Tag Archive: Frank Lampard

  1. പുതിയ പരിശീലകന്റെ കാര്യത്തിൽ ചെൽസിയുടെ അപ്രതീക്ഷിത നീക്കം, അമ്പരന്ന് ആരാധകർ

    Leave a Comment

    ഈ സീസണിൽ രണ്ടു പരിശീലകരെയാണ് ചെൽസി പുറത്താക്കിയത്. കൃത്യമായി ഒത്തുപോകാൻ കഴിയുന്നില്ലെന്നതു കൊണ്ട് ടോഡ് ബോഹ്‍ലി ആദ്യം തോമസ് ടുഷെലിനെ പുറത്താക്കി. അതിനു ശേഷം ടീമിലേക്കെത്തിയ ഗ്രഹാം പോട്ടർക്ക് ഒരുപാട് അവസരങ്ങൾ നൽകിയിട്ടും ടീമിനെ മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെന്നതിനാൽ ദിവസങ്ങൾക്ക് മുൻപ് അദ്ദേഹവും പുറത്തായി.

    നിലവിൽ മുൻ അസിസ്റ്റന്റ് പരിശീലകനായ ബ്രൂണോ സാൾട്ടയറാണ് താൽക്കാലികമായി ചെൽസി ടീമിനെ പരിശീലിപ്പിക്കുന്നത്. അതേസമയം പുതിയ പരിശീലകനെ കണ്ടെത്താനുള്ള നീക്കങ്ങൾ ചെൽസി നടത്തുന്നുണ്ട്. എന്നാൽ എടുത്തു പിടിച്ച് ഒരു തീരുമാനം എടുക്കാതെ വ്യക്തമായ പദ്ധതികളോടെ മുന്നോട്ടു നീങ്ങാൻ വേണ്ടി ഈ സീസൺ കഴിയുന്നത് വരെ ഒരു പരിശീലകനെ നിയമിക്കാനാണ് ചെൽസിയുടെ പദ്ധതി.

    നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ക്ലബിന്റെ മുൻ താരവും പരിശീലകനുമായിരുന്ന ഫ്രാങ്ക് ലാംപാർഡിനെ ടീമിലെത്തിക്കാനുള്ള പദ്ധതിയാണ് ചെൽസിക്കുള്ളത്. ജനുവരിയിൽ എവർട്ടൺ പുറത്താക്കിയതിന് ശേഷം മറ്റൊരു ക്ലബ്ബിലേക്ക് ലാംപാർഡ് ചേക്കേറിയിട്ടില്ല. ഈ സീസൺ അവസാനിക്കുന്നതു വരെ അദ്ദേഹത്തെ നിയമിക്കാമെന്നാണ് ചെൽസി കരുതുന്നത്.

    2019 മുതൽ 2021 വരെയുള്ള കാലയളവിൽ ചെൽസിയുടെ പരിശീലകനായി ലാംപാർഡ് ഉണ്ടായിരുന്നു. 84 മത്സരങ്ങളിൽ ടീമിനെ നയിച്ച അദ്ദേഹത്തിന് കീഴിൽ ചെൽസി മെച്ചപ്പെട്ട പ്രകടനം നടത്താത്തതിനെ തുടർന്ന് പുറത്താക്കപ്പെട്ടു. എവർട്ടണിലും അദ്ദേഹം ശോഭിച്ചില്ല. അതുകൊണ്ടു തന്നെ ഇനി ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡുമായുള്ള മത്സരം നടക്കാനിരിക്കെ ലംപാർഡിനെ എത്തിക്കുന്നതിൽ ആരാധകർക്ക് സംശയങ്ങളുണ്ട്.

    ഈ സീസൺ അവസാനിക്കുന്നത് വരെ മാത്രമാണ് ലംപാർഡിനെ ചെൽസി പരിഗണിക്കുന്നത്. അതിനു ശേഷം മറ്റു പരിശീലകരിലേക്ക് അവർ ശ്രദ്ധ തിരിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം ലൂയിസ് എൻറിക്, ജൂലിയൻ നാഗേൽസ്‌മാൻ, മൗറീസിയോ പോച്ചട്ടിനോ, ലൂസിയാനോ സ്‌പല്ലെറ്റി എന്നിവരാണ് ചെൽസിയുടെ റഡാറിലുള്ളത്.

  2. ലാംപാർഡിനെ പുറത്താക്കാനൊരുങ്ങി ചെൽസി, പുതിയ പരിശീലകനെ കണ്ടെത്തി

    Leave a Comment

    എഫ്എ കപ്പിൽ ലൂട്ടണെതിരെ വിജയം നേടാനായെങ്കിലും ചെൽസി പരിശീലകനായ ഫ്രാങ്ക് ലംപാർഡിൻ്റെ സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗ് പോയിൻ്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ചെൽസിയുടെ സ്ഥാനം. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായി പതിനൊന്നു പോയിൻ്റ് വ്യത്യാസമാണ് ചെൽസിക്കുള്ളത്.

    പ്രമുഖ ഫുട്ബോൾ മാധ്യമ പ്രവർത്തകനായ ഫാബ്രിഷിയോ റൊമാനോ യുടെ റിപ്പോർട്ടുകൾ പ്രകാരം ചെൽസി ഉടമ റോമൻ അബ്രാമോവിച്ച് വരുന്ന 24 മണിക്കൂറുകൾക്കുള്ളിൽ ലംപാർഡിനെ പുറത്താക്കുമെന്നാണ് അറിയാനാകുന്നത്. പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത് മുൻ പിഎസ്ജി പരിശീലകനായ തോമസ് ടൂഹലിനെയാണ്. ഉടൻ തന്നെ പ്രഖ്യാപനമുണ്ടാവുമെന്നാണ് അറിയാനാകുന്നത്.

    പ്രീമിയർ ലീഗിൻ്റെ തുടക്കത്തിൽ മികച്ച ഫോമിൽ ചെൽസി മുന്നേറിയിരുന്നുവെങ്കിലും അടുത്തിടെ തുടർച്ചയായ തോൽവികളും സമനിലകളും ലംപാർഡിനു തിരിച്ചടിയാവുകയിരുന്നു. ട്രാൻസ്ഫർ ജാലകത്തിൽ 200 മില്യൺ യൂറോക്ക് മുകളിൽ പണം വാരിയെറിഞ്ഞിട്ടും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ ചെൽസിക്കു സാധിക്കുന്നില്ലെന്നതാണ് ഈ തീരുമാനത്തിലെത്താൻ ചെൽസിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

    1. പുതിയ താരങ്ങളായ കയ് ഹാവെർട്സും ടിമോ വെർണറും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നു വരാതിരുന്നതും ലാംപാർടിന് തിരിച്ചടിയായി. ലൈസസ്റ്റർ സിറ്റിക്കെതിരായ അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ തോൽവിക്കു ശേഷം തനിക്ക് പരിശീലകസ്ഥാനത്തേക്കുറിച്ചുള്ള സമ്മർദം അതിജീവിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഏതു പരിശീലകനെയും എപ്പോൾ വേണമെങ്കിലും പുറത്താക്കുന്നതിൽ പേരുകേട്ട അബ്രാമോവിച്ചിന്റെ പുതിയ തീരുമാനത്തിൽ തോമസ് ടൂഹൽ പുതിയ മാനേജറായി സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ലാംപാർടിനെ
  3. പ്രീമിയർലീഗിൽ ഒമ്പതാം സ്ഥാനത്ത്, ലാംപാർഡിനു നാലു പകരക്കാരുടെ ഷോർട്ലിസ്റ്റ് തയ്യാറാക്കി ചെൽസി

    Leave a Comment

    മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിനു അടിയറവു പറഞ്ഞതോടെ ചെൽസി പരിശീലകൻ ഫ്രാങ്ക് ലാംപാർഡിന്റെ സ്ഥാനം തെറിച്ചെക്കുമെന്ന അഭ്യൂഹങ്ങളാണ് നിലവിൽ ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. 200 മില്യൺ യൂറോക്ക് മുകളിൽ ട്രാൻസ്ഫറിൽ പണമെറിഞ്ഞു മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടും അടുത്തിടെയായി ഉണ്ടായ തുടർച്ചയായ തോൽവിയാണു ലാംപാർഡിനു തിരിച്ചടിയായിരിക്കുന്നത്.

    തന്റെ പരിശീലകരുടെ ഭാവിയിൽ കടുത്ത തീരുമാനമെടുക്കുന്നതിന് പേരു കേട്ട ഉടമയായ റോമൻ അബ്രഹാമോവിച്ച് ലാംപാർഡിന്റെ കാര്യത്തിലും അതേ തീരുമാനത്തിലെത്താനുള്ള  സാധ്യത തള്ളിക്കളയാനാവില്ല. നിലവിൽ ക്ലബ്ബിനകത്തു ലാംപാർഡിനു ഒരു രണ്ടാം അവസരം നൽകാനാണ് ഉദ്ദേശമെങ്കിലും ഇനിയും മികച്ച പ്രകടനം തുടരാനായില്ലെങ്കിൽ ക്ലബ്ബ് പരിഗണിച്ചേക്കാവുന്ന പരിശീലകരുടെ ഷോർട്ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

    നാലു പരിശീലകരെയാണ് ചെൽസി ലാംപാർഡിനു പകരക്കാരായി നോട്ടമിട്ടിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഇൻഡിപെൻഡൻഡിന്റെ  റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജിയിൽ നിന്നും അടുത്തിടെ പുറത്താക്കിയ ജർമൻ പരിശീലകൻ തോമസ് ടൂഹലിനെ നോട്ടമിട്ടിട്ടുണ്ടെന്നാണ് അറിയാനാകുന്നത്. ഒപ്പം മുൻ യുവന്റസ് പരിശീലകനായ മാക്സിമിലിയാനോ അലെഗ്രിയേയും പിഎസ്‌ജി ലക്ഷ്യമിടുന്നുണ്ട്.

    2019ൽ യുവന്റസ് വിട്ടതിനു ശേഷം പുതിയ ക്ലബ്ബുകളുടെയൊന്നും ഓഫറുകൾ സ്വീകരിച്ചിട്ടില്ലെങ്കിലും മികച്ച ക്ലബ്ബുകൾ അലെഗ്രിക്ക് പിന്നാലെയുണ്ട്. ആ നിറയിലേക്കാണ് പിഎസ്‌ജിയും റാങ്പ്രവേശനം ചെയ്തിരിക്കുന്നത്. മറ്റൊരു പരിശീലകൻ നിലവിലെ ലൈസസ്റ്റർ പരിശീലകനും മുൻ ചെൽസി യൂത്ത് കോച്ചുമായിരുന്ന ബ്രണ്ടൺ റോഡ്ജർസ് ആണ്. ലൈസസ്‌റ്ററിന്റെ നിലവിലെ പ്രകടനത്തിലുള്ള റോഡ്ജഴ്സിന്റെ പങ്കാണ് ചെൽസി പരിഗണനയിലെടുത്തിരിക്കുന്നത്. നാലാമത്തെ പരിഗണനയിലുള്ള പരിശീലകൻ സൗതാംപ്ടൺ പരിശീലകനായ റാൽഫ് ഹാസൻഗുട്ടിയാണ്. ചെൽസിക്കു താഴെ നാലു പോയിന്റ് വ്യത്യാസത്തിലുള്ള സതാംപ്ടനിലെ മികച്ച പരിശീലനമാണ് ചെൽസിയുടെയും ശ്രദ്ധ ഹാസൻഗുട്ടിയിൽ പതിഞ്ഞിരിക്കുന്നത്. എന്തായാലും ചെൽസിയിലെ ലാംപാർഡിന്റെ ഇനിയുള്ള പുരോഗതിയാണ് ഇവരിൽ ആരാണ് ചെൽസിയിലെത്തുക എന്നതിനെ തീരുമാനിക്കുന്നത്.

  4. സിറ്റിക്കെതിരായ ചെൽസിയുടെ ദയനീയ തോൽവി, ലാംപാർഡിന്റെ പരിശീലകസ്ഥാനം തെറിക്കാനുള്ള സാധ്യതയേറുന്നു

    Leave a Comment

    മാഞ്ചസ്റ്റർ സിറ്റിക്കെതിരെ  ഒന്നിനെതിരെ മൂന്നു ഗോളിന്റെ ദയനീയ തോൽവിയോടെ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ലാംപാർഡിന്റെ ചെൽസി. സിറ്റിക്കു മുമ്പേ അടുത്തിടെ എവെർട്ടണും വോൾവ്സിനും ആഴ്സണലിനുമെതിരെ തോൽവി രുചിക്കേണ്ടി വന്നതാണ് ചെൽസിക്ക് തിരിച്ചടിയായി മാറിയത്.

    നിലവിൽ എവെർട്ടണും ആസ്റ്റൺ വില്ലക്കും താഴെയാണ് ചെൽസിയുടെ  സ്ഥാനം.  ഇവർക്ക് ഇനിയും ഒരു മത്സരം കൂടി ചെൽസിയേക്കാൾ കൂടുതൽ കളിക്കാനുണ്ടെന്നത് കൂടുതൽ തിരിച്ചടി നൽകുന്നുണ്ട്. തുടരെ തുടരേയുള്ള തോൽവികൾ ഫ്രാങ്ക് ലാംപാർഡിന്റെ ചെൽസിയിലെ പരിശീലകസ്ഥാനത്തിന് ഭീഷണിയായിട്ടുണ്ടെന്നാണ് പുതിയ വാർത്തകൾ ഉയർന്നു വരുന്നത്.

    സമ്മർ ട്രാൻസ്ഫറിൽ 200 മില്യൺ യൂറോയിലധികം ചെലവഴിച്ചു നിരവധി പുത്തൻ താരോദയങ്ങളെ ചെൽസി സ്വന്തമാക്കിയിട്ടും ലാംപാർടിന് കീഴിൽ ചെൽസിക്ക് മികച്ച പ്രകടനം നടത്താൻ കഴിയാതെ പോകുന്നതാണ് തിരിച്ചടിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് കായ് ഹാവെർട്സ്, ടിമോ വെർണർ, ഹാകിം സിയെച്ച്, ബെൻ ചിൽവെൽ, എഡ്‌വാർഡ് മെൻഡി എന്നീ യുവപ്രതിഭകൾക്കൊപ്പം പരിചയ സമ്പന്നനായ തിയാഗോ സിൽവയേയും സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കുന്നത്.

    എന്നാൽ തുടക്കത്തിലേ മികവ് അടുത്തിടെയായി കളിക്കളത്തിൽ പ്രതിഫലിക്കാതെ പോയതാണ് ചെൽസിക്കും ലാംപാർഡിനും തിരിച്ചടിയായിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ അത്ലറ്റിക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്തിടെ പിഎസ്‌ജി പുറത്താക്കിയ ജർമൻ പരിശീലകൻ തോമസ് ടൂഹലിനെ അടുത്ത പരിശീലകനാക്കാൻ ചെൽസി നോട്ടമിട്ടു കഴിഞ്ഞതതായാണ് അറിയാനാകുന്നത്. വിജയ പാതയിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ലാംപാർഡിന്റെ സ്ഥാനം തെറിക്കാനുള്ള സാധ്യതയാണ് ഉയർന്നു വന്നിരിക്കുന്നത്.

  5. 36-ാം വയസിൽ എനിക്ക് പോലും ഇങ്ങനെ കളിക്കാനായിരുന്നില്ല, തിയാഗോ സിൽവയുടെ പ്രകടനത്തെ പ്രശംസിച്ച് ലാംപാർഡ്

    Leave a Comment

    പിഎസ്‌ജിയിൽ നിന്നും ചെൽസിയിലേക്ക് ചേക്കേറിയ ബ്രസീലിയൻ പ്രതിരോധതാരമാണ് തിയാഗോ സിൽവ. പ്രീമിയർ ലീഗിന്റെ വേഗതക്കും ശാരീരികമായ കളിശൈലിയേയും തിയാഗോ സിൽവക്ക് പ്രതിരോധിക്കാനാവുമോയെന്നു ട്രാൻസ്ഫർ സമയത്ത് പരിശീലകൻ ഫ്രാങ്ക് ലാംപാർഡിനു സംശയമുണ്ടായിരുന്നുവെങ്കിലും നിലവിലെ താരത്തിന്റെ പ്രകടനം ആ മുൻവിധിയെയെല്ലാം മാറ്റിമറിച്ചിരിക്കുകയാണ്.

    അക്കാര്യം ഫ്രാങ്ക് ലാംപാർഡ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ഓരോ മത്സരത്തിനു മുൻപുമുള്ള താരത്തിന്റെ തയ്യാറെടുപ്പും പ്രകടനം കൊണ്ട് പ്രീമിയർലീഗിനു അനുയോജ്യനാണെന്നു ഓരോ മത്സരത്തിലും തെളിയിക്കുകയാണ് തിയാഗോ സിൽവ. 36ആം വയസിലും മികച്ച പ്രകടനം തുടരുന്ന തിയാഗോ സിൽവയെ പ്രശംസിക്കാനും ലാംപാർഡ് മറന്നില്ല. 36ആം വയസിൽ തനിക്കു പോലും ഇങ്ങനെ കളിക്കാനാകില്ലെന്നാണ് ലാംപാർഡ് അഭിപ്രായപ്പെട്ടത്.

    “36ആം വയസിലെ എന്റെ പ്രീമിയർലീഗ് അനുഭവങ്ങൾ ഞാൻ ഓർക്കുന്നു. ഇപ്പോൾ തിയാഗോ സിൽവ കളിക്കുന്നത് പോലെയല്ല. ഞാൻ ടീമിനു അകത്തും പുറത്തുമെന്നുള്ള അവസ്ഥയിലായിരുന്നു. ഓരോ ആഴ്ചയിലും ഇങ്ങനെ കളിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. കരിയറിന്റെ ആ സ്റ്റേജിൽ എനിക്കത് അനുഭവപ്പെട്ടിരുന്നു. തിയാഗോയെ കൊണ്ടു വരികയെന്നത് ആദ്യം ഒരു പരീക്ഷണാർത്ഥമായ ഒരു നീക്കമായാണ് ഞാൻ കണ്ടിരുന്നത്. തിയാഗോ മികച്ചതാരമാണെന്ന് എനിക്കറിയാമായിരുന്നുവെങ്കിലും പ്രീമിയർലീഗിന്റെ ആവശ്യങ്ങൾ നിറവേറ്റാനാവുമോയെന്നു സംശയമുണ്ടായിരുന്നു. “

    ” അസാധാരണമായ പ്രകടനമാണ് അവൻ കാഴ്ചവെക്കുന്നത്. ഓരോ ദിവസവും മത്സരത്തിൽ അവൻ കാണിക്കുന്ന പരിശ്രമങ്ങൾ കാണുമ്പോൾ അതിശയപ്പെടുമെന്നത് പുതിയ കാര്യമല്ല. വളരെയധികം തയ്യാറെടുപ്പും സമർപ്പണവും അവൻ കാണിക്കാറുണ്ട്. കളിയെ വായിച്ചെടുക്കാനും ഹെഡറുകൾ വിജയിക്കുന്നതിലുമുള്ള കഴിവ് അപാരമാണ്. എല്ലാത്തിനെയും പഠിക്കുന്ന അവൻ ഒരിക്കൽ മാനേജർ ആവുമെന്നതും വ്യക്തമായ കാര്യമാണെന്ന് എനിക്ക് തോന്നുന്നു. കളത്തിനു അകത്തും പുറത്തുമായി ഞങ്ങൾക്ക് മികച്ച മുതൽക്കൂട്ടാണ് അവൻ.” ലാംപാർഡ് പറഞ്ഞു.

  6. ഒരു പ്രൊഫഷണലിന്റെ മറുപടിയായിരുന്നു അത്, തന്നെ സന്തോഷവാനാക്കിയ നിമിഷത്തേക്കുറിച്ച് ലാംപാർഡ് പറയുന്നു

    Leave a Comment

    ചാമ്പ്യൻസ്‌ലീഗിൽ ഫ്രഞ്ച് ക്ലബ്ബ് റെന്നെസിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ലാംപാർഡിന്റെ ചെൽസി സ്വന്തമാക്കിയത്. ടമ്മി എബ്രഹാമിന്റെ ഗോളും ടിമോ വെർണറിന്റെ ഇരട്ട പെനാൽറ്റി ഗോളുകളുമാണ് ചെൽസിക്ക് വിജയം സമ്മാനിച്ചത്. വിജയത്തിന്റെ സന്തോഷമുണ്ടെങ്കിലും തന്നെ കൂടുതൽ സന്തോഷിപ്പിച്ച മറ്റൊരു കാര്യം മത്സരശേഷം പങ്കുവെച്ചിരിക്കുകയാണ് ചെൽസി പരിശീലകനായ ലാംപാർഡ്. ചെൽസി മധ്യനിരതാരം ജോർജിഞ്ഞോയുടെ തീർത്തു പ്രൊഫഷണൽ ആയ ഒരു തീരുമാനത്തെ പ്രശംസിച്ചിരിക്കുകയാണ് ലാംപാർഡ്.

    ചെൽസിക്കു കിട്ടുന്ന പെനാൽറ്റിഎടുക്കാൻ ലാംപാർഡ് നിയമിച്ചിരുന്നത് ജോർജിഞ്ഞോയെ ആയിരുന്നു. എന്നാൽ ഇത്തവണ ചെൽസിക്ക് വേണ്ടി പെനാൽറ്റിഎടുക്കാൻ ടിമോ വെർണർക്ക് ജോർജിഞ്ഞോ വഴിമാറിക്കൊടുക്കുകയായിരുന്നു. ലിവർപൂളിനെതിരെയും ചാമ്പ്യൻസ്‌ലീഗിൽ ക്രസ്‌നോടർനെതിരെയും ജോർജിഞ്ഞോ പെനാൽറ്റി പാഴാക്കിയതിനു പിന്നാലെയാണ് ലാംപാർഡ് ജോർജിഞ്ഞോയോട് ലാംപാർഡ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ജോർജിഞ്ഞോ അതിനു സമ്മതം മൂളുകയായിരുന്നു.

    “അതൊരിക്കലും എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ജോർജിഞ്ഞോ അതിൽ ഇതു വരെയും പിഴവുറ്റ താരമായിരുന്നു. ഞങ്ങളുടെ മുന്നത്തെ യൂറോപ്യൻ മത്സരത്തിൽ ടിമോ മുന്നോട്ടു വന്നു പെനാൽറ്റി സ്കോർ ചെയ്തിരുന്നു. ഞാൻ അതിനെക്കുറിച്ച് ജോർജിഞ്ഞോയോട് സംസാരിച്ചിരുന്നു. അവന്റെ മറുപടി തീർത്തും പ്രൊഫഷണൽ ആയിരുന്നു. ആരെടുത്താലും എനിക്ക് പ്രശ്നമില്ല നമ്മൾ സ്കോർ ചെയ്താൽ മതിയെന്നായിരുന്നു അവൻ പറഞ്ഞത്. ഇപ്പോൾ ടിമോയാണ് പെനാൽറ്റി എടുക്കുന്നത്. ഞാൻ വളരെയധികം സന്തുഷ്ടനാണ് ” ലാംപാർഡ് പറഞ്ഞു.

    ഈ നീക്കം ടീമിന്റെ ഒത്തൊരുമയാണ് കാണിക്കുന്നതെന്നു അഭിപ്രായപ്പെട്ടു ടിമോ വെർണറും രംഗത്തെത്തിയിരുന്നു. 20നു മുകളിൽ ഗോൾനേടണമെങ്കിൽ പെനാൽറ്റികളും അടിക്കേണ്ടി വരുമെന്നും ജോർജിഞ്ഞോക്ക് പ്രശ്നമൊന്നുമില്ലാത്തതിൽ താൻ വളരെയധികം സന്തോഷവാനാണെന്നും വെർണർ അഭിപ്രായപ്പെട്ടു. ഞങ്ങൾ ഒരിക്കലും സ്വാർത്താറാവില്ലെന്നും ഒരേ ദിശയിലാണു സഞ്ചരിക്കുന്നതെന്നും വെർണർ കൂട്ടിച്ചേർത്തു.

  7. ലാംപാർഡ് ഇനിയും പഠിക്കാനുണ്ട്! ഫുട്‌ബോളിലെ മാന്യത പഠിപ്പിച്ച് ക്‌ളോപ്പ്

    Leave a Comment

    ലിവര്‍പൂളുമായുള്ള മത്സരത്തിനിടെ ചെല്‍സി പരിശീലകനായ ഫ്രാങ്ക് ലാംപാര്‍ഡും ലിവര്‍പൂള്‍ സ്റ്റാഫുകളും തമ്മില്‍ ഏറ്റുമുട്ടിയത് വലിയ വര്‍ത്തായയിരുന്നു. കിരീടം നേടിയിട്ടും ലിവര്‍പൂള്‍ സ്റ്റാഫുകളുടെ അഹങ്കാരം നല്ലതിനല്ലെന്ന് മത്സര ശേഷം ലാംപാര്‍ഡ് തുറന്നടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്‌ളോപ്പ്.

    പ്രീമിയര്‍ലീഗ് നേടിയതിലും അഞ്ച് ഗോളിന്റെ മികച്ച വിജയത്തിലും മാനസികമായി തകര്‍ന്നതുകൊണ്ടാണ് തങ്ങള്‍ അഹങ്കാരം കാണിക്കുകയാണെന്നു ലാംപാര്‍ടിന് തോന്നിയതെന്ന് ജര്‍ഗന്‍ ക്‌ളോപ്പ് അഭിപ്രായപ്പെട്ടു. മത്സരം നടക്കുന്ന സമയത്തെ വാഗ്വാദങ്ങളോട് താന്‍ സഹകരിക്കുമെങ്കിലും ഫൈനല്‍ വിസിലിനു ശേഷം നടന്നത് ശരിയായ കാര്യമല്ലെന്നും ക്‌ളോപ്പ് കൂട്ടിച്ചേര്‍ത്തു.

    മത്സരത്തിനിടെ ചെല്‍സി താരം മാതിയോ കോവസിച്ചും സാഡിയോ മാനേയുമായി നടന്ന പ്രശ്‌നത്തിനിടെ ലാംപാര്‍ഡും ക്‌ളോപ്പും തമ്മില്‍ പരസ്പരം ചൂടന്‍ വാഗ്വാദങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മത്സരശേഷം ലിവര്‍പൂള്‍ സ്റ്റാഫുകളുടെ പെരുമാറ്റത്തിന് മറുപടിയായി കൂടുതല്‍ അഹങ്കരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് ലാംപാര്‍ഡ് അഭിപ്രായപ്പെട്ടത്.

    ‘ഞങ്ങള്‍ അഹങ്കാരികളല്ല, ഫ്രാങ്ക് തീര്‍ച്ചയായും അപ്പോള്‍ മത്സരബുദ്ധിയുള്ള മനസികാവസ്ഥായിലായിരുന്നു. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. മത്സരസമയത്ത് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും പറയാം, പക്ഷെ മത്സരശേഷം എനിക്ക് എല്ലാം അതോടെ തീര്‍ന്നു. അദ്ദേഹം ജയിക്കാന്‍ വേണ്ടിയാണു വന്നത് കൂടാതെ ചാമ്പ്യന്‍സ് ലീഗിനു വേണ്ടി പോയിന്റ് നേടാനും. പക്ഷെ അവസാനവിസിലിനു ശേഷം എല്ലാം അവസാനിപ്പിക്കണമെന്നു ഫ്രാങ്ക് പഠിക്കണം. ഫ്രാങ്ക് അത് ചെയ്തില്ല. അവനു ഒരുപാടു പഠിക്കാനുണ്ട്. അവനൊരു യുവപരിശീലകനാണ്.’ ക്‌ളോപ്പ് അഭിപ്രായപ്പെട്ടു.

  8. ലിവർപൂൾ സ്റ്റാഫുകളുടെ അഹങ്കാരം, രോഷാകുലനായി ലാംപാർഡ്

    Leave a Comment

    സുപ്രധാന മത്സരത്തിൽ  ലിവര്പൂളുമായി  5-3നു  തോൽവിയറിയേണ്ടി വന്നെങ്കിലും ലിവർപൂൾ  സ്റ്റാഫുകളുടെ പ്രവർത്തികളിൽ രോഷാകുലനായാണ് ചെല്‍സി പരിശീലകന്‍ ഫ്രാങ്ക് ലാംപാർഡ് ഡ്രസിങ് റൂമിലേക്ക്‌ മടങ്ങിയത്. ലിവർപൂളുമായി പരാജയമേറ്റുവാങ്ങിയതോടെ പോയിന്റ് ടേബിളിൽ യുണൈറ്റഡിനു താഴെയായി നാലാംസ്ഥാനത്താണ് ചെൽസി.

    ലിവർപൂളിന് വേണ്ടി നാബി കീറ്റ, ജോർജിനിയോ വൈനാൽഡം,അലക്സാണ്ടർ അർണോൾഡ്, ബോബി ഫിർമിനോ, ഓക്സ്ലാഡ്‌ ചേമ്പർലൈൻ എന്നിവർ ഗോൾ നേടിയപ്പോൾ ഒലിവർ ജിറൂദ്, പുലിസിച്ച്, ടമ്മി എബ്രഹാം എന്നിവരിലൂടെ ചെൽസി തിരിച്ചു വരവ് നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ്‌ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

    മത്സരത്തിനിടെ ലാംപാർഡും ക്ളോപ്പും ചെറിയതോതിൽ വാഗ്വാദം ഉണ്ടായെങ്കിലും ബെഞ്ചിലുണ്ടായിരുന്ന ലിവർപൂൾ സ്റ്റാഫുകളുടെ പ്രകടനങ്ങൾ ലാംപാർടിനെ രോഷാകുലനാക്കുകയായിരുന്നു. എങ്കിലും മത്സര ശേഷം ഡ്രസിങ് റൂമിൽ ചെന്നു ലിവർപൂൾ താരങ്ങളെ അഭിനന്ദിക്കാനും ലാംപാർഡ് മറന്നില്ല.

    “എനിക്ക് ക്ളോപ്പുമായി യാതൊരു പ്രശ്നവുമില്ല. അദ്ദേഹം ആ ടീമിനെ നല്ല പോലെ പരിശീലിപ്പിക്കുന്നു. അത് മികച്ച കാര്യമാണ്. ബെഞ്ചിലിരുന്ന ചിലരെ ഉദ്ദേശിച്ചു മാത്രമാണ്- അവർ ജയിച്ചുകൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ ലീഗ് മുമ്പേ വിജയിച്ചിട്ടും ബെഞ്ചിലിരുന്നുകൊണ്ട് കൂടുതലായി അഹങ്കാരം കാണിക്കരുതെന്നു മാത്രമേ പറയാനുള്ളൂ.” മത്സര ശേഷം ലിവർപൂൾ സ്റ്റാഫുകളുടെ പ്രവർത്തികളെക്കുറിച്ച് ലാംപാർഡ് സ്കൈ സ്പോർട്സിനോട് അഭിപ്രായപ്പെട്ടു.