Tag Archive: MS Dhoni

  1. ധോണിയുടെ 18 വര്‍ഷം പഴക്കമുളള അപൂര്‍വ്വ റെക്കോര്‍ഡ് തകര്‍ന്നു

    Leave a Comment

    അഫ്ഗാനിസ്ഥാന്‍ – പാകിസ്ഥാന്‍ രണ്ടാം ഏകദിനത്തില്‍ നിര്‍ണ്ണായകമായ ഒരു റെക്കോര്‍ഡ് തകര്‍ന്നു. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ 18 വര്‍ഷം പഴക്കമുളള റെക്കോര്‍ഡ് ആണ് തകര്‍ന്നത്. അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്മാനുല്ല ഗുര്‍ബാസ് സെഞ്ച്വറി നേടിയാണ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

    പാകിസ്ഥാനെതിരെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡാണ് ഗുര്‍ബാസ് നേടിയത്. 2005ല്‍ വിശാഖപട്ടണത്ത് ധോണി നേടിയ 148 റണ്‍സായിരുന്നു ഇതുവരെയുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

    151 റണ്‍സ് നേടിയാണ് ഗുര്‍ബാസ് ഈ റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. മത്സരത്തില്‍ 151 പന്തുകള്‍ നേരിട്ട് 14 ഫോറും മൂന്ന് സിക്സും സഹിതമാണ് താരം 151 റണ്‍സ് വാരിയത്. പാകിസ്ഥാനെതിരെ ഒരു അഫ്ഗാന്‍ താരം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്.

    2005ല്‍ പാകിസ്ഥാനെതിരെ മൂന്നാം സ്ഥനത്തിറങ്ങിയാണ് ധോണി 148 റണ്‍സ് അടിച്ചത്. 123 പന്തില്‍ 15 ഫോറും നാല് സിക്സും സഹിതമായിരുന്നു കിടിലന്‍ ഇന്നിങ്സ്.

    അതെസമയം ഗുര്‍ബാസിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ 300 റണ്‍സ് ചേര്‍ത്തെങ്കിലും വിജയം പാകിസ്ഥാനൊപ്പം നിന്നു. നാടകീയ പോരാട്ടത്തില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 302 റണ്‍സ് അടിച്ചാണ് വിജയം പിടിച്ചത്.

  2. തോല്‍ക്കുന്നെങ്കില്‍ ധോണിയോട് തോല്‍ക്കണം, തുറന്ന് പറഞ്ഞ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ

    Leave a Comment

    ഐപിഎല്‍ ഫൈനലില്‍ തോറ്റെങ്കിലും നിരാശനല്ല ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ക്ക് പാണ്ഡ്യ. തോല്‍ക്കുന്നുവെങ്കില്‍ ധോണിക്ക് മുമ്പില്‍ തോല്‍ക്കണമെന്നും അതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്ന് മത്സരശേഷം ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.

    ‘ഒരു ടീം എന്ന നിലയില്‍ ഒരുപാട് കാര്യങ്ങളില്‍ ഞങ്ങള്‍ മുന്നില്‍ നിന്നു. ഹൃദയം കൊണ്ടാണ് ഞങ്ങള്‍ ഓരോരുത്തരും കളിച്ചത്. അവസാന പന്ത് വരെ പോരാട്ടവീര്യം പുറത്തെടുത്ത ടീമിനെ ഓര്‍ത്ത് അഭിമാനമുണ്ട്. ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ഫൈനലിലെ തോല്‍വിക്ക് ഒഴിവ് കഴിവുകള്‍ പറയുന്നില്ല. ഇന്ന് ഞങ്ങളെക്കാള്‍ ചെന്നൈ ടീം ആണ് മികച്ച പ്രകടനം പുറത്തെടുത്തത്’ ഹാര്‍ദ്ദിക്ക് പറഞ്ഞു.

    ‘ഞങ്ങള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശനെ പ്രത്യേകം അഭിനന്ദിക്കുന്നു, കാരണം, ഈ തലത്തില്‍ ഇത്രയും മികച്ച പ്രകടനം നടത്തുക എളുപ്പമല്ല. കളിക്കാരെ പിന്തുണക്കുകയും അവരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ രീതി. അവരുടെ വിജയം അവരോരുത്തരുടെയും വ്യക്തിപരമായ വിജയം കൂടിയാണ്. മോഹിത് ശര്‍മ, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ അങ്ങനെ എല്ലാവരും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു’ ഹാര്‍ദ്ദിക്ക് കൂട്ടിച്ചേര്‍ത്തു.

    ധോണി കിരീടം നേടിയതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം, അതായിരുന്നു വിധി. ഞാന്‍ എപ്പോഴെങ്കിലും തോല്‍ക്കുന്നെങ്കില്‍ അത് ധോണിക്ക് മുന്നില്‍ തോല്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കാരണം, നല്ല മനുഷ്യര്‍ക്കെ നല്ല കാര്യങ്ങള്‍ സംഭവിക്കാറുള്ളു. എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിലൊരാളാണ് ധോണി. ദൈവം കരുണയുള്ളവനാണ്. എന്നോടും ദൈവം കരുണ കാട്ടി. പക്ഷെ ഇന്ന് ധോണിയുടെ രാത്രിയായിരുന്നു-മത്സരശേഷം ഹാര്‍ദ്ദിക് പറഞ്ഞു.

  3. ഒരു വശത്ത് തോരാ മഴ, മറുവശത്ത് ധോണി ഫാന്‍സിന് സന്തോഷ വാര്‍ത്തയുമായി ഡുപ്ലെസിസ്

    Leave a Comment

    ഐപിഎല്‍ ഫൈനലിന്റെ ആദ്യ ദിനം കനത്ത മഴയില്‍ ഒലിച്ചു പോകുന്നതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ്. സിഎസ്‌കെ നായകന്‍ എം എസ് ധോണി ഒരു സീസണ്‍ കൂടി ഐപിഎല്ലില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫാഫ് ഡുപ്ലസിസ് വെളിപ്പെടുത്തിയിരിക്കുന്നത്.

    പ്രമുഖ സ്‌പോട്‌സ് ചാനലായ സ്റ്റാര്‍ സ്‌പോര്‍ട്സ് ഷോയിലാണ് ഡുപ്ലെസിസ് ഇക്കാര്യം പറഞ്ഞത്. ഐപിഎല്‍ 2023 ധോണിയുടെ അവസാന സീസണായിരിക്കും എന്ന അഭ്യൂഹം സജീവമായിരിക്കേയാണ് സിഎസ്‌കെയില്‍ സഹതാരം കൂടിയായിരുന്ന ധോണിയെ കുറിച്ച് ഫാഫിന്റെ നിര്‍ണായക വാക്കുകള്‍.

    ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഞ്ചാം കിരീടത്തിലേക്ക് നയിക്കാനാണ് എം എസ് ധോണി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത്. അഞ്ചാം കിരീടം നേടിയാല്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ധോണിക്കാവും. കപ്പോടെ ധോണി വിരമിക്കും എന്ന് പ്രതീക്ഷിച്ച് ഫൈനല്‍ കാണാന്‍ സിഎസ്‌കെ, ധോണി ആരാധകര്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്.

    അതെസമയം അഹമ്മദാബാദില്‍ തകര്‍ത്തുപെയ്യുന്ന മഴ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടോസ് ഇടേണ്ട സമയമായിരുന്ന ഏഴ് മണിക്ക് മുമ്പ് ആരംഭിച്ച മഴ പലകുറി മാറി നിന്നെങ്കിലും വീണ്ടും കനത്തില്‍ പെയ്തത് കാര്യങ്ങള്‍ അവതാളത്തിലാക്കുകയായിരുന്നു. ഇടയ്ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്ടീസിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ വീണ്ടും കനത്ത മഴയെത്തി. സമയം രാത്രി 9.35 പിന്നിട്ടതോടെ ഇന്ന് ഫൈനല്‍ നടന്നാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കുമെന്ന് ഉറപ്പായി.

    ഇന്ന് മത്സരം നടത്താന്‍ സാധിച്ചില്ലെങ്കില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചയാകും ഫൈനല്‍ പൂര്‍ത്തിയാക്കുക. എന്നാല്‍ നാളെയും അഹമ്മദാബാദില്‍ മഴ പ്രവചിച്ചിട്ടുണ്ട്.

  4. എന്താണ് തീരുമാനം?, ഒടുവില്‍ ആ ചോദ്യത്തിന് ഉത്തരം നല്‍കി ധോണി

    Leave a Comment

    ഐപിഎല്‍ 16ാം സീസണ്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാറിയ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഇതിഹാസ താരം എംഎസ് ധോണി നയിക്കുന്ന ടീം എന്ന പ്രത്യേകതയുളള ചെന്നൈ ഐപിഎല്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത് ആരേയും വിസ്മയിപ്പിക്കുന്ന കുതിപ്പുമായാണ്.

    എന്നാല്‍ ചെന്നൈ നായകന്‍ എംഎസ് ധോണിയുടെ അവസാന ഐപിഎല്ലായിരിക്കുമോ ഇതെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒടുവില്‍ ധോണി.. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി പത്താം ഫൈനലിലേക്ക് ടീമിനെ നയിച്ചശേഷമാണ് ധോണി വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത്.

    മത്സരശേഷം ഇനി ചെന്നൈയില്‍ വീണ്ടും കളിക്കാനെത്തുമോ എന്ന ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യത്തിന് അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് മുന്നില്‍ ധാരാളം സമയമുണ്ടെന്നും ഇപ്പോഴെ എന്തിനാണ് അതിനെക്കുറിച്ചോര്‍ത്ത് തലവേദന എടുക്കുന്നതെന്നും ധോണി പറഞ്ഞു.

    ‘സത്യസന്ധമായി പറഞ്ഞാല്‍ എനിക്കറിയില്ല. ഡിസംബറിലാണ് അടുത്ത ഐപിഎല്‍ മിനി താരലേലം തുടങ്ങുന്നത്. അതിന് ഇനിയും എട്ടോ ഒമ്പതോ മാസമുണ്ട്. അതിന് മുമ്പ് തീരുമാനമെടുത്താല്‍ മതി’ ധോണി പറഞ്ഞു.

    ‘കളിക്കാരനായിട്ടായാലും കാഴ്ചക്കാരനായിട്ടാണെങ്കിലും എല്ലായ്‌പ്പോഴും ചെന്നൈക്ക് ഒപ്പമുണ്ടാകും. ഇപ്പോള്‍ തന്നെ മൂന്നോ നാലോ മാസമായി വീട്ടില്‍ നിന്ന് പോന്നിട്ട്. ജനുവരി അവസാനമാണ് ഞാനെന്റെ ജോലിയെല്ലാം തീര്‍ത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയത്. മാര്‍ച്ച് രണ്ടാം വാരമോ മൂന്നാം വാരമോ ആണ് പരിശീലനം തുടങ്ങിയത്. അതുകൊണ്ടു തന്നെ അടുത്ത സീസണിലും കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനെമെടുക്കാന്‍ ഇനിയും ഇഷ്ടംപോലെ സമയമുണ്ട്-ധോണി പറഞ്ഞു.

    ഇത്തവണ ധോണിയുടെ അവസാന ഐപിഎല്ലാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചെന്നൈ കളിക്കുന്ന ഗ്രൗണ്ടുകളിലെല്ലാം ധോണിക്ക് ആരാധകരില്‍ നിന്ന് വന്‍പിന്തുണയാണ് ലഭിച്ചത്. ചെന്നൈയില്‍ സ്വന്തം കാണിള്‍ക്ക് മുമ്പില്‍ കളിച്ച് വിരമിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ സീസണില്‍ ധോണി വ്യക്തമാക്കിയിരുന്നു.

  5. അര്‍ഹിച്ച അവാര്‍ഡ് നിരസിക്കപ്പെട്ടു, തുറന്നടിച്ച് ധോണി

    Leave a Comment

    ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ അര്‍ഹിച്ച നേട്ടം നഷ്ടമായെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എംഎസ് ധോണി. മത്സരത്തില്‍ ബെസ്റ്റ് ക്യാച്ച് ഓഫ് ദി മാച്ച് അവാര്‍ഡ് തനിക്ക് നല്‍കാത്ത കാര്യമാണ് പ്രെസന്റേഷന്‍ വേളയാല്‍ തമാശ രൂപേണെ ധോണി പറഞ്ഞത്.

    ഐപിഎല്ലില്‍ ധോണിക്ക് വിക്കറ്റ് കീപ്പിങ്ങില്‍ വലിയ രീതിയില്‍ മെച്ചമുണ്ടാക്കാന്‍ സാധിച്ചതിനെ പറ്റി ഹര്‍ഷ ഭോഗ്ലെ ചോദിച്ചപ്പോഴാണ് ഈ രസകരമായ മറുപടി ധോണിയില്‍ നിന്നും ചെറു ചിരിയോടെ ഉണ്ടായത്.

    ‘ഇപ്പോഴും അവര്‍ എനിക്ക് ബെസ്റ്റ് ക്യാച്ചിനുള്ള അവാര്‍ഡ് തന്നില്ല. ആ ക്യാച്ച് എടുക്കുന്ന സമയത്ത് ഞാന്‍ തെറ്റായ പൊസിഷനിലായിരുന്നു. എനിക്ക് തോന്നുന്നു അതൊരു അവിസ്മരണീയ ക്യാച്ചായിരുന്നു എന്ന്. കുറച്ചധികം നാളുകള്‍ക്ക് മുന്‍പ് രാഹുല്‍ ദ്രാവിഡ് കീപ്പറായിരുന്ന സമയത്ത് ഇത്തരം ഒരു തകര്‍പ്പന്‍ ക്യാച്ച് സ്വന്തമാക്കിയതായി ഞാന്‍ ഓര്‍ക്കുന്നു’ ധോണി പറഞ്ഞു.

    ‘നമ്മള്‍ അത്തരത്തില്‍ മോശം പൊസിഷനിലാണ് നില്‍ക്കുന്നതെങ്കില്‍ ഇത്തരം ക്യാച്ചുകള്‍ സ്വന്തമാക്കുക എന്നത് അനായാസമല്ല. നമ്മള്‍ ഇത് വളരെ അഡ്ജസ്റ്റ് ചെയ്ത് തന്നെ കൈപ്പിടിയില്‍ ഒതുക്കേണ്ടതുണ്ട്’ ധോണി കൂട്ടിച്ചേര്‍ത്തു.

    മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിനെ കേവലം 134 റണ്‍സിന് പിടിച്ചതുക്കാന്‍ ചെന്നൈക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ ഓപ്പണ്‍മാരായ ഡെവന്‍ കോണ്‍വെയും ഋതുരാജും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ചെന്നൈ 7 വിക്കറ്റുകള്‍ക്ക് വിജയം നേടുകയായിരുന്നു. ചെന്നൈയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.

  6. ഒറ്റ ദിവസം കൊണ്ട് പിറന്നത് രണ്ട് ചരിത്ര റെക്കോര്‍ഡ്, ചരിത്രമെഴുതി 41കാരന്‍ ധോണി

    Leave a Comment

    ഐപിഎല്ലില്‍ ചരിത്രമെഴുതി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എംഎസ് ധോണി. സണ്‍ റൈസേഴ്സ് ഹൈദെരാബാദിനെതിരായ മത്സരത്തില്‍ രണ്ട് അമ്പരപ്പിക്കുന്ന റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ധോണി ഞെട്ടിച്ചത്.

    മത്സരത്തില്‍ നിര്‍ണായകമായ മൂന്ന് പുറത്താക്കലുകളാണ് ധോണി നടത്തിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി 200 പുറത്താക്കലുകള്‍ നടത്തുന്ന താരമായി ഈ നാല്പത്തിയൊന്നുകാരന്‍ മാറി. കൂടാതെ, ടി20 ക്രിക്കറ്റില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ എടുക്കുന്ന വിക്കറ്റ് കീപ്പറായും ധോണി റെക്കോര്‍ഡ് സൃഷ്ടിച്ചു.

    ഐപിഎല്ലില്‍ ക്യാച്ചുകള്‍, സ്റ്റമ്പിങ്ങുകള്‍, റണ്‍ ഔട്ടുകള്‍ എന്നിവ ചേര്‍ത്താണ് 200 പുറത്താക്കലുകള്‍ നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന എന്ന റെക്കോര്‍ഡ് ധോണി നേടിയത്.

    ഇന്നത്തെ മത്സരത്തില്‍ മാക്രമിന്റെ ക്യാച്ചെടുത്തും മായങ്ക് അഗര്‍വാളിനെ സ്റ്റാമ്പ് ചെയ്തും വാഷിംഗ്ടണ്‍ സുന്ദറിനെ റണ്‍ ഔട്ടിലൂടെയും ധോണി പുറത്താക്കിയിരുന്നു. അതോടൊപ്പം, ഇന്നത്തെ മത്സരത്തില്‍ നേടിയ ക്യാച്ചിലൂടെ വിക്കറ്റ് കീപ്പറായി 208 ക്യാച്ചുകള്‍ എന്ന സംഖ്യയിലേക്ക് താരം എത്തി.

    വിക്കറ്റ് കീപ്പറായി 207 ക്യാച്ചുകള്‍ നേടിയ ക്വിന്റണ്‍ ഡി കോക്കിനെയാണ് അദ്ദേഹം മറികടന്നത്. 205 ക്യാച്ചുകളുള്ള ദിനേശ് കാര്‍ത്തിക് പട്ടികയില്‍ മൂന്നാമതാണ്.

     

  7. പഴയ ധോണി ആയിരുന്നെങ്കില്‍.. ആ റണ്ണൗട്ട് അദ്ദേഹം നഷ്ടപ്പെടുത്തി

    Leave a Comment

    ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എംഎസ് ധോണി ഒരു റണ്ണൗട്ട് അവസരം പാഴാക്കിയത് കൗതുകമായി. 13-ാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു ഷഹ്ബാസ് അഹമ്മദിനെ പുറത്താക്കാന്‍ ധോണിക്ക് അവസരം ലഭിച്ചത്. എന്നാല്‍ ധോണിയ്ക്ക് അത് മുതലാക്കാനായില്ല.

    മൊയീന്‍ അലിയുടെ പന്തില്‍ ഷഹ്ബാസ് സിംഗിള്‍ന് ശ്രമിച്ചു. എന്നാല്‍ ധോണിയുടെ തൊട്ടുമുന്നില്‍ തന്നെയായിരുന്നു പന്ത്. മുന്നോട്ട് ഓടിയെത്തിയ ധോണി, തിരിഞ്ഞുനോക്കാതെ പന്ത് സ്റ്റംപില്‍ കൊള്ളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്റ്റംപില്‍ കൊള്ളാതെ പോവുകയാണ് ചെയതത്.

    ധോണി മിക്കപ്പോഴും ചെയ്ത് വിജയിച്ച കാര്യം തന്നെയാണിത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് ബാറ്റ്സ്മാനെ പുറത്താക്കാനായില്ല. ആ കാഴ്ച്ച കാണാം

    അതെസമയം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എട്ട് റണ്‍സിന് ജയിച്ചു. ചെന്നൈ ഉയര്‍ത്തിയ 227 റണ്‍സ് വിജയലക്ഷ്യം ബംഗളൂരുവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനെ ആയുളളു.

  8. അന്ന് രഹാനയോട് ധോണിപ്പക, ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയത് ഗുരുതര ആരോപണമുയര്‍ത്തി, വെളിപ്പെടുത്തി സെവാഗ്

    Leave a Comment

    ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിനെതിരെ വാംഗഡെയില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അനായാസ ജയമാണ് സ്വന്തമാക്കിയത്. ഇംപാക്റ്റ് പ്ലെയറായി ടീമിലെത്തി ഞെട്ടിച്ച അജിങ്ക്യാ രഹാനെയുടെ വെടിക്കെട്ടായിരുന്നു ചെന്നൈയ്ക്ക് വന്‍ വിജയം സമ്മാനിച്ചത്.

    വണ്‍ ഡൗണായി ക്രീസിലെത്തി 27 പന്തില്‍ 61 റണ്‍സെടുത്ത രഹാനെയുടെ വെടിക്കെട്ടിന് മുമ്പിലാണ് മുംബൈയുടെ പ്രതീക്ഷകള്‍ പൊലിഞ്ഞത്.

    എന്നാല്‍ ഇതേ രഹാനെയെ ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്ന് ധോണി പുറത്താക്കിയ സംഭവം അനുസ്മരിക്കുകയാണ് മുന്്# ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. ധോണിയ്ക്ക് ബാറ്റിംഗിന് വേഗതയില്ലെന്ന കാരണം പറഞ്ഞായിരുന്നത്രെ നായകനായിരുന്ന ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഐപിഎല്ലില്‍ ടീമില്‍ രഹാനെയെ ടീമിലെടുത്ത ധോണി എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമിലായിരുന്നപ്പോള്‍ രഹാനെക്ക് കളിക്കാന്‍ അവസരം നല്‍കാതിരുന്നതെന്നും സെവാഗ് ക്രിക് ബസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

    ധോണിക്ക് കീഴിലാണ് രഹാനെ തന്റെ കരിയറിന്റെ ഭൂരിഭാഗവും കളിച്ചത്. ഏകദിന ടീമിലെ സ്ഥിരാംഗമായിരുന്ന രഹാനെയെ ബാറ്റിംഗ് വേഗതയില്ലെന്ന കാരണത്താലാണ് ഒഴിവാക്കിയത്. 2017ലാണ് ധോണി നായകസ്ഥാനംം രാജിവെച്ച് വിരാട് കോഹ്ലി നായകനായത്. എന്നിട്ടും രഹാനെക്ക് ടീമില്‍ സ്ഥിരമാവാന്‍ കഴിഞ്ഞില്ല. അന്ന് വേഗതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ രഹാനെയെ ഇപ്പോള്‍ ധോണി ഐപിഎല്‍ ടീമിലെടുത്തതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും സെവാഗ് പറഞ്ഞു.

    കളിക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ക്യാപ്റ്റനാവണം. പക്ഷെ എനിക്ക് ചോദിക്കാനുള്ളത് ധോണിയോടാണ്. ധോണി ഇന്ത്യന്‍ ക്യാപ്റ്റാനായിരുന്നപ്പോള്‍ രഹാനെയെ ടീമില്‍ നിലനിര്‍ത്തിയില്ല.രഹാനെക്ക് വേഗം പോരെന്നും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാവില്ലെന്നും പറഞ്ഞായിരുന്നു ഇത്. എന്നാലിപ്പോള്‍ പരിചയസമ്പനന്നായ കളിക്കാരനെ ആവശ്യമായി വന്നപ്പോള്‍ ധോണി രഹാനെയെ ആശ്രയിച്ചുവെന്നും സെവാഗ് പറഞ്ഞു.

    ഐപിഎല്ലിന് മുമ്പ് രഹാനെയോട് സംസാരിച്ചിരുന്നുവെന്നും അവസരം കിട്ടുമ്പോള്‍ ആസ്വദിച്ചു കളിക്കണമെന്ന് ഉപദേശിച്ചുവെന്നും സെവാഗ് പറഞ്ഞു. ആദ്യ മത്സരത്തിലൊന്നും നിനക്ക് അവസരം ലഭിക്കില്ല. എന്നാല്‍ അവസരം ലഭിക്കുമ്പോള്‍ സമ്മര്‍ദ്ദമില്ലാതെ നിന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണമെന്ന് രഹാനെയോട് പറഞ്ഞിരുന്നുവെന്നും സെവാഗ് പറഞ്ഞു.

    2016ലാണ് രഹാനെക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായത്. ധോണിയായിരുന്നു അന്ന് ഇന്ത്യന്‍ നായകന്‍. 2016ലെ ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ രഹാനെ ടി20 ടീമില്‍ നിന്ന് പുറത്തായി. എന്നാല്‍ ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ രഹാനെയെ 50 ലക്ഷം രൂപക്ക് ചെന്നൈ ടീമിലെടുക്കുകയായിരുന്നു.

     

  9. ധോണിയെ കുറിച്ച് വമ്പന്‍ പ്രവചനവുമായി രോഹിത്ത് ശര്‍മ്മ

    Leave a Comment

    ഐപിഎല്‍ ആവേശത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 31ന് നിലവിലെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് ഐപിഎല്ലിന്റെ പതിനാറാം സീസണ് തുടക്കമാകുന്നത്.

    ഐപിഎല്ലില്‍ ഏറ്റവും അധികം ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ നായകന്‍ എം എസ് ധോണിയുടെ അവസാന ഐപിഎല്‍ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലുമാണ്. കഴിഞ്ഞ സീസണിലാണ് ധോണി അടുത്ത സീസണില്‍ ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ മത്സരിച്ച് വിരമിക്കാനാണ് ആഗ്രഹമെന്ന് തുറന്നു പറഞ്ഞത്.

    എന്നാല്‍ ഈ സീസണോടെ വിരമിക്കുമെന്ന് ധോണി ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ ധോണിയുടെ അവസാന ഐപിഎല്‍ ആകുമെന്നാണ് ക്രിക്കറ്റ് ലോകം വിശ്വസിക്കുന്നത്.

    ഇതിനിടെ ഇത് ധോണിയുടെ അവസാന ഐപിഎല്ലാണോ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകമായ രോഹിത് ശര്‍മ. ഇത് എം എസ് ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കുമെന്നത് കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി താന്‍ കേള്‍ക്കുന്ന കാര്യമാണെന്ന് രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇനിയും രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കാനുള്ള കായികക്ഷമത ധോണിക്കുണ്ടെന്നും രോഹിത് വ്യക്തമാക്കി.

    ഇതോടെ ധോണി ഇനി ഐപിഎല്‍ കളിച്ചേക്കുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഈ സീസണിലെ ധോണിയുടെ പ്രകടനം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് സൂചന.

  10. എല്ലാവരും കോഹ്ലിയെ വളഞ്ഞിട്ട് തല്ലിയപ്പോൾ അദ്ദേഹം മാത്രം കൂടെ നിന്നു, വെളിപ്പെടുത്തലുമായി കോച്ച്

    Leave a Comment

    ഇന്ത്യൻ ടീമിന് പുതിയൊരു ഘടന സംഭാവന ചെയ്തതിൽ പ്രധാന പങ്കുവഹിച്ച നായകന്മാരാണ് മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയും. ഇരുവരും തമ്മിലുള്ള ആത്മബന്ധം മൈതാനത്തിന് പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു.

    മോശം സമയങ്ങളിൽ പോലും ധോണി വിരാടിന് ഒരുപാട് പിന്തുണ നൽകിയിരുന്നു എന്നാണ് വിരാടിന്റെ ചെറുപ്പകാല കോച്ചായ രാജ്കുമാർ ശർമ പറയുന്നത്. വിരാടിന്റെ നായകത്വത്തിന് കീഴിൽ കളിക്കുന്ന സമയത്തും ഒരു ജേഷ്ഠ സഹോദരനെ പോലെയാണ് ധോണി കാര്യങ്ങൾ ചെയ്തിരുന്നത് എന്നും രാജ്കുമാർ ശർമ പറയുന്നു.

    ‘വിരാട് എപ്പോഴും ധോണിയെ വളരെയധികം ബഹുമാനിച്ചിരുന്നു. മാത്രമല്ല ഒരു ജ്യേഷ്ഠ സഹോദരനെപോലെയാണ് വിരാട് ധോണിയെ കണ്ടിരുന്നത്. ധോണി വിരാടിന്റെ നായകത്വത്തിൽ കളിക്കുന്ന സമയത്ത്, അവസാന ഓവറുകളിൽ വിരാട് ലോങ്ങ് ഓണിൽ ഫീൽഡ് ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കുമായിരുന്നു. കാര്യങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ മൂത്ത ജേഷ്ഠനായി ധോണിയുണ്ടെന്ന് അയാൾക്ക് അപ്പോൾ അറിയാമായിരുന്നു. അത് ബൗണ്ടറി ലൈനിനടുത്ത് ഫീൽഡ് ചെയ്യാൻ വിരാടിന് അവസരം നൽകി. അവസാന ഓവറുകളിൽ ഇത്തരം പൊസിഷനുകളിൽ മികച്ച ഫീൽഡർമാർ ആവശ്യമായിരുന്നു. ബാക്കിയുള്ളവർ വിരാടിനെ വളഞ്ഞിട്ട് ആക്രമിച്ച സമയത്തും ധോണി വിരാടിന് പിന്തുണ നൽകി. അതിനു ഞാൻ ധോണിയെ അഭിനന്ദിക്കുന്നു’ രാജ്കുമാർ ശർമ്മ പറഞ്ഞു.

    ‘ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് പാരമ്പര്യത്തിൽ മാറ്റം വരുത്താൻ സാധിച്ചു എന്നതാണ് വിരാട്ടിന്റെ ഏറ്റവും വലിയ നേട്ടം. അയാൾ നായകനായിരുന്ന സമയത്ത് ടീം പൂർണമായും ഫിറ്റായിരുന്നു. ആദ്യം അയാൾ തന്റെ ഫിറ്റ്നസ് കൃത്യമാക്കുകയും, ശേഷം ടീമിനെ മുൻപിൽ നിന്ന് നയിക്കുകയും ചെയ്തു. അതിനു മുൻപ് കളിക്കാർ വെയിറ്റ് കുറയ്ക്കുന്നതിനുള്ള ട്രെയിനിങ് ചെയ്തിരുന്നില്ല’ രാജ്കുമാർ ശര്‍മ കൂട്ടിച്ചേർക്കുന്നു.

    നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അംഗമാണ് വിരാട് കോഹ്ലി. ഇതുവരെ പരമ്പരയിൽ 25 റൺസ് ശരാശരിയിൽ 76 റൺസാണ് ഈ സ്റ്റാർ ബാറ്ററി നേടിയിട്ടുള്ളത്. മാർച്ച് ഒന്നിനാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.