    “മാഞ്ചസ്റ്റർ സിറ്റി താരമായ കെവിൻ ഡിബ്രൂയ്‌നെ മറ്റൊരു തലത്തിൽ കളിക്കുന്ന താരമാണ്. എപ്പോൾ വേണമെങ്കിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം.ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആണ് ഡിബ്രൂയ്നെ. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ പെപ് ഗ്വാർഡിയോളയാണ്. ഫുട്ബോളിൽ മറ്റൊരു വഴിത്തിരിവുണ്ടാക്കാൻ കഴിഞ്ഞ പരിശീലകനാണ് അദ്ദേഹം.”

    “അദ്ദേഹത്തിന്റെ നേതൃത്വഗുണം വളരെയധികം മികച്ച ഒരു കാര്യമാണ്. ഓരോ താരങ്ങളെയും പറഞ്ഞു ബോധ്യപ്പെടുത്തുന്നതിലും അദ്ദേഹം മികവു പുലർത്തുന്നു” സാവി അഭിമുഖത്തിൽ വെളിപ്പെടുത്തി. നിലവിൽ ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനാണ് സാവി. ബാഴ്സ പരിശീലകസ്ഥാനത്തേക്ക് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് നിരസിച്ചതോടെ ബാഴ്സ റൊണാൾഡ് കൂമാനെ പരിശീലകൻ ആയി നിയമിക്കുകയായിരുന്നു.

  8. സാവിയും ഇനിയേസ്റ്റയും പോയതാണ് മെസിയ്ക്ക് തിരിച്ചടിയായത്, തുറന്ന് പറഞ്ഞ് ബാഴ്‌സ താരം

    Leave a Comment

    ബാഴ്സയുടെ മിഡ്‌ഫീൽഡ് ഇതിഹാസങ്ങളായ സാവിയും ഇനിയേസ്റ്റയും ക്ലബ് വിട്ടതാണ് മെസ്സിയുടെ പ്രകടനങ്ങളുടെ മൂർച്ച കുറയാൻ കാരണമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബാഴ്സ-അർജന്റൈൻ താരമായ കാർലോസ് ഹെരെഡിയ. കഡീപോർട്ടീവോ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സിയുടെ പ്രകടനത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്.

    ഇരുവരും ക്ലബ് വിട്ടതിന് ശേഷം ആ പഴയ മെസ്സിയെ ഇതുവരെ കാണാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബാഴ്സയുടെ സുവർണ്ണകാലഘട്ടത്തിലെ നട്ടെല്ലായിരുന്നു മെസ്സി-സാവി-ഇനിയേസ്റ്റ സഖ്യം. 2015-ൽ 17 വർഷങ്ങൾക്ക് ശേഷം സാവി അൽ സാദിലേക്ക് ചേക്കേറുകയും തുടർന്ന് 2018-ൽ ഇനിയേസ്റ്റ ജപ്പാൻ ക്ലബ്‌ ആയ വിസെൽ കോബെയിലേക്കും പോയതോടെ പഴയ മെസ്സിയെ കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഹെരെഡിയയുടെ പക്ഷം.

    “സാവിയും ഇനിയേസ്റ്റയും പോയതിന് ശേഷം ആ പഴയ മെസ്സിയെ കാണാൻ സാധിച്ചിട്ടില്ല. ആ കാലഘട്ടത്തിൽ അദ്ദേഹം കളിച്ചതുപോലെയുള്ള മത്സരം പിന്നീട് എനിക്ക് കാണാനായിട്ടില്ല. നിലവിൽ മെസ്സി സ്വതസിദ്ധമായ ശൈലിയിലാണ് കളിക്കുന്നത്. അദ്ദേഹം തന്നെ ഗോളുകൾ നേടുന്നു, ഫ്രീകിക്ക് എടുക്കുന്നു.

    യൂറോപ്പിലെതന്നെ മഹത്തായ ഒരു ക്ലബ്ബിനെ അദ്ദേഹം ഒറ്റക്ക് ചുമലിലേറ്റുകയാണ്. മെസ്സിയില്ലെങ്കിൽ ബാഴ്സക്ക് കളിക്കാൻ കഴിയില്ലെന്ന അവസ്ഥയാണുള്ളത്. പതിമൂന്നാം വയസ്സ് വളർന്ന ക്ലബ്ബിനെ മെസ്സി ഉപേക്ഷിച്ചു പോവുമെന്ന് ഞാൻ കരുതുന്നില്ല. മെസ്സി ബാഴ്സയിൽ തന്നെ തുടരണം, ഏറ്റവും മികച്ച മെസിയെ കാണാൻ ആഗ്രഹിക്കുന്നുമുണ്ട്. അതിന് വേണ്ടി ബാഴ്സ ബോർഡ് ഒരുപാട് പണം ചിലവഴിക്കേണ്ടി വരും. മെസ്സി എന്താണോ ആവിശ്യപ്പെടുന്നത് അത് നൽകാൻ ബാഴ്സ ബാധ്യസ്ഥരാണ് ” അദ്ദേഹം സ്പാനിഷ് മാധ്യമമായ മാർക്കയോട് പറഞ്ഞു.

  9. ബാഴ്സ ഇതിഹാസം സാവിയ്ക്ക് കോവിഡ്, ഞെട്ടി ഫുട്ബോൾ ലോകം

    Leave a Comment

    ബാഴ്‌സലോണ ഇതിഹാസം സാവി ഹെർണാണ്ടസിനു കോവിഡ് 19 പിടിപെട്ടതായി സ്ഥിരീകരിച്ചു. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ സാദ് ക്ലബ്ബിന്റെ പരിശീലകനാണു സാവി. വാൽവെർദെക്കു ശേഷം ബാഴ്‌സയുടെ പരിശീലകസ്ഥാനത്തേക്ക് ഏറെ ഉയർന്നു കേട്ട പേരാണ് സാവിയുടേത്. അടുത്തിടെ ബാഴ്‌സലോണ മുന്നോട്ടു വെച്ച ഓഫർ സാവി നിരസിച്ചിരുന്നു.

    ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് കോവിഡ് 19 പിടിപെട്ടതായി വെളിപ്പെടുത്തിയത്. ഔദ്യോഗികമായി ടൂര്ണമെന്റിനിലേക്ക് തിരിച്ചുവരുന്ന ടീമിനൊപ്പം തനിക്ക് ഇന്ന് ചേരാനാവില്ലെന്നും ടെക്നിക്കൽ സ്റ്റാഫിന്റെ തലവനായ ഡേവിഡ് പ്രാറ്റ്സായിരിക്കും അൽ സാദ്ദിനെ പരിശീലകനായി വരുകയെന്നും സാവി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

    View this post on Instagram

    Avui no podré acompanyar el meu equip en la tornada a la competició oficial. David Prats, entrenador del filial de l’@alsaddsc, ocuparà el meu lloc com a cap de l’equip tècnic. Fa uns dies, seguint el protocol de @qsl, vaig donar positiu en l’últim test COVID19. Afortunadament em trobo perfectament, però seguint el protocol, continuaré aïllat fins que ho hagi superat. Quan els serveis mèdics m’ho permetin, m’incorporaré a la meva rutina i feina diàries amb més ganes que mai. Agraeixo a totes les autoritats, especialment als responsables de @qsl, @qfa i d’ @alsaddsc per posar a la nostra disposició tots els mitjans per a una detecció precoç que eviti més contagis i garanteixi el desenvolupament normal de la competició. Una abraçada i ens veiem aviat als camps de futbol! ⚽ _____ Hoy no podré acompañar al equipo en la vuelta a la competición oficial. En mi lugar y a la cabeza del staff técnico estará David Prats – entrenador del equipo filial de @alsaddsc – Hace unos días y siguiendo el protocolo de @qsl di positivo en el último test COVID19 que me realizaron. Afortunadamente me encuentro en perfecto estado pero, siguiendo el protocolo, aislado hasta que lo haya superado. Cuando las autoridades sanitarias me lo permitan, me incorporaré a mi rutina y trabajo diarios con más ganas que nunca. Agradezco a todas las autoridades y en especial a los responsables de @qsl, @qfa y de @alsaddsc el poner a nuestra disposición todos los medios para una detección precoz que evite mayores contagios y garantice un desarrollo normal de la competición. Un abrazo y nos vemos pronto en los campos de fútbol! ⚽️

    A post shared by Xavi (@xavi) on

    ” കുറച്ചു ദിവസങ്ങൾക്കു മുൻപ് ഖത്തർ സ്റ്റാർ ലീഗിന്റെ നിയമമനുസരിച്ച് നടത്തിയ ലാസ്റ്റ് കോവിഡ് 19 ടെസ്റ്റിൽ ഞാൻ പോസിറ്റീവ് ആണെന്ന് ഫലം വന്നിരിക്കുന്നു. ഭാഗ്യവശാൽ ഇപ്പോൾ ഞാൻ സുഖമായിരിക്കുന്നു. എല്ലാം മാറുന്നത് വരെ ഞാൻ ഐസൊലേഷനിൽ ആയിരിക്കും. ആരോഗ്യ സേവകരുടെ നിർദേശങ്ങൾക്കനുസരിച്ച് പെട്ടെന്ന് തന്നെ ജോലിയിലേക്ക് തിരിച്ചുവരാനാഗ്രഹിക്കുന്നു.”

    “വളരെ പെട്ടെന്ന് തന്നെ രോഗം കണ്ടെത്തുകയും പ്രാരംഭനടപടികൾ സ്വീകരിക്കുകയും രോഗവ്യാപനം കുറക്കാൻ സഹായിക്കുകയും ടൂർണമെന്റിന്റെ സ്വാഭാവിക മുന്നോട്ടുപോകലിനു ഉറപ്പു നൽകിയ ഖത്തർ ഫുട്ബോൾ അസോസിയേഷനും ലീഗിനും അൽ സാദ്ദ് ടീമിനും എന്റെ നന്ദി അറിയിക്കാനാഗ്രഹിക്കുന്നു, എല്ലാവരും ജാഗ്രത പാലിക്കുക, കളിക്കളത്തിൽ വീണ്ടും കാണാം” സാവി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

  10. ഇപ്പോള്‍ സാവിയൊരിക്കലും ബാഴ്‌സ പരിശീലകനാകരുത്! മുന്നറിയിപ്പുമായി മുൻ ബാഴ്‌സ പ്രസിഡന്റ്

    Leave a Comment

    ഇപ്പോഴത്തെ ബാഴ്‌സലോണ ബോർഡിനു കീഴിൽ ബാഴ്‌സ പരിശീലകനാവാൻ ശ്രമിക്കരുതെന്നു മുൻ ബാഴ്‌സലോണ താരമായ സാവി ഹെർണാണ്ടസിന് മുന്നറിയിപ്പു നൽകിയിരിക്കുകയാണ് മുൻ ബാഴ്‌സലോണ പ്രസിഡന്റായിരുന്ന ജോവാൻ ലപോർട്ട. 2003 മുതൽ 2012 വരെയുള്ള ബാഴ്‌സയുടെ സുവർണകാലഘട്ടത്തിൽ പ്രസിഡന്റായിരുന്ന ആളാണ് ജൊവാൻ ലപോർട്ട.

    ഇനി വരുന്ന ബാഴ്‌സയുടെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണ് ലപോർട്ട. ഇപ്പോഴത്തെ ബോർഡിൻറെ കെടുകാര്യസ്ഥതയെക്കുറിച്ച് വാചാലനായ ലപോർട്ട സാവി ബാഴ്‌സയിലേക്ക് പരിശീലകനായി തിരിച്ചെത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. താന്‍ സാവിയായിരുന്നെങ്കിൽ ഒരിക്കലും ഈ ബോർഡിൻറെ കീഴിൽ പരിശീലകനായി വരില്ലെന്നാണ് ലാപോർട്ട അഭിപ്രായപ്പെട്ടത്.

    2003-2012 കാലഘട്ടത്തിൽ ലപോർട്ടയുടെ ബോർഡിന്റെ കീഴിൽ മികച്ച പരിശീലകനായ പെപ്‌ ഗാർഡിയോളക്കൊപ്പം ബാഴ്‌സ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്.

    2021ല്‍ ബാഴ്‌സയുമായി കരാര്‍ അവസാനിക്കുന്ന മെസിയെക്കുറിച്ച് വാചാലനാവാനും മുന്‍ പ്രസിഡന്റ് മറന്നില്ല. മെസിക്ക് അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കികൊടുക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണെന്ന് ലപോര്‍ട്ട അഭിപ്രായപ്പെടുന്നു.

    സോഷ്യല്‍ മീഡിയ വിവാദങ്ങളുമായി ബന്ധപ്പെട്ടു ബെര്‍തെമ്യുവിനെ വിമര്‍ശിച്ച ലപോര്‍ട്ട മെസിക്ക് 2021 വരെ ബാഴ്സയില്‍ തുടരാനാവട്ടെയെന്നും ഇപ്പോഴത്തെ ബോര്‍ഡില്‍ നിന്നുള്ള ഓരോ മോശം തീരുമാനങ്ങളും മെസിയെ ബാഴ്സക്ക് നഷ്ടപെടുന്നതിന് കരണമായേക്കാമെന്നും അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഇവിടെ നടക്കുന്നത് ബാഴ്സയുടെ വഴിയല്ലെന്നും എല്ലാം ബെര്‌തെമ്യുയുടെ വഴിയാണെന്നും ലപോര്‍ട്ട ആരോപിച്ചു.