Tag Archive: KERALA CRICKET

  1. ലോകം കീഴടക്കി ബട്‌ലറെത്തി, സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തെറിയ്ക്കുമോ, നിലപാട് വ്യക്തമാക്കി രാജസ്ഥാന്‍

    Leave a Comment

    ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു സീസണിലും രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത് മലയാളി താരം സഞ്ജു സാംസണാണ്. 2021ല്‍ ടീം പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും കഴിഞ്ഞ തവണ രാജസ്ഥാനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായി. രാജസ്ഥാനായി എല്ലാ സീസണിലും മികച്ച പ്രകടനമാണ് ബാറ്റ്‌സ്മാന്‍ എന്ന നിലയിലും രാജസ്ഥാന്‍ കാഴ്ച്ചവെക്കുന്നത്.

    എന്നാല്‍ പുതിയ സാഹചര്യത്തില്‍ സഞ്ജുവിന്റെ നായകസ്ഥാനം തെറിയ്ക്കുമോയെന്ന് ചില ആശങ്കകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലുണ്ട്. ഇംഗ്ലണ്ടിനെ കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ കിരീടത്തിലേക്കു നയിച്ച ജോസ് ബട്ലറടക്കമുള്ളവര്‍ റോയല്‍സ് ടീമില്‍ തുടരുന്നതാണ് കാരണം. അതുകൊണ്ടു തന്നെ സഞ്ജുവിനു പകരം ബട്ലറെ റോയല്‍സ് നായകസ്ഥാനം ഏല്‍പ്പിക്കുമോയെന്നു പലരും സംശയിക്കുകയും ചെയ്യുന്നു.

    എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് റോയല്‍സ് ടീം സിഇഒ ജെയ്ക്ക് ലഷ് മക്രം. ഒരു ദേശീയ ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ‘സഞ്ജു സാംസണ്‍ എല്ലായ്പ്പോഴും ഞങ്ങള്‍ക്കു പ്രധാനപ്പെട്ടയാളാണ്. അദ്ദേഹമൊരു വലിയ താരം തന്നെയാണെന്നാണ് ഞാന്‍ പറയുക. ടീമിലെ ചില കളിക്കാരേക്കാള്‍ സഞ്ജു ചെറുപ്പമായിരിക്കാം. പക്ഷെ ഐപിഎല്ലില്‍ ഒരുപാട് അനുഭവസമ്പത്തുണ്ട്.രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ഏറെ അനുഭവസമ്പത്തുള്ള ക്രിക്കറ്ററാണ് അദ്ദേഹം’ മക്രം പറയുന്നു.

    ഫ്രാഞ്ചൈസിക്കായി എല്ലാം സ്വയമര്‍പ്പിച്ച താരമാണ് സഞ്ജു. വളരെയധകി പാഷനുള്ളയാളും കൂടിയാണ് അദ്ദേഹം. ഇതു വളരെയധികം പ്രധാനപ്പെട്ട കാര്യമാണെന്നും ജെയ്ക്ക് ലഷ് വ്യക്തമാക്കി.

    സഞ്ജു സാംസണില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കാര്യം എന്തും പഠിക്കാനുള്ള തുറന്ന മനസ്സാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും അതു തന്റെ ഗെയിമില്‍ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. ഇതു വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. സഞ്ജു കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ക്യാപ്റ്റനായി രണ്ടാമത്തെ സീസണില്‍ തന്നെ ഞങ്ങളെ ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചതായും ജെയ്ക്ക് ലഷ് ചൂണ്ടിക്കാട്ടി.

    രാജസ്ഥാന്‍ റോയല്‍സിലെ തന്റെ കളിക്കാരെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഞ്ജു സാംസണിനു സാധിച്ചിടുണ്ട്. കളിക്കാര്‍ക്കൊപ്പം നില്‍ക്കാനും ക്യാപ്റ്റനെന്ന നിലയില്‍ അവരെ പ്രചോദിപ്പിക്കുവാനും അദ്ദേഹത്തിനു കഴിയുന്നു. കളിക്കളത്തില്‍ എല്ലായ്പ്പോഴും ബഹളം വയ്ക്കുകയും അഗ്രസീവായി പെരുമാറുകയും ചെയ്യുന്ന വ്യക്തിയായി സഞ്ജുവിനെ നമ്മള്‍ കണ്ടിട്ടില്ലായിരിക്കാം. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ എല്ലാ കാര്യങ്ങളും അദ്ദേഹം മികച്ച രീതിയില്‍ ചെയ്യുന്നുണ്ട്.

    സഞ്ജു വിജയം കൈവരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. കോച്ച് കുമാര്‍ സങ്കക്കാരയോടൊപ്പം വളരെ മികച്ച രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നത്. ടീമിനകത്ത് വിജയത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും ഇരുവര്‍ക്കും കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ എന്താണ് സംഭവിച്ചതെന്നു നോക്കൂയെന്നും ജെയ്ക്ക് ലഷ് ആവശ്യപ്പെട്ടു.

  2. എറിഞ്ഞുവീഴ്ത്തി, സര്‍വ്വീസസ് മുന്‍നിര തകര്‍ത്ത് കേരളം ഡ്രൈവിംഗ് സീറ്റിയില്‍

    Leave a Comment

    രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ സര്‍വ്വീസസിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സര്‍വ്വീസസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം അവശേഷിക്കെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 327 റണ്‍സിനൊപ്പമെത്താന്‍ സര്‍വ്വീസസിന് 160 റണ്‍സ് കൂടി വേണം.

    അര്‍ധ സെഞ്ച്വറി നേടിയ രവി ചുഹാന്‍ ആണ് സര്‍വ്വീസസിനായി പൊരുതിയത്. 114 പന്തില്‍ മൂന്ന് ഫോറടക്കം 50 റണ്‍സാണ് ചുഹാന്‍ നേടിയത്. മത്സരം അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ അവശേഷിക്കെ ക്യാപ്റ്റന്‍ സിജുമോന്‍ ജോസഫ് ചുഹാനെ എല്‍ബിയില്‍ കുടുക്കി ആ ഭീഷണി ഒഴിവാക്കുകയായിരുന്നു. രോഹില്ല (31), സുഫിയാന്‍ ആലം (18), രാഹുല്‍ സിംഗ് (19), രജിത് പലിവാല്‍ (11), എല്‍എസ് കുമാര്‍ (12) എന്നിങ്ങനെയാണ് പുറത്തായ മറ്റ് സര്‍വ്വീസസ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.

    10 റണ്‍സുമായി പുല്‍കിത്ത് നരാംഗും എട്ട് റണ്‍സുമായി എംഎസ് രതിയുമാണ് സര്‍വ്വീസസ് നിരയില്‍ ക്രീസില്‍. കേരളത്തിനായി വൈശാഖ് ചന്ദ്രനും ജലജ് സക്‌സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് എം, സിജുമോന്‍ ജോസഫ് എന്നവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

    ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ബേബിയുടേയും അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സിജുമോന്‍ ജോസഫിന്റേയും മികവിലാണ് കേരളം തരക്കേടില്ലാത്ത ഒന്നാം ഇന്നിംഗ്സ് സ്‌കോറിലെത്തിയത്. കേരളത്തിനായി 308 പന്തുകളില്‍ നിന്ന് 12 ഫോറും ഒരു സിക്സും സഹിതം സച്ചിന്‍ ബേബി 159 റണ്‍സെടുത്തു. അനായാസം ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സച്ചിന്‍ ബേബി റണ്ണൗട്ടില്‍ കുടുങ്ങുകയായിരുന്നു. ഇത് കൂറ്റന്‍ സ്‌കോറന്നെ കേരളത്തിന്റെ മോഹത്തിന് വിലങ്ങുതടിയായി മാറി.

    ക്യാപ്റ്റന്‍ സിജുമോന്‍ ജോസഫ് 182 പന്തില്‍ ആറ് ഫോറടക്കം 55 റണ്‍സും സ്വന്തമാക്കി. ഇരുവരും ഏഴാം വിക്കറ്റില്‍ വിലപ്പെട്ട 131 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീട് കേരളത്തിന്റെ തകര്‍ച്ച അതിവേഗമായിരുന്നു. റണ്‍സൊന്നും എടുക്കാതെ ബേസില്‍ തമ്പിയും 11 റണ്‍സെടുത്ത നിതീഷും പെട്ടെന്ന് പുറത്തായി. നാല് റണ്‍സെടുത്ത വൈശാഖ് ചന്ദ്രന്‍ പുറത്താകാതെ നിന്നു.

    നേരത്തെ ആദ്യ ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. ഒരു ഘട്ടത്തില്‍ 19 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. പിന്നാലെയാണ് പിന്‍നിര ബാറ്റര്‍മാരെ കൂട്ടുപിടിച്ച് സച്ചിന്‍ ബേബി കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുവന്നത്. സല്‍മാന്‍ നിസാര്‍ 97 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 42ഉം അക്ഷയ് ചന്ദ്രന്‍ 72 പന്തില്‍ നാല് ഫോറടക്കം 32ഉം റണ്‍സെടുത്തത് രാഹുല്‍ പി (0), ജലജ് സക്‌സേന (8), രോഹണ്‍ പ്രേം (1), വത്സല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് കേരള ബാറ്റര്‍മാര്‍.

    സര്‍വ്വീസസിനായി പത്താനിയയും പുനിയയും എംഎസ് രതിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗുലേരിയയും പില്‍വാലും നരാംഗും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

  3. രഞ്ജിയിലെ തോല്‍വി, കേരളത്തിന് പോയന്റ് പട്ടികയില്‍ തിരിച്ചടി, തിരിച്ചവരാന്‍ അഗ്നിപരീക്ഷ അതിജയിക്കണം

    Leave a Comment

    രഞ്ജി ട്രോഫിയില്‍ ഗോവയ്‌ക്കെതിരെയുളള തോല്‍വി കേരളത്തിന് ഏല്‍പ്പിച്ചത് വന്‍ തിരിച്ചടി. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഗോവയോട് തോറ്റമ്പിയതോടെ മൂന്നാം സ്ഥാനത്തേയ്ക്കാണ് വീണത്.

    എലൈറ്റ് സി ഗ്രൂപ്പില്‍ 19 പോയിന്റുമായി കര്‍ണ്ണാടകയാണ് ഒന്നാം സ്ഥാനത്ത്. രാജസ്ഥാന്‍ 14 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. കേരളത്തിന് 13 പോയന്റാണ് ഉളളത്. അതേ സമയം ജയത്തോടെ ഗോവ 11 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

    സര്‍വീസസ്, കര്‍ണ്ണാടക, പുതുച്ചേരി എന്നിവരോട് യഥാക്രമം ജനുവരി 10, 17, 24 എന്നീ തീയ്യതികളിലാണ് കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ കര്‍ണ്ണാടകയും സര്‍വീസസും കരുത്തരാണ്. ഇവരെ അതിജയിക്കാനായാലേ രഞ്ജിയില്‍ കേരളത്തിന് മുന്നോട്ട് പോകാനാകു.

    ടൂര്‍ണമെന്റിലെ ആദ്യ തോല്‍വിയാണ് കേരളം ഗോവയോട് നേരിട്ടത്. ഏഴ് വിക്കറ്റിനായിരുന്നു പരാജയം. കേരളം ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ഗോവ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

    ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഇഷാന്‍ ഗഡേക്കര്‍ രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടി. 136 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 67 റണ്‍സാണ് ഇഷാന്‍ നേടിയത്. ലാഡ് 50 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 33 റണ്‍സും നേടി.

    സഞ്ജു സാംസണിന്റെ അസാന്നിദ്ധ്യവും ജലജ് സക്‌സേന ഒഴികെയുളള ബൗളര്‍മാരുടെ മോശം പ്രകടനമാണ് കേരളത്തിന്് തിരിച്ചടിയാകുന്നത്. ബേസില്‍ തമ്പിയെ പോലൊരു സീനിയര്‍ പേസര്‍ ഫോം നഷ്ടപ്പെട്ടതും കേരളത്തിന് വലിയ തലവേദനയാണ്.

  4. കേരളത്തെ കണ്ണീര് കുടിപ്പിച്ച് ഹൂഡ, രാജസ്ഥാന്‍ മേധാവിത്വം

    Leave a Comment

    കേരളത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടി ദീപക് ഹൂഡ തിളങ്ങിയപ്പോള്‍ രാജസ്ഥാന് വ്യക്തമായ മുന്‍ തൂക്കം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് എന്ന നിലയിലാണ് ഹൂഡ. ഇതോടെ അഞ്ച് വിക്കറ്റ് അവശേഷിക്കെ രാജസ്ഥാന്റെ ലീഡ് 309 റണ്‍സായി ഉയര്‍ന്നു.

    കേരള ബൗളര്‍മാര്‍ക്ക് ഒരു പ്രതീക്ഷയും നല്‍കാതെ അഭിജീത് തോമര്‍ 68 റണ്‍സ് നേടി പുറത്തായപ്പോള്‍ 106 റണ്‍സാണ് ദീപക് ഹൂഡയുടെ സംഭാവന. 122 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 106 റണ്‍സാണ് ഹൂഡ ഇതുവരെ നേടിയിട്ടുളളത്. ഹൂഡയ്‌കൊപ്പം 78 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സുമായി റാത്തോര്‍ ആണ് ക്രീസില്‍.

    കേരളത്തിനായി ജലജ് സക്‌സേന 79 റണ്‍സ് വഴങ്ങി മൂന്ന് വി്ക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പിയും സിജുമോന്‍ ജോസഫും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

    നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ രാജസ്ഥാന്‍ 337 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ കേരളം 306 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ 31 റണ്‍സിന്റെ ലീഡാണ് കേരളം വഴങ്ങിയത്. കേരളത്തിനായി സച്ചിന്‍ ബേബി സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ നായകന്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.

  5. ഇഷാന്റെ വെല്ലുവിളി തകര്‍ത്ത് സഞ്ജുവും പിള്ളേരും, കേരളം ഡ്രൈവിംഗ് സീറ്റില്‍

    Leave a Comment

    രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളം ഡ്രൈവിംഗ് സീറ്റില്‍. ആദ്യ ഇന്നിംഗ്‌സില്‍ കേരളത്തിന്റെ സ്‌കോറായ 475 റണ്‍സിന് മറുപടിയാ ജാര്‍ഖണ്ഡ് 340 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ 135 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് കേരളം സ്വന്തമാക്കിയത്.

    മറുപടി ബാറ്റിംഗില്‍ കേരളം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഒന്‍പത് വിക്കറ്റ് അവശേഷിക്കെ കേരളം ലീഡ് 195 ലീഡ് ആയി ഉയര്‍ത്തി.

    ആറ് റണ്‍സെടുത്ത രാഹുല്‍ എസ് കുന്നുമ്മലിനെയാണ് കേരളത്തിന് നഷ്ടമായത്. 25 റണ്‍സുമായി രോഹണ്‍ പ്രേമും 28 റണ്‍സുമായ ഷോണ്‍ റോഗറുമാണ് ക്രീസില്‍. മൂന്നാം ദിനം മികച്ച പ്രകടനം കാഴ്ച്ചവെക്കാനായാല്‍ മത്സരം കേരളത്തിന്റെ കൈപിടിയില്‍ ഒതുങ്ങും.

    നേരത്തെ ആദ്യം ഇന്നിംഗ്‌സില്‍ ജാര്‍ഖണ്ഡിനായി ഇഷാന്‍ കിഷന്‍ സെഞ്ച്വറി നേടി കേരളത്തിനെ ഭയപ്പെടുത്തിയെങ്കിലും പോരാട്ടം അധിംക നീണ്ടില്ല. 195 പന്തില്‍ ഒന്‍പത് ഫോറും എട്ട് സിക്‌സും സഹിതം 132 റണ്‍സാണ് ഇഷാന്‍ നേടിയത്. ജലജ് സക്‌സേനയുടെ പന്തില്‍ സഞ്ജു സാംസണ്‍ പിടിച്ചാണ് ഇഷാന്‍ പുറത്തായത്.

    മറ്റൊരു ജാര്‍ഖണ്ഡ് താരം സൗരഭ് തിവാരി 229 പന്തില്‍ എട്ട് ഫോറടക്കം 97 റണ്‍സും എടുത്തു. മറ്റാര്‍ക്കും ജാര്‍ഖണ്ഡ് നിരയില്‍ തിളങ്ങാനായില്ല.

    കേരളത്തിനായി ജലജ് സക്‌സേന 37.3 ഓവറില്‍ വെറും 75 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി 12 ഓവറില്‍ 55 റണ്‍സ് വഴങ്ങി മൂന്നും വൈശാഖ് ചന്ദ്രന്‍ 27 ഓവറില്‍ 81 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.

    ആദ്യ ഇന്നിംഗ്‌സില്‍ അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറി (150) മികവിലും സഞ്ജു സാംസണ്‍ (72), സിജുമോന്‍ ജോസഫ് (83) രോഹണ്‍ കുന്നുമ്മല്‍ (50), രോഹണ്‍ പ്രേം (79) അര്‍ധ സെഞ്ച്വറി മികവിലൂമാണ് കേരളം 475 റണ്‍സടിച്ചത്.

  6. തകര്‍ത്തടിച്ച് കേരളം, ജാര്‍ഖണ്ഡിനെതിരെ കൂറ്റന്‍ സ്‌കോറിലേക്ക്

    Leave a Comment

    രഞ്ജിയില്‍ ജാര്‍ഖണ്ഡിനെതിരെ മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് കേരളം. രണ്ടാം ദിനം ഡ്രിംഗ്‌സിന് പിരിയുമ്പോള്‍ കേരളം ആറ് വിക്കറ്റിന് 332 റണ്‍സ് എന്ന നിലയിലാണ്. ആറിന് 276 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന് കേരളം കൂടുതല്‍ നഷ്ടങ്ങളില്ലാതെയാണ് മുന്നേറുന്നത്.

    കേരളത്തിനായി ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അക്ഷയ് ചന്ദ്രനും സിജുമോന്‍ ജോസഫും അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. അക്ഷയ് 136 പന്തില്‍ അഞ്ച് ഫോറടക്കം 62 റണ്‍സ് നേടി ബാറ്റിംഗ് തുടരുമ്പോള്‍ സിജുമോന്‍ ജോസ് 106 പന്തില്‍ എഠട്് ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സുമായി ക്രീസിലുണ്ട്.

    ഇരുവരും ഏഴാം വിക്കറ്റില്‍ ഇതുവരെ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോറാണ് കേരളം സ്വപ്‌നം കാണുന്നത്.

    നേരത്തെ ഒന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് കേരളം നേടിയിരുന്നത്. അര്‍ധ സെഞ്ച്വറി നേടിയ രോഹണ്‍ പ്രേം, രോഹണ്‍ എസ് കുന്നുമ്മല്‍, സഞജു സാംസണ്‍ എന്നിവരാണ് കേരളത്തിന് തരക്കേടില്ലാത്ത സ്‌കോറിലേക്ക് നയിച്ചത്.

    കേരളത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹണ്‍ പ്രേമും രോഹണ്‍ കുന്നുമ്മലും നല്‍കിയത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടിയതോടെ 90 റണ്‍സ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. രോഹണ്‍ പ്രേം 201 പന്തില്‍ ഒന്‍പത് ഫോറടക്കം 79 റണ്‍സെടുത്തപ്പോള്‍ രോഹണ്‍ കുന്നുമ്മല്‍ 71 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 50 റണ്‍സെടുത്ത് പുറത്തായി.

    എന്നാല്‍ പിന്നീട് കേരളത്തന് തുരുതുരെ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. ഷോണ്‍ റോഗര്‍ (1), സച്ചന്‍ ബേബി (0) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. പിന്നീടാണ് നായകന്റെ പ്രകടനവുമായി സഞ്ജു സാംസനെത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷം രഞ്ജി കളിക്കാനെത്തിയ സഞജു അതിവേഗം റണ്ണടിച്ച് കൂട്ടുകയായിരുന്നു. 1-8 പന്തില്‍ നാല് ഫോറും ഏഴ് സിക്സും സഹിതം 72 റണ്‍സാണ് സഞ്ജു നേടിയത്. ഇതാണ് കേരള സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ഇതിനിടെ ജലജ് സക്സേന മൂന്ന് പന്തില്‍ റണ്ണൊന്നും എടുക്കാതെ മടങ്ങി. ജാര്‍ഖണ്ഡിനായി ഷഹ്ബാസ് നദീം 29 ഓവറില്‍ 108 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉക്രാഷ് സിംഗ് രണ്ട് വിക്കറ്റുമെടുത്തു.

     

  7. അത്ഭുതം കാട്ടി വീണ്ടും രോഹണിന്റെ തകര്‍പ്പന്‍ സെഞ്ച്വറി, തകര്‍പ്പന്‍ ജയവുമായി കേരളം

    Leave a Comment

    വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം ജയവുമായി കേരളം. മലയാളി താരം രോഹന്‍ കുന്നുമ്മലിന്റെ സെഞ്ചുറി ബലത്തിലാണ് കേരളം അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കുറിച്ചത്. ഗോവ മുന്‍പില്‍ വെച്ച 242 റണ്‍സ് കേരളം വെറും 38.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

    101 പന്തില്‍ നിന്നാണ് കേരള ഓപ്പണറായ രോഹന്‍ 134 റണ്‍സ് അടിച്ചെടുത്തത്. 17 ഫോറും നാല് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നു. രോഹന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയാണ് ഇത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 54 പന്തില്‍ നിന്ന് 51 റണ്‍സ് നേടി.

    വത്സല്‍ ഗോവിന്ദ് 22 റണ്‍സിനും പി രാഹുല്‍ 14 റണ്‍സിനും വിനൂപ് മനോഹരന്‍ ആറ് റണ്‍സിനും പുറത്തായി. കേരളം 39-1 എന്ന ഘട്ടത്തിലേക്ക് വീണപ്പോള്‍ ഗോവിന്ദിനൊപ്പവും പിന്നാലെ സച്ചിന്‍ ബേബിക്കൊപ്പവും കൂട്ടുകെട്ട് തീര്‍ത്ത് രോഹന്‍ കേരളത്തെ സുരക്ഷിതമായ നിലയിലേക്ക് എത്തിക്കുകയായിരുന്നു.

    സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്‍പത് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. 57 റണ്‍സ് വഴങ്ങുകയും ചെയ്തു. 5.1 ഓവറില്‍ 19 റണ്‍ സ്് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിദ്ദേഷ് ലാഡ് ആണ് ഗോവയ്ക്കായി ബൗളിംഗില്‍ തിളങ്ങിയത്.

    ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗോവയെ ദര്‍ശല്‍ മിസലിന്റെ അര്‍ധ ശതകമാണ് തുണച്ചത്. 69 റണ്‍സ് ആണ് ദര്‍ശന്‍ സ്‌കോര്‍ ചെയ്തത്. കേരളത്തിനായി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റും ബേസില്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

    വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം ജയമാണ് ഇത്. നേരത്തെ അരുണാചല്‍ പ്രദേശിനെ കേരളം തോല്‍പ്പിച്ചിരുന്നു. ഇനി ചത്തീസ്ഗഡിന് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

  8. സഞ്ജു ഇറങ്ങി, ബാസിത്ത് ഹീറോ ആയി, കേരളത്തിന് മൂന്നാം ജയം

    Leave a Comment

    സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചായയ മൂന്നാം ജയം. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഹരിയാനയെ മൂന്ന് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ഹരിയാന ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു.

    ഇന്ത്യന്‍ താരം സഞ്ജു സാംസണിന് കീഴിലാണ് കേരളം മൂന്നാം പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ മത്സരത്തില്‍ സഞ്ജുവിന് തിളങ്ങാനായില്ല. മൂന്നാമനായി ഇറങ്ങിയ സഞ്ജു നാല് പന്തില്‍ മൂന്ന റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. പുറത്താകാതെ 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സെടുത്ത അബ്ദുല്‍ ബാസിത്തിന്റെ പ്രകടനമാണ് കേരളത്തിന് നിര്‍ണ്ണായകമായത്.

    മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപ്പണര്‍മാരായ രോഹണ്‍ കുന്നുമലും വിഷ്ണു വിനോദും 52 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. രോഹണ്‍ 18 പന്തില്‍ അഞ്ച് ഫോറടക്കം 26ഉം വിഷ്ണും 26 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും അടക്കം 25 റണ്‍സുമാണ് എടുത്തത്. എന്നാല്‍ ഇരുവരും പുറത്തായതിന് പിന്നാലെ കേരളം ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു.

    സഞ്ജുവിന് പുറമെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (13) സച്ചിന്‍ ബേബി (4) സിജുമോന്‍ ജോസഫ് (13) എന്നിവര്‍ പെട്ടെന്ന് മടങ്ങി. എന്നാല്‍ മനു കൃഷ്ണയെ (4) ചേര്‍ത്ത് നിര്‍ത്ത് അബ്ദുല്‍ ബാസിത്ത് കേരളത്തിനെ ജയത്തിലെതത്തിക്കുകയായിരുന്നു. ഹരിയാനയ്ക്കായി രാഹുല്‍ തെവാത്തിയ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയന്ത് യാദവ് രണ്ടും അമിത് മിശ്ര ഒരു വിക്കറ്റും സ്വന്തമാക്കി.

    നേരത്തെ പന്തെറിഞ്ഞ എല്ലാ ബൗളര്‍മാരും ഒരോ വക്കറ്റ് വീതമെടുത്തതോടെയാണ് ഹരിയാന 20 ഓവറില്‍ ഏഴ് വിക്കറ്റിന് 131ല്‍ ഒതുങ്ങിയത്. 39 റണ്‍സെടുത്ത ജയന്ത് യാദവാണ് ഹരിയാനയുടെ ടോപ് സ്‌കോറര്‍. സുമീത്ത് കുമാര്‍ പുറത്താകാതെ 30 റണ്‍സെടുത്തപ്പോള്‍ പ്രമോദ് ചണ്ഡില 24 റണ്‍സെടുത്ത് പുറത്തായി.

    കേരളത്തിനായി അബ്ദുല്‍ ബാസിത്ത്, ഉണ്ണികൃഷ്ണന്‍, വൈശാക് ചന്ദ്രന്‍, സിജുമോന്‍, ബേസില്‍ തമ്പി, കെഎം ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബേസിലൊഴികെ മറ്റെല്ലാവരും റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാട്ടി.

     

  9. വിയര്‍ത്ത് കേരളം, മധ്യപ്രദേശ് അതിശക്തമായ നിലയില്‍

    Leave a Comment

    രഞ്ജി ട്രോഫിയിലെ നിര്‍ണ്ണായക മത്സരത്തില്‍ കേരളത്തിനെതിരെ മധ്യപ്രദേശ് അതിശക്തമായ നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മധ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് സ്വന്തമാക്കിയത്. സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന യാഷ് ദുബെയുടേയും അര്‍ധ സെഞ്ച്വറിയുമായി ബാറ്റ് ചെയ്യുന്ന രജത്ത് പട്ടീദാറിന്റേയും മികവിലാണ് മധ്യപ്രദേശ് കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുന്നത്.

    യാഷ് ദുബെ 264 പന്തില്‍ 15 ഫോറടക്കം പുറത്താകാതെ 105 റണ്‍സുമായാണ് ബാറ്റിംഗ് തുടരുന്നത്. രജത്ത് പട്ടീദാറാകട്ടെ 183 പന്തില്‍ 13 ഫോറടക്കം 75 റണ്‍സുമായി ദുബെയ്ക്ക് കൂട്ടായി ക്രീസിലുണ്ട്. ഇരുവരും മൂന്നാം വിക്കറ്റില്‍ ഇതുവരെ 130 റണ്‍സ് കൂട്ടുച്ചേര്‍ത്തിട്ടുണ്ട്. 342 പന്തുകള്‍ നേരിട്ടാണ് ദുബെ – പട്ടീദാര്‍ സഖ്യം മുന്നേറുന്നത്.

    23 റണ്‍സെടുത്ത ഓപ്പണര്‍ ഹിമാഷു മന്ത്രിയുടേയും 11 റണ്‍സെടുത്ത ശുഭ്മാന്‍ ശര്‍മ്മയുടേയും വിക്കറ്റാണ് മധ്യപ്രദേശിന് നഷ്ടമായത്. കേരളത്തിനായി ജലജ് സക്‌സേനയും സിജുമോന്‍ ജോസഫുമാണ് ഓരോ വിക്കര്‌റ് സ്വന്താമാക്കിയത്.

    മത്സരത്തില്‍ ടോസ് നേടിയ മധ്യപ്രദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെ നേരിട്ട കേരള നിരയില്‍ ഒരു മാറ്റമുണ്ട്. യുവ പേസ് ബോളര്‍ ഏദന്‍ ആപ്പിള്‍ ടോമിനു പകരം എന്‍.പി. ബേസില്‍ ടീമില്‍ ഇടംപിടിച്ചു. കേരളവും മധ്യപ്രദേശും ഇതുവരെ 6 തവണ ര?ഞ്ജിയില്‍ ഏറ്റുമുട്ടി. മധ്യപ്രദേശ് മൂന്നിലും കേരളം രണ്ടിലും വിജയിച്ചു. ഇരു ടീമുകളും ഓരോ മത്സരത്തില്‍ ഇന്നിങ്‌സ് വിജയവും നേടി.

    മധ്യപ്രദേശ് കേരളം മത്സരം ഇരു ടീമുകളെയും സംബന്ധിച്ച് നിര്‍ണായകമാണ്. എലീറ്റ് ഗ്രൂപ്പില്‍ നിന്ന് ഒരു ടീം മാത്രമാണ് നോക്കൗണ്ട് റൗണ്ടിലെത്തുക. നിലവില്‍ കേരളത്തിനും മധ്യപ്രദേശിനും 13 പോയിന്റ് വീതമാണ്. അതിനാല്‍ ഈ മത്സരം ഇരുടീമിനും ജീവന്‍മരണപ്പോരാട്ടമാണ്. ജയിക്കുന്ന ടീം നോക്കൗട്ടിലെത്തും. സമനിലയെങ്കില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീം മുന്നേറും.

     

  10. വിഷ്ണുവും സിജുവും കേരളത്തിന്റെ വീരന്മാര്‍, ചുണക്കുട്ടികളുടെ ചൂടറിഞ്ഞ ഗെയ്ക്കുവാദിനും കൂട്ടര്‍ക്കും ഇന്ന് ഉറങ്ങാനാകില്ല

    Leave a Comment

    സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

    Vishnu Vinod you absolute beauty-! High Quality ?? coming at no.7-!

    120-6 എന്ന അവസ്ഥയില്‍ ദയനീയ തോല്‍വി മുന്‍പില്‍ കണ്ടിടത്തു നിന്നും ഒരു മാസ്മരിക പാര്‍ട്ണര്‍ഷിപ് ! What a win -! ??

    വിഷ്ണു വിനോദ് & സിജോമോന്‍ ജോസഫ് ????

    ഋതുരാജ് -ത്രിപാഠി പാര്‍ട്ണര്‍ഷിപ്പിന്റെ സമയത്തു 320+ പോവും എന്നുകരുതിയ സ്‌കോറിനെ 291 ഇല്‍ ഒതുക്കിയ ബോളര്‍മാരുടെ പ്രകടനവും എടുത്തു പറയേണ്ടതുണ്ട് !

    കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

    മാച്ച് റിപ്പോര്‍ട്ട്: ഏഴാം വിക്കറ്റില്‍ അത്ഭുത കൂട്ടുകെട്ട്, ഐതിഹാസിക ജയവുമായി കേരളം

    വിജയ് ഹാസരെ ട്രോഫിയില്‍ അവിശ്വസനീയ വിജയം സ്വന്തമാക്കി കേരളം. റുതുരാജ് ഗെയ്ക്കുവാദിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി മികവില്‍ കരുത്തരായ മഹാരാഷ്ട്ര ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ ആറ് പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

    ഒരുഘട്ടത്തില്‍ ആറിന് 120 റണ്‍സ് എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ചിടത്ത് നിന്നാണ് കേരളം അവിശ്വസനീയമായി തിരിച്ചുവന്ന് ജയം പിടിച്ചത്. ഏഴാം വിക്കറ്റില്‍ സെഞ്ച്വറി നേടിയ വിഷുണു വിനോദിന്റേയും അര്‍ധ സെഞ്ച്വറി നേടിയ സിജുമാന്‍ ജോസഫിന്റെയും മികവിലാണ് കേരളം ഐതിഹാസിക വിജയം സ്വന്തമാക്കിയത്.

    വിഷ്ണു വിനോദ് 82 പന്തില്‍ എട്ട്് ഫോറും രണ്ട് സിക്‌സും അടക്കം കൃത്യം 100 റണ്‍സാണ് എടുത്തത്. സുജുമോന്‍ ജോസഫ് ആകട്ടെ 70 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 71 റണ്‍സും സ്വന്തമാക്കി. ഇരുവരും ഏഴാം വിക്കറ്റില്‍ 174 റണ്‍സികൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

    നായകന്‍ സഞ്ജു സാംസണ്‍ 42 റണ്‍സെടുത്ത് പുറത്തായി. 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതമാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ജലജ് സക്‌സേന 54 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 44 റണ്‍സും എടുത്തു.

    റോഷന്‍ എസ് കുന്നുമ്മല്‍ (5), മുഹമ്മദ് അസറുദ്ദീന്‍ (2), വത്സല്‍ (18), സച്ചിന്‍ ബേബി (0) എന്നിങ്ങനെയാണ് മറ്റ് കേരള ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. മഹാരാഷ്ട്രയ്ക്കായി പല്‍ക്കര്‍ രണ്ടും ദാഡേ ഒരു വിക്കറ്റും സ്വന്തമാക്കി.

    നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര ഗെയ്ക്വാദിന്റെ 124 റണ്‍സിലും രാഹുല്‍ ത്രിപാഠിയുടെ 99ലും നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 291 റണ്‍സെടുത്തു. നിധീഷ് എം ഡി 10 ഓവറില്‍ 49 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മഹാരാഷ്ട്രയെ 300 കടക്കുന്നതില്‍ നിന്ന് തടുത്തത്.

    ടോസ് നേടി മഹാരാഷ്ട്രയെ ബാറ്റിംഗിനയച്ച കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. എന്നാല്‍ പിന്നീട് റുതുരാജ് ഗെയ്ക്വാദ്-രാഹുല്‍ ത്രിപാഠി സഖ്യം മൂന്നാം വിക്കറ്റില്‍ മത്സരത്തിന്റെ ഗിയര്‍ ഏറ്റെടുത്തു. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ മഹാരാഷ്ട്രയ്ക്ക് 22 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബേസില്‍ തമ്പി ഓപ്പണര്‍ യാഷ് നാഹറിനെ(2) വിഷ്ണു വിനോദിന്റെ കൈകളിലെത്തിച്ചു. ആറാം ഓവറില്‍ നിധീഷ് എം ഡി, അങ്കിത് ബവ്നെയെ(9) സഞ്ജുവിന്റെ കൈകളിലാക്കി.

    എന്നാല്‍ മൂന്നാം വിക്കറ്റില്‍ 195 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഗെയ്ക്വാദ്-ത്രിപാഠി സഖ്യം വിസ്മയ തിരിച്ചുവരവിലേക്ക് മഹാരാഷ്ട്രയെ പട നയിച്ചു. ത്രിപാഠി 108 പന്തില്‍ 99 റണ്‍സെടുത്ത് നിധീഷിന് കീഴടങ്ങിയെങ്കിലും ടൂര്‍ണമെന്റിലെ ഹാട്രിക് സെഞ്ചുറിയുമായി ഗെയ്ക്വാദ് ഒരിക്കല്‍ക്കൂടി സ്വപ്ന ഫോമിന് അടിവരയിട്ടു. ത്രിപാഠി പുറത്താകുമ്പോള്‍ 39.4 ഓവറില്‍ 217 റണ്‍സിലെത്തി മഹാരാഷ്ട്ര സ്‌കോര്‍. അഞ്ചാമനായി ക്രീസിലെത്തിയ നൗഷാദ് ഷെയ്ഖും(5) നിധീഷിന് വിക്കറ്റ് സമ്മാനിച്ചു.

    എന്നാല്‍ പാറപോലെ ഉറച്ച ഗെയ്ക്വാദ് ആത്മവിശ്വാസത്തോടെ ടീമിനെ മികച്ച സ്‌കോറിലേക്ക് ആനയിച്ചു. വിശ്വേശര്‍ സുരേഷിന്റെ 46-ാം ഓവറിലെ ആദ്യ പന്തില്‍ ഗെയ്ക്വാദ് പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 249.129 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സറും സഹിതം ഗെയ്ക്വാദ് 124 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കൂറ്റനടികളില്‍ നിന്ന് മഹാരാഷ്ട്രയെ കേരളത്തിന് തടുക്കാനായി. സ്വപ്നിലിനെയും(14), സോപിനേയും(5) മടക്കി നിധീഷ് അഞ്ച് വിക്കറ്റ് തികച്ചപ്പോള്‍ കാസിയെ(20) ബേസില്‍ പുറത്താക്കി. പല്‍ക്കറും(4*), ചൗധരിയും(1*) പുറത്താകാതെ നിന്നു.